Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

രണ്ടും കല്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ... രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു...ഇത് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പ്...

10 SEPTEMBER 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

തായ് ലാൻഡ്   മുൻ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു ...

മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി.. ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്..പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്..

ബിബിസിയ്ക്ക് വല്ലാതെ ചൊറിയുന്നു ; ജെൻ ഇസഡ് നിശബ്ദത പാലിക്കുന്നത് ഭയം കൊണ്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണെന്ന് ആ മറുതായോട് ആരേലും ഒന്ന് പറയുമോ .......

ഒരു കിലോ തക്കാളിക്ക് 600 പാകിസ്ഥാൻ രൂപയായി ; അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടൽ കാരണം അവശ്യ സാധനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ച് ഉയരുന്നു

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങൾ അധികമൊന്നും പുറത്തു വരാറില്ല. ഇനി അഥവാ പുറത്തു എന്തെങ്കിലും വന്നാൽ അത് എന്തിനൊക്കെയോ ഉള്ള ഒരു പടപ്പുറപ്പാട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാം. ചില സൂചനകൾ മാത്രമേ കിം തരാറുള്ളു ബാക്കിയുള്ളതെല്ലാം അതീവ രഹസ്യായിരിക്കും എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മറ്റുള്ള രാജ്യങ്ങളിലെ വാർത്തകൾ നമ്മുക്ക് ലഭിക്കുന്നത് പോലെയൊന്നും കിമ്മിൻറെയും കിംമിന്റെ രാജ്യത്തിന്റെയും വാർത്തകൾ പുറംലോകത്തിന് കിട്ടില്ല. എപ്പോഴും ഉത്തരകൊറിയ ശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ വിചിത്രമായ നിയമങ്ങൾ കൊണ്ടും അവിടുത്തെ ശിക്ഷ രീതികൾ കൊണ്ടൊക്കെ ആണ് . അവരുടെ രാജ്യം അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരായി ഒരു ചെറുവിരൽ അനങ്ങിയാൽ പിന്നെ ആ വ്യക്തിയുടെ തലയിൽ തല കാണില്ല .

 

അതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഭയത്തോടു കൂടി കിംമിന്റെ അനുസരണയുള്ള പ്രജകളായിട്ടാണ് അവിടെ ഉള്ളവർ ജീവിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും വന്നിട്ടുള്ള ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് അതോടൊപ്പം തന്നെ ലോകം ഭത്തോട് കൂടിയാണ് കാണുന്നത്.കുറച്ചു കാലങ്ങളായി ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും യുദ്ധമാണ് റഷ്യയും ഉക്രൈനും , അത് കഴിഞ്ഞു ഇസ്രയേലും പലസ്തീനും അത് പിന്നീട് കൂടുതൽ രാജ്യങ്ങൾ കൂടെ ഉൾപ്പെട്ട വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയടക്കം ഇപ്പോൾ മധ്യസ്ഥത വഹിക്കാൻ പുറപ്പെട്ടു നിൽക്കുകയാണ് . കാരണം യുദ്ധം ഇങ്ങനെ തീരാതെ പോയാൽ അത് ലോകത്തിനു മുഴുവൻ ഭീഷണിയായിരിക്കും. ഇപ്പോൾ രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ളതാണ് ആണവായുധങ്ങൾ . പണ്ട് പല രാജ്യങ്ങളും ആണവായുധങ്ങളും ഉപയോഗിച്ചതിന്റെ ഫലം ഇപ്പോഴും നൂറ്റാണ്ടുകളോളം തലമുറ തലമുറയായി അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അതിനിടയിലാണ് ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്.

 

തലസ്ഥാനമായ പ്യോങ്ങാങ്ങില്‍ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. യോങ്‌ബ്യോണ്‍ സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ എന്നാണ് മുഴുവന്‍ പേര്. 1950 മുതല്‍ ഉത്തരകൊറിയ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായി 1967ലാണ് യോങ്‌ബ്യോണില്‍ ആദ്യത്തെ റിയാക്ടര്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ ഈ റിയാക്ടറുകളിലെ യുറേനിയത്തില്‍ നിന്ന് ആദ്യമായി പ്ലൂട്ടോണിയം വേര്‍തിരിക്കല്‍ പരീക്ഷണം നടന്നു. അഞ്ച് മെഗാവാട്ട് ആണ് ഈ റിയാക്ടറിന്റെ ശേഷി. റിയാക്ടറിന്റെ പ്രാഥമിക ലക്ഷ്യം പ്ലൂട്ടോണിയം ഉത്പ്പാദിപ്പിക്കുകയല്ലെങ്കിലും ഉത്തരകൊറിയയുടെ ആവശ്യങ്ങള്‍ക്കുള്ള പ്ലൂട്ടോണിയം നിര്‍മിക്കുന്നത് ഈ പ്ലാന്റില്‍ നിന്നുതന്നെയാണ്.പ്ലൂട്ടോണിയം ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആണവായുധങ്ങളുടെ വര്‍ധനവിലേക്ക് ഇത് വഴിതുറക്കും. സ്വതവേ ആണവായുധങ്ങളുമായി ഭീഷണി മുഴക്കുന്ന ഉത്തരകൊറിയ കൂടുതല്‍ അപകടകരമായ ശക്തിപ്രകടനങ്ങളിലേക്കും നീങ്ങിയേക്കാമെന്നാണ് ആശങ്ക.

 

2006 ഒക്ടോബറിലാണ് ആദ്യത്തെ ഭൂഗര്‍ഭ ആണവപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലോകത്തെ ഞെട്ടിക്കുന്നത്. അതേവര്‍ഷം തന്നെ ഏഴ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു.ഉത്തര കൊറിയയുടെ ഈ നടപടിയെ യുഎന്‍ സുരക്ഷാ സമിതി അപലപിക്കുകയും ലോകരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുന്നതിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കള്‍ക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകള്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.യു.എസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായാണ് മിസൈല്‍ പരീക്ഷിച്ചത്.ഏതായാലും കിംമിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയുന്നത്.

അതെ സമയംചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു.യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറ  (11 minutes ago)

കേരളത്തില്‍ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍  (18 minutes ago)

29 വരെ ശക്തമായ മഴയ്ക്ക് സാധ്യത  (22 minutes ago)

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...  (26 minutes ago)

Rajesh-Keshav രാജേഷ് കേശവ് തിരിച്ചു വരവിന്റെ പാതയില്‍  (29 minutes ago)

മൈസൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (33 minutes ago)

Murari-Babu- മുരാരി എങ്ങനെ കോടീശ്വരനായി?  (46 minutes ago)

INDIA വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ  (53 minutes ago)

സി.പി.ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇടുക്കിയില്‍ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി  (1 hour ago)

'പൊങ്കാല' ചിത്രത്തിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം പ്രകാശനം ചെയ്തു...  (1 hour ago)

Mumbai സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ  (1 hour ago)

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...  (1 hour ago)

Malayali Vartha Recommends