Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

മകന്‍ ചിതറിയത് ഖലീല്‍ അല്‍ ഹയ്യയുടെ മുന്‍പില്‍ ; ഹമാസ് തലവനെ നരകം കാണിച്ച് ഇസ്രയേല്‍

10 SEPTEMBER 2025 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം

കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...

ഉടലേതാ തലയേതാ എന്നറിയാത്തവണ്ണം സ്വന്തം മകന്‍ ചിതറിത്തെറിച്ചു. ഇസ്രയേല്‍ ആക്രണത്തില്‍ ഹമാസ് തലവന്‍ ഖലീല്‍ അല്‍ ഹയ്യ നരകം കണ്ടു. ഹമാസിനെ നരകം കാണിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത് അച്ചട്ടായി. ദോഹയിലെ കത്താറയില്‍ ഹമാസിന്റെ കൂട്ടനിലവിളി ഉയരുന്നു. ഖലീല്‍ ഹയ്യയും ഖാലിദ് മാഷലും എവിടെ ഇസ്രയേല്‍ ചാരന്മാര്‍ പരതുന്നു. എന്നാല്‍ നേതാക്കന്മാരുടെ പൊടിപോലും കാണാനില്ല. ചത്തുമരച്ച് നില്‍ക്കുന്ന ഹമാസ് വാര്‍ത്ത കുറിപ്പ് പുറത്തിറക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ക്ക് ഒരു പോറലും പറ്റിയില്ല. ഖലീലും ഖാലിദും സുരക്ഷിതര്‍. ഇതിന് ഐഡിഎഫിന്റെ മറുപടി. എങ്കില്‍ നേതാക്കള്‍ മാളത്തിലിരുന്നെങ്കിലും ഒരു ലൈവ് ഇടട്ടെയെന്ന്. ഖലീല്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വ്യാക്തമാക്കി. എന്നാല്‍ അത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായകുന്നില്ല. എന്നാല്‍ ഇതേ കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഖലീലിന്റെ മകന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ് നേതൃത്വം. ഒന്നുകില്‍ ഖലീലും കൊല്ലപ്പെട്ടു അല്ലെങ്കില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ഖത്തറില്‍ ഏറ്റവും സുരക്ഷിതന്‍ തന്റെ കുടുംബവും സുരക്ഷിതമെന്ന് ഖലീല്‍ കരുതി. എന്നാല്‍ ഖത്തറില്‍ക്കയറി ഇസ്രയേല്‍ പണിതു. അവശേഷിക്കുന്ന ഹമാസ് തലവന്മാരെ തീര്‍ക്കാന്‍ ബ്ലൂ പ്രിന്റ് ഇട്ടുകൊടുത്തത് ഖത്തര്‍ ഭരണകൂടം തന്നെ.

ഗാസയിലെ വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കള്‍ ഖത്തറിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഇസ്രയേല്‍ ശക്തമായ തോതിലുള്ള ആക്രമണം നടത്തിയത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്താന്‍ പോകുന്ന വിവരം ലഭിച്ച ഉടനെ തന്നെ അമേരിക്ക തങ്ങളുടെ പ്രത്യേക പ്രതിനിധി വിറ്റ്‌കോഫിനെ ഇക്കാര്യം അറിയിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ഖത്തര്‍ ഭരണാധികാരികളെ അറിയിച്ചിരുന്നു എങ്കിലും അതിനകം ആക്രമണം നടന്ന് കഴിഞ്ഞിരുന്നു. ഇസ്രായേല്‍ ഈ അവസരം മുതലാക്കിയതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട് ദോഹയിലെ കത്താറ പ്രവിശ്യയിലുള്ള ലെഗ്തിഫ്യ പെട്രോള്‍ സ്റ്റേഷനു സമീപത്തായുള്ള വസതിയില്‍ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരും ആക്രമണം നടക്കുമ്പോള്‍ അല്‍ ഹയ്യയ്‌ക്കൊപ്പം വസതിയില്‍ ഉണ്ടായിരുന്നു. ഖത്തര്‍ സൈന്യത്തിന്റെ സുരക്ഷയിലുള്ള കെട്ടിടത്തിലാണ് ആക്രമണം നടത്തിയത്.

ഖത്തര്‍ തലസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഒരു കെട്ടിടത്തില്‍ നിന്ന് വലിയ സ്‌ഫോടനവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ആളുകള്‍ ഭയന്നോടുന്നതായും ഇതിലുണ്ട്. ഹമാസിന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ട് തങ്ങളും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ഉന്നത നേതാക്കള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഗാസ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹുമാം ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്നും ഹമാസ് നേതാവ് പറഞ്ഞു. ഒരിക്കലും ഒരു കരാറില്‍ എത്താതിരിക്കാനുള്ള ഇസ്രയേല്‍ ശ്രമമാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നില്‍ അവസാനഘട്ടത്തിലെത്തിയ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിക്കുക എന്ന ഉന്നം കൂടി നെതന്യാഹുവിനുണ്ടെന്ന് ആണ് സൂചന. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലൂന്നിയുള്ള ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുന്നത് ഖത്തറാണ്. അവിടെ ആതിക്രമിച്ച് കയറി ആക്രമണം നടത്തുന്നതോടെ ഖത്തര്‍ സ്വാഭാവികമായും ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുന്നതില്‍നിന്ന് പിന്മാറുമെന്ന കുതന്ത്രം ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്

അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അനുമതിയോടെയാണ് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതേസമയം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നും ഭീരുത്വം നിറഞ്ഞ ആക്രമണം എന്നുമാണ് ഖത്തര്‍ ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ നിവാസികളോട് ആവശ്യപ്പെട്ടു. ഇതിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദി നേതാക്കള്‍ക്ക് ഇനി എവിടെയും പ്രതിരോധശേഷിയില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്ന യോഗത്തിനിടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് ഹമാസ് ആരോപിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും ഹമാസ് അറിയിച്ചു. ഹമാസിന്റെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിദേശ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വളരെക്കാലമായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവച്ചപ്പോള്‍ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ അല്‍ഹയ്യ ദോഹ നഗരം വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ജെറുസലേമില്‍ നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസ് നേതാക്കള്‍ക്ക് നേരേ ആക്രമണം നടത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്.

2011ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം ഖാലിദ് മിഷ്അല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിറിയ വിട്ട് 2012ല്‍ ഖത്തറില്‍ ആദ്യമായി ഹമാസ് രാഷ്ട്രീയ ഓഫിസ് തുറന്നു .തുടര്‍ന്ന് നിരവധി ഹമാസ് നേതാക്കള്‍ ഖത്തറിലേക്ക് തങ്ങളുടെ താമസം മാറ്റി . ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ മുന്‍ തലവനും 1997ല്‍ ജോര്‍ദാനില്‍ നടന്ന ഇസ്രായേലി വധശ്രമത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്ത നേരത്തെ സൂചിപ്പിച്ച ഷെയ്ഖ് മിഷ്അല്‍ 2012ലാണ് ഖത്തറിലേക്ക് താമസം മാറുന്നത്. മിഷ്അലിന്റെ പിന്‍ഗാമിയായി മുമ്പ് ഫലസ്തീന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മായില്‍ ഹനിയ 2017 മുതല്‍ ഖത്തറിലായിരുന്നു താമസം. 2024 ജൂലൈയില്‍ ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ ഹനിയയെ വധിച്ചു. ഇപ്പോള്‍ അല്‍ഹയ്യയ്ക്ക് പുറമെ ഖാലിദ് മഷാല്‍, സഹര്‍ ജബാരിന്‍, മുഹമ്മദ് ഇസ്മായില്‍ ദര്‍വിഷ്, മൂസ അബു മര്‍സൂക്ക്, ഹുസ്സാം ബദ്രാന്‍, താഹിര്‍ അല്‍നുനു, നിസാര്‍ അവദള്ള എന്നിവരും ഖത്തറിലുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖരാണ്. എഴുന്നൂറ് ദിവസത്തിലധികം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുമ്പോള്‍, മഷാലും മര്‍സൂക്കും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ഖത്തറില്‍ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

സ്വന്തം നാട്ടുകാരെ മറന്ന് സ്വത്തുക്കള്‍ സമ്പാദിക്കുന്നവരായാണ് മാധ്യമങ്ങള്‍ ഹമാസ് നേതാക്കളെ വിലയിരുത്തുന്നത്. ഹമാസിന്റെ മുതിര്‍ന്ന നേതാവ് മര്‍സൂക്കിനൊപ്പം വിദേശത്തെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായ മഷാല്‍ അമേരിക്കയിലെ ഇസ്രായേല്‍ എംബസി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇരുപത്തിയാറായിരം കോടിയിലധികം ആസ്തിയുള്ള വ്യക്തിയാണ്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ജൂലൈയില്‍ വെളിപ്പെടുത്തിയത് ഗാസയില്‍ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 12,000 കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് ബാധിച്ചു എന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്ന ഹമാസ് നേതാക്കളുടെ അമിതമായ സമ്പത്ത് അമ്പരപ്പിക്കുന്നതാണ്. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, ഗാസയില്‍ താമസിക്കുന്ന ഫലസ്തീനികളില്‍ പകുതിയും ഐക്യരാഷ്ട്രസഭ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കൂടാതെ ഇവിടേക്ക് എത്തുന്ന അവശ്യ വസ്തുക്കളും മരുന്നുകളും എല്ലാം ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കരിഞ്ചന്തയില്‍ വില്‍ക്കുന്നതും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.



എന്നാല്‍ ഇവിടെയും മണിമാളികകളിലും വന്‍കിട ഹോട്ടലുകളിലും താമസിക്കുന്ന ചില കോടീശ്വരന്‍മാരും ഉണ്ട്. ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത് ഹമാസിന്റെ വാര്‍ഷിക ടേണോവര്‍ നൂറ് കോടി ഡോളറാണ് എന്നാണ്. ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ഹമാസ് നേതാക്കള്‍ ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്തു എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തലവനായിരുന്ന ഇസ്രയേല്‍ വധിച്ച ഇസ്മായില്‍ ഹനിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലരും ശതകോടീശ്വരന്‍മാരായിരുന്നു. 13 കുട്ടികളുടെ പിതാവായ ഹനിയ ജീവിതത്തിന്റെ ഭൂരിഭാഗവും ഒളിവിലാണ് ചെലവഴിച്ചത്. ഖത്തറിലെയും തുര്‍ക്കിയിലെയും വമ്പന്‍ ഹോട്ടലുകളില്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചത്. ഹനിയ സ്വകാര്യ ജെറ്റു വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നതും. ഇയാളുടെ മക്കള്‍ ആഡംബര ഹോട്ടലുകളില്‍ ജീവിതം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മറ്റൊരു ഹമാസ് നേതാവായ മാസ് മദ്യവും മദിരാക്ഷിയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളും ശതകോടീശ്വരനാണ്. പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം അടിച്ചുമാറ്റി വ്യവസായ സാമ്രാജ്യങ്ങള്‍ തീര്‍ത്തവരാണ് ഇവരില്‍ പലരും എന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരും അഞ്ച് പൈസ പോലും ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (7 minutes ago)

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!  (15 minutes ago)

ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...  (20 minutes ago)

ദാ നീയൊക്കെ ചോദിച്ച തെളിവ് അഗസ്ത്യ ഗസ്റ്റ് ഹൗസിൽ പൂങ്കുഴലിക്ക് മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ..! അജിത് കട്ടയ്ക്ക് പുറത്ത്..!  (25 minutes ago)

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ  (26 minutes ago)

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ; ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു!!  (28 minutes ago)

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് തുടരുന്നു: മൂന്നാറിൽ UV ഇൻ്റക്സ് 8; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...  (32 minutes ago)

പ്രസംഗിക്കാൻ നിൽക്കുന്നതിനിടെ മാലപ്പടക്കം നിർത്താതെ പൊട്ടി; എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (42 minutes ago)

മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എ  (50 minutes ago)

രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിർദേശം; മികച്ച വികസന മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കും; പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ കുറിച്ച് മേയർ വി.വി. രാജേഷ്  (57 minutes ago)

പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...  (1 hour ago)

സ്വകാര്യ വെള്ള കാറിൽ അതീവ രഹസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തിരുവനന്തപുരത്ത്; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടായാൽ ജയിലിൽ അടയ്ക്കാനാകില്ല  (1 hour ago)

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (4 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (5 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (5 hours ago)

Malayali Vartha Recommends