ഹെസ്‌ബുളള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് 30 ഓളം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി ഐഡിഎഫ്

ഹെസ്‌ബുളള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് 30 ഓളം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി ഐഡിഎഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്). അവയിൽ ചിലത് തടയുകയും ചിലത് തുറസായ സ്ഥലങ്ങളിൽ പതിക്കുകയും ചെയ്‌തു.
റോക്കറ്റുകളിലൊന്ന് കെഫാർ ബ്ലം എന്ന സ്ഥലത്ത് പതിച്ചിരുന്നു. അതുമൂലമുണ്ടായ തീപിടിത്തത്തിൽ തീ അണയ്‌ക്കാനുളള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. സംഭവത്തിൽ ഇതുവരെ ആളപായമില്ല.
ആഗസ്റ്റ് മാസത്തിൽ ലെബനനിൽ നിന്ന് ഏറ്റവും കൂടുതൽ റോക്കറ്റ് ആക്രമണങ്ങൾ ഇസ്രായേൽ കണ്ടതായി റിപ്പോർട്ട്. ഷിൻ ബെറ്റ് ഡാറ്റ അനുസരിച്ച്, ലെബനനിൽ നിന്നും സിറിയയിൽ നിന്നും ഏകദേശം 1,307 റോക്കറ്റുകൾ തൊടുത്തുവിട്ടു, ഭൂരിഭാഗവും ലെബനനിൽ നിന്നും ഹിസ്ബുള്ളയിൽ നിന്നും വിക്ഷേപിച്ചു, ആക്രമണത്തിന് നേതൃത്വം നൽകി. ശരാശരി 40 ലധികം റോക്കറ്റുകൾ ദിവസവും ഈ പ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ചു. കൂടുതൽ കാര്യങ്ങൾക്കായി കാണുക.
ഇറാനെയും അവരുടെ നിഴൽ സേനയ്ക്കും എതിരെ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രായേൽ. ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കും എന്ന് ഇറാന്റെ ഭീഷണി നിലനിൽക്കെയാണ് കനത്ത ആക്രമണം ഐ ഡി ഫ് നടത്തിയത്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ അടക്കം 11 പേരെയാണ് ഇസ്രയേൽ സേന വധിച്ചത് . വടക്കൻ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്ന ഹിസ്ബുള്ളയുടെ റഡ്‌വാൻ ഫോഴ്സിന്റെ കമാൻഡർ ഹുസൈൻ ഇബ്രാഹിമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ ടൈർ മേഖലയിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയാണ് ഹുസൈന് നേരെ ഇസ്രയേലി ഡ്രോൺ ബോംബ് വർഷമുണ്ടായത്. ഇതിനിടെ, തെക്കൻ ലെബനനിലെ നബാത്തിയേയ്ക്ക് സമീപം ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയും ഇസ്രയേൽ ബോംബിട്ട് തകർത്തിട്ടുണ്ട് . ഇതിൽ പത്ത് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ, ഹിസ്ബുള്ള ഉന്നത കമാൻഡർ ഫൗദ് ഷുക്ർ എന്നിവരെ ഇസ്രയേൽ ജൂലായിൽ വധിച്ചിരുന്നു.ഇതിന്റെ തിരിച്ചടിയായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാനും ഹിസ്ബുള്ളയും ഒരുങ്ങുന്നതിനിടെയാണ് കനത്ത ആക്രമണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























