ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന

പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ചു . ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അൽ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു . ഇസ്രയേൽ സുരക്ഷാ ഏജൻസി - ഐഡിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിൽ കയറി ഹമാസ് ആക്രമണം നടത്തിയിരുന്നു. അതിന്റെ സുപ്രധാന പങ്കാളിയായിരുന്നു ഇസ അൽ ഇസയെന്നാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. ആസൂത്രണത്തിലും നടപ്പാക്കലിലും അൽ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കി.
ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതിൽ പങ്കാളിയുമാണ് അൽ ഇസ. ഗാസ യുദ്ധത്തോടെ തകർന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേൽ സേന പറഞ്ഞു.
https://www.facebook.com/Malayalivartha