Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

രണ്ടും കല്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ... രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു...ഇത് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പ്...

10 SEPTEMBER 2024 04:23 PM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങൾ അധികമൊന്നും പുറത്തു വരാറില്ല. ഇനി അഥവാ പുറത്തു എന്തെങ്കിലും വന്നാൽ അത് എന്തിനൊക്കെയോ ഉള്ള ഒരു പടപ്പുറപ്പാട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാം. ചില സൂചനകൾ മാത്രമേ കിം തരാറുള്ളു ബാക്കിയുള്ളതെല്ലാം അതീവ രഹസ്യായിരിക്കും എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മറ്റുള്ള രാജ്യങ്ങളിലെ വാർത്തകൾ നമ്മുക്ക് ലഭിക്കുന്നത് പോലെയൊന്നും കിമ്മിൻറെയും കിംമിന്റെ രാജ്യത്തിന്റെയും വാർത്തകൾ പുറംലോകത്തിന് കിട്ടില്ല. എപ്പോഴും ഉത്തരകൊറിയ ശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ വിചിത്രമായ നിയമങ്ങൾ കൊണ്ടും അവിടുത്തെ ശിക്ഷ രീതികൾ കൊണ്ടൊക്കെ ആണ് . അവരുടെ രാജ്യം അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരായി ഒരു ചെറുവിരൽ അനങ്ങിയാൽ പിന്നെ ആ വ്യക്തിയുടെ തലയിൽ തല കാണില്ല .

 

അതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഭയത്തോടു കൂടി കിംമിന്റെ അനുസരണയുള്ള പ്രജകളായിട്ടാണ് അവിടെ ഉള്ളവർ ജീവിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും വന്നിട്ടുള്ള ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് അതോടൊപ്പം തന്നെ ലോകം ഭത്തോട് കൂടിയാണ് കാണുന്നത്.കുറച്ചു കാലങ്ങളായി ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും യുദ്ധമാണ് റഷ്യയും ഉക്രൈനും , അത് കഴിഞ്ഞു ഇസ്രയേലും പലസ്തീനും അത് പിന്നീട് കൂടുതൽ രാജ്യങ്ങൾ കൂടെ ഉൾപ്പെട്ട വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയടക്കം ഇപ്പോൾ മധ്യസ്ഥത വഹിക്കാൻ പുറപ്പെട്ടു നിൽക്കുകയാണ് . കാരണം യുദ്ധം ഇങ്ങനെ തീരാതെ പോയാൽ അത് ലോകത്തിനു മുഴുവൻ ഭീഷണിയായിരിക്കും. ഇപ്പോൾ രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ളതാണ് ആണവായുധങ്ങൾ . പണ്ട് പല രാജ്യങ്ങളും ആണവായുധങ്ങളും ഉപയോഗിച്ചതിന്റെ ഫലം ഇപ്പോഴും നൂറ്റാണ്ടുകളോളം തലമുറ തലമുറയായി അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അതിനിടയിലാണ് ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്.

 

തലസ്ഥാനമായ പ്യോങ്ങാങ്ങില്‍ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. യോങ്‌ബ്യോണ്‍ സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ എന്നാണ് മുഴുവന്‍ പേര്. 1950 മുതല്‍ ഉത്തരകൊറിയ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായി 1967ലാണ് യോങ്‌ബ്യോണില്‍ ആദ്യത്തെ റിയാക്ടര്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ ഈ റിയാക്ടറുകളിലെ യുറേനിയത്തില്‍ നിന്ന് ആദ്യമായി പ്ലൂട്ടോണിയം വേര്‍തിരിക്കല്‍ പരീക്ഷണം നടന്നു. അഞ്ച് മെഗാവാട്ട് ആണ് ഈ റിയാക്ടറിന്റെ ശേഷി. റിയാക്ടറിന്റെ പ്രാഥമിക ലക്ഷ്യം പ്ലൂട്ടോണിയം ഉത്പ്പാദിപ്പിക്കുകയല്ലെങ്കിലും ഉത്തരകൊറിയയുടെ ആവശ്യങ്ങള്‍ക്കുള്ള പ്ലൂട്ടോണിയം നിര്‍മിക്കുന്നത് ഈ പ്ലാന്റില്‍ നിന്നുതന്നെയാണ്.പ്ലൂട്ടോണിയം ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആണവായുധങ്ങളുടെ വര്‍ധനവിലേക്ക് ഇത് വഴിതുറക്കും. സ്വതവേ ആണവായുധങ്ങളുമായി ഭീഷണി മുഴക്കുന്ന ഉത്തരകൊറിയ കൂടുതല്‍ അപകടകരമായ ശക്തിപ്രകടനങ്ങളിലേക്കും നീങ്ങിയേക്കാമെന്നാണ് ആശങ്ക.

 

2006 ഒക്ടോബറിലാണ് ആദ്യത്തെ ഭൂഗര്‍ഭ ആണവപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലോകത്തെ ഞെട്ടിക്കുന്നത്. അതേവര്‍ഷം തന്നെ ഏഴ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു.ഉത്തര കൊറിയയുടെ ഈ നടപടിയെ യുഎന്‍ സുരക്ഷാ സമിതി അപലപിക്കുകയും ലോകരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുന്നതിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കള്‍ക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകള്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.യു.എസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായാണ് മിസൈല്‍ പരീക്ഷിച്ചത്.ഏതായാലും കിംമിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയുന്നത്.

അതെ സമയംചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു.യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (24 minutes ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (47 minutes ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (1 hour ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (1 hour ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (1 hour ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (1 hour ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (2 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (2 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (2 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (2 hours ago)

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഭീമൻ കൊള്ള; മേയർ പൊക്കിയതോടെ കളി മാറി; വമ്പൻ ട്വിസ്റ്റ്  (2 hours ago)

നെക്ക് കോളർ ധരിച്ച് പൊതുവേദിയിലെത്തി മന്ത്രി വീണ ജോർജ്ജ്; കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷമുള്ള ആദ്യത്തെ പൊതുയോഗം  (2 hours ago)

പൊങ്കാലയ്ക്ക് എത്തിയ ഭക്തരെ പിഴിഞ്ഞ് അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍  (2 hours ago)

ഇറാന്‍ പിളര്‍ത്താന്‍ അമേരിക്കന്‍ കാലാള്‍പ്പട ! ഖമനേയിയുടെ ഷാഹീദ് ബാഗേരി ഭും; പരമോന്നതന്റെ കുഴിമാടം തോണ്ടും  (2 hours ago)

കെ.കെ.ശൈലജ ഇത്തവണ പേരാവൂരില്‍ മല്‍സരിക്കും  (2 hours ago)

Malayali Vartha Recommends