മുതിർന്ന ഹിസ്ബുല്ല യുഎവി കമാൻഡറെ വധിച്ചതായി ഇസ്രായേൽ; ഭീകരസംഘടനയുടെ ആളില്ലാ വിമാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഹിസ്ബുള്ളയുടെ യൂണിറ്റ് 127 ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന

മുതിർന്ന ഹിസ്ബുല്ല യുഎവി കമാൻഡറെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള ഹിസ്ബുള്ള ഏരിയൽ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഖാദർ അൽ-അബേദ് ബഹ്ജയാണ് കമാൻഡർ. ഭീകരസംഘടനയുടെ ആളില്ലാ വിമാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഹിസ്ബുള്ളയുടെ യൂണിറ്റ് 127 ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎവി കമാൻഡർ കൊല്ലപ്പെട്ടുവെന്ന വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്ജ കൊല്ലപ്പെട്ടത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിട്ടില്ല.
ബഹ്ജയുടെ നേതൃത്വത്തിൽ, യുഎവികൾ, നിരീക്ഷണ വിമാനങ്ങൾ, സ്ഫോടനാത്മക വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് ഇസ്രായേൽ സിവിലിയന്മാർക്കും ഐഡിഎഫ് സൈനികർക്കും നേരെ നിരവധി വ്യോമാക്രമണങ്ങൾ നടത്തി ആണ് നടത്തിയിട്ടുള്ളതെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി സെൻട്രൽ ബിന്യാമിൻ മേഖലയിലെ സൈനിക താവളത്തിൻ്റെ ഡൈനിംഗ് റൂമിൽ ഡ്രോൺ ഇടിച്ച് നാല് സൈനികർ കൊല്ലപ്പെട്ടു.
60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് യൂണിറ്റ് 127 തകർക്കുമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്. .2023 ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള , വടക്കൻ ഇസ്രായേൽ കമ്മ്യൂണിറ്റികൾക്ക് നേരെ ദിവസവും റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിക്കാൻ തുടങ്ങി. സെപ്തംബർ 29 ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം വടക്കൻ ഇസ്രായേലിലെ 68,000-ത്തിലധികം നിവാസികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യുന്നു. ഇസ്രായേലികൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയാൻ ആക്രമണം തുടരുമെന്ന് ഹിസ്ബുള്ള നേതാക്കൾ ആവർത്തിച്ച് പറഞ്ഞു.
https://www.facebook.com/Malayalivartha


























