മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അംഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ..505 ദിവസത്തെ തടവിന് ശേഷമാണ് ഇവർ മോചിതരാകുന്നത്..

വെടി നിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളെ ഘട്ടം ഘട്ടമായി കൈമാറി കൊണ്ട് ഇരിക്കുകയാണ് ഹമാസ് . തോക്കേന്തിയ ഹമാസ് സംഘത്തിന്റെ നടുവിലൂടെയാണ് ബന്ദികളെ കൈമാറ്റം ചെയ്യുന്നത്. ഇപ്പോഴിതാ മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അംഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ. ഒമർ ഷെം ടോവ് എന്ന ഇസ്രായേലി ബന്ദിയാണ് വേദിയിൽ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്. ഹമാസ് 3 ഇസ്രായേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറുന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം.
ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നിവരെയാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്. മകൻ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാൽക്കി ഷെം ടോവ് പറഞ്ഞു. എല്ലാവരോടും പോസിറ്റീവായി പെരുമാറുന്ന ഉല്ലാസഭരിതനായ വ്യക്തിത്വമാണ് ഒമറിന്റേതെന്ന് സുഹൃത്തുക്കളും പറയുന്നു. 505 ദിവസത്തെ തടവിന് ശേഷമാണ് ഇവർ മോചിതരാകുന്നത്. മോചിതരായ ബന്ദികളുടെ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി ഐഡിഎഫ് കേന്ദ്രത്തിൽ എത്തിച്ചു.
ഒമര്‍ വെന്‍കെര്‍ട്ട്, ഒമര്‍ ഷെം ടോവ്, എലിയാ കൊഹെന്‍ എന്നിങ്ങനെയാണ് മോചിതരായ മൂന്ന് ബന്ദികളുടെ പേരുകള്‍. മോചനത്തിന് ശേഷം മൂവരും കൈകള്‍ വീശി അഭിവാദ്യം ചെയ്തു. ഇവരുടെ കയ്യില്‍ മോചനരേഖയും ഉണ്ടായിരുന്നു. 505 ദിവസമാണ് മൂവരും ഹമാസിന്റെ തടവില്‍ ബന്ദികളായിരുന്നത്.ഒമര്‍ ഷെം ടോവ് എന്ന ഇസ്രയേലി ബന്ദിയാണ് മോചനത്തിന് പിന്നാലെ രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത്. സ്റ്റേജില്‍ നിന്ന് കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ഇത്.ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























