Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

രണ്ടും കല്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ... രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു...ഇത് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പ്...

10 SEPTEMBER 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങൾ അധികമൊന്നും പുറത്തു വരാറില്ല. ഇനി അഥവാ പുറത്തു എന്തെങ്കിലും വന്നാൽ അത് എന്തിനൊക്കെയോ ഉള്ള ഒരു പടപ്പുറപ്പാട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാം. ചില സൂചനകൾ മാത്രമേ കിം തരാറുള്ളു ബാക്കിയുള്ളതെല്ലാം അതീവ രഹസ്യായിരിക്കും എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മറ്റുള്ള രാജ്യങ്ങളിലെ വാർത്തകൾ നമ്മുക്ക് ലഭിക്കുന്നത് പോലെയൊന്നും കിമ്മിൻറെയും കിംമിന്റെ രാജ്യത്തിന്റെയും വാർത്തകൾ പുറംലോകത്തിന് കിട്ടില്ല. എപ്പോഴും ഉത്തരകൊറിയ ശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ വിചിത്രമായ നിയമങ്ങൾ കൊണ്ടും അവിടുത്തെ ശിക്ഷ രീതികൾ കൊണ്ടൊക്കെ ആണ് . അവരുടെ രാജ്യം അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരായി ഒരു ചെറുവിരൽ അനങ്ങിയാൽ പിന്നെ ആ വ്യക്തിയുടെ തലയിൽ തല കാണില്ല .

 

അതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഭയത്തോടു കൂടി കിംമിന്റെ അനുസരണയുള്ള പ്രജകളായിട്ടാണ് അവിടെ ഉള്ളവർ ജീവിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും വന്നിട്ടുള്ള ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് അതോടൊപ്പം തന്നെ ലോകം ഭത്തോട് കൂടിയാണ് കാണുന്നത്.കുറച്ചു കാലങ്ങളായി ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും യുദ്ധമാണ് റഷ്യയും ഉക്രൈനും , അത് കഴിഞ്ഞു ഇസ്രയേലും പലസ്തീനും അത് പിന്നീട് കൂടുതൽ രാജ്യങ്ങൾ കൂടെ ഉൾപ്പെട്ട വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയടക്കം ഇപ്പോൾ മധ്യസ്ഥത വഹിക്കാൻ പുറപ്പെട്ടു നിൽക്കുകയാണ് . കാരണം യുദ്ധം ഇങ്ങനെ തീരാതെ പോയാൽ അത് ലോകത്തിനു മുഴുവൻ ഭീഷണിയായിരിക്കും. ഇപ്പോൾ രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ളതാണ് ആണവായുധങ്ങൾ . പണ്ട് പല രാജ്യങ്ങളും ആണവായുധങ്ങളും ഉപയോഗിച്ചതിന്റെ ഫലം ഇപ്പോഴും നൂറ്റാണ്ടുകളോളം തലമുറ തലമുറയായി അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അതിനിടയിലാണ് ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്.

 

തലസ്ഥാനമായ പ്യോങ്ങാങ്ങില്‍ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. യോങ്‌ബ്യോണ്‍ സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ എന്നാണ് മുഴുവന്‍ പേര്. 1950 മുതല്‍ ഉത്തരകൊറിയ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായി 1967ലാണ് യോങ്‌ബ്യോണില്‍ ആദ്യത്തെ റിയാക്ടര്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ ഈ റിയാക്ടറുകളിലെ യുറേനിയത്തില്‍ നിന്ന് ആദ്യമായി പ്ലൂട്ടോണിയം വേര്‍തിരിക്കല്‍ പരീക്ഷണം നടന്നു. അഞ്ച് മെഗാവാട്ട് ആണ് ഈ റിയാക്ടറിന്റെ ശേഷി. റിയാക്ടറിന്റെ പ്രാഥമിക ലക്ഷ്യം പ്ലൂട്ടോണിയം ഉത്പ്പാദിപ്പിക്കുകയല്ലെങ്കിലും ഉത്തരകൊറിയയുടെ ആവശ്യങ്ങള്‍ക്കുള്ള പ്ലൂട്ടോണിയം നിര്‍മിക്കുന്നത് ഈ പ്ലാന്റില്‍ നിന്നുതന്നെയാണ്.പ്ലൂട്ടോണിയം ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആണവായുധങ്ങളുടെ വര്‍ധനവിലേക്ക് ഇത് വഴിതുറക്കും. സ്വതവേ ആണവായുധങ്ങളുമായി ഭീഷണി മുഴക്കുന്ന ഉത്തരകൊറിയ കൂടുതല്‍ അപകടകരമായ ശക്തിപ്രകടനങ്ങളിലേക്കും നീങ്ങിയേക്കാമെന്നാണ് ആശങ്ക.

 

2006 ഒക്ടോബറിലാണ് ആദ്യത്തെ ഭൂഗര്‍ഭ ആണവപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലോകത്തെ ഞെട്ടിക്കുന്നത്. അതേവര്‍ഷം തന്നെ ഏഴ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു.ഉത്തര കൊറിയയുടെ ഈ നടപടിയെ യുഎന്‍ സുരക്ഷാ സമിതി അപലപിക്കുകയും ലോകരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുന്നതിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കള്‍ക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകള്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.യു.എസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായാണ് മിസൈല്‍ പരീക്ഷിച്ചത്.ഏതായാലും കിംമിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയുന്നത്.

അതെ സമയംചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു.യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (30 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (40 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (48 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (3 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends