അമേരിക്കൻ പ്രസിണ്ടന്റ് ട്രംപ് ഹമാസിന് നൽകിയ അവസാന മണിക്കൂറുകൾ അവസാനിക്കുമ്പോൾ..ഇനിയെന്താവും ഗാസയുടെ ഭാവിയെന്നുള്ള ആശങ്കയാണ് ഇപ്പോൾ..ഒരക്ഷരം പ്രതികരിക്കാതെ ഹമാസ്..

അമേരിക്കൻ പ്രസിണ്ടന്റ് ട്രംപ് ഹമാസിന് നൽകിയ അവസാന മണിക്കൂറുകൾ അവസാനിക്കുമ്പോൾ ഇനിയെന്താവും ഗാസയുടെ ഭാവിയെന്നുള്ള ആശങ്കയാണ് ഇപ്പോൾ ലോക രാജ്യങ്ങൾ ഉയർത്തുന്നത് . ഇതുവരെയായിട്ടും ഒരക്ഷരം പോലും പ്രതികരിക്കാൻ ഹമാസ് തയാറായിട്ടില്ല.ഇസ്രയേലിൽ നിന്നും ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കാരിനിരിക്കെ ലോകം ആശങ്കയിൽ.
ശനിയാഴ്‌ച്ച ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും ഗാസയിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം റദ്ദ് ചെയ്തെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ അന്ത്യശാസനം.ശനിയാഴ്‌ച്ചയ്‌ക്കുള്ളിൽ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
ഇല്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഗാസയിൽ ഇനിയെന്ത് എന്ന ചോദ്യം ലോകം ഉയർത്തുന്നത്. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തുന്നതായി ആരോപിച്ചാണ് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്.എന്നാൽ, ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ഹമാസിനെ ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.അതേസമയം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























