Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

രണ്ടും കല്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ... രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു...ഇത് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പ്...

10 SEPTEMBER 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ

കറാച്ചിയിൽ 5 ഇടത്ത് തീ..അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം..കറാച്ചിയിൽ ലക്ഷക്കണക്കിനു ആളുകൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു...പാക് അധികൃതർ അന്വേഷിക്കുന്നു..

ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങൾ അധികമൊന്നും പുറത്തു വരാറില്ല. ഇനി അഥവാ പുറത്തു എന്തെങ്കിലും വന്നാൽ അത് എന്തിനൊക്കെയോ ഉള്ള ഒരു പടപ്പുറപ്പാട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാം. ചില സൂചനകൾ മാത്രമേ കിം തരാറുള്ളു ബാക്കിയുള്ളതെല്ലാം അതീവ രഹസ്യായിരിക്കും എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മറ്റുള്ള രാജ്യങ്ങളിലെ വാർത്തകൾ നമ്മുക്ക് ലഭിക്കുന്നത് പോലെയൊന്നും കിമ്മിൻറെയും കിംമിന്റെ രാജ്യത്തിന്റെയും വാർത്തകൾ പുറംലോകത്തിന് കിട്ടില്ല. എപ്പോഴും ഉത്തരകൊറിയ ശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ വിചിത്രമായ നിയമങ്ങൾ കൊണ്ടും അവിടുത്തെ ശിക്ഷ രീതികൾ കൊണ്ടൊക്കെ ആണ് . അവരുടെ രാജ്യം അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരായി ഒരു ചെറുവിരൽ അനങ്ങിയാൽ പിന്നെ ആ വ്യക്തിയുടെ തലയിൽ തല കാണില്ല .

 

അതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഭയത്തോടു കൂടി കിംമിന്റെ അനുസരണയുള്ള പ്രജകളായിട്ടാണ് അവിടെ ഉള്ളവർ ജീവിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും വന്നിട്ടുള്ള ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് അതോടൊപ്പം തന്നെ ലോകം ഭത്തോട് കൂടിയാണ് കാണുന്നത്.കുറച്ചു കാലങ്ങളായി ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും യുദ്ധമാണ് റഷ്യയും ഉക്രൈനും , അത് കഴിഞ്ഞു ഇസ്രയേലും പലസ്തീനും അത് പിന്നീട് കൂടുതൽ രാജ്യങ്ങൾ കൂടെ ഉൾപ്പെട്ട വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയടക്കം ഇപ്പോൾ മധ്യസ്ഥത വഹിക്കാൻ പുറപ്പെട്ടു നിൽക്കുകയാണ് . കാരണം യുദ്ധം ഇങ്ങനെ തീരാതെ പോയാൽ അത് ലോകത്തിനു മുഴുവൻ ഭീഷണിയായിരിക്കും. ഇപ്പോൾ രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ളതാണ് ആണവായുധങ്ങൾ . പണ്ട് പല രാജ്യങ്ങളും ആണവായുധങ്ങളും ഉപയോഗിച്ചതിന്റെ ഫലം ഇപ്പോഴും നൂറ്റാണ്ടുകളോളം തലമുറ തലമുറയായി അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അതിനിടയിലാണ് ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്.

 

തലസ്ഥാനമായ പ്യോങ്ങാങ്ങില്‍ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. യോങ്‌ബ്യോണ്‍ സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ എന്നാണ് മുഴുവന്‍ പേര്. 1950 മുതല്‍ ഉത്തരകൊറിയ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായി 1967ലാണ് യോങ്‌ബ്യോണില്‍ ആദ്യത്തെ റിയാക്ടര്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ ഈ റിയാക്ടറുകളിലെ യുറേനിയത്തില്‍ നിന്ന് ആദ്യമായി പ്ലൂട്ടോണിയം വേര്‍തിരിക്കല്‍ പരീക്ഷണം നടന്നു. അഞ്ച് മെഗാവാട്ട് ആണ് ഈ റിയാക്ടറിന്റെ ശേഷി. റിയാക്ടറിന്റെ പ്രാഥമിക ലക്ഷ്യം പ്ലൂട്ടോണിയം ഉത്പ്പാദിപ്പിക്കുകയല്ലെങ്കിലും ഉത്തരകൊറിയയുടെ ആവശ്യങ്ങള്‍ക്കുള്ള പ്ലൂട്ടോണിയം നിര്‍മിക്കുന്നത് ഈ പ്ലാന്റില്‍ നിന്നുതന്നെയാണ്.പ്ലൂട്ടോണിയം ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആണവായുധങ്ങളുടെ വര്‍ധനവിലേക്ക് ഇത് വഴിതുറക്കും. സ്വതവേ ആണവായുധങ്ങളുമായി ഭീഷണി മുഴക്കുന്ന ഉത്തരകൊറിയ കൂടുതല്‍ അപകടകരമായ ശക്തിപ്രകടനങ്ങളിലേക്കും നീങ്ങിയേക്കാമെന്നാണ് ആശങ്ക.

 

2006 ഒക്ടോബറിലാണ് ആദ്യത്തെ ഭൂഗര്‍ഭ ആണവപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലോകത്തെ ഞെട്ടിക്കുന്നത്. അതേവര്‍ഷം തന്നെ ഏഴ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു.ഉത്തര കൊറിയയുടെ ഈ നടപടിയെ യുഎന്‍ സുരക്ഷാ സമിതി അപലപിക്കുകയും ലോകരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുന്നതിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കള്‍ക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകള്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.യു.എസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായാണ് മിസൈല്‍ പരീക്ഷിച്ചത്.ഏതായാലും കിംമിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയുന്നത്.

അതെ സമയംചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു.യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (9 minutes ago)

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (22 minutes ago)

വിവാഹ യോഗം, ആഭരണ ലാഭം! ധനു രാശിക്കാർക്ക് ഇന്ന് സർവ്വ സൗഭാഗ്യം!  (31 minutes ago)

കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം... സുഹൃത്തിന് പരുക്ക്  (40 minutes ago)

കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (5 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (5 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (5 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (5 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (6 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (6 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (6 hours ago)

Malayali Vartha Recommends