Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി

20 SEPTEMBER 2025 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...

ജോർദാൻ–ഈജിപ്ത് അതിർത്തികൾ അടച്ചു; ഗാസയിൽ കര-വ്യോമാക്രമണം ശക്തം....

ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം... ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്...ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു...

പാകിസ്താന്റെ ആണവശേഷി സൗദി അറേബ്യക്ക് ലഭ്യമാക്കും..പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.. ബുധനാഴ്ച ഒപ്പുവെച്ച കരാർ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും...

റഷ്യൻ ജെറ്റുകൾ അഞ്ചാം തവണയും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി എസ്റ്റോണിയ; നാറ്റോയുടെ വ്യോമ പ്രതിരോധ പിന്തുണാ ദൗത്യത്തിലുള്ള ഇറ്റാലിയൻ എഫ്-35 യുദ്ധവിമാനങ്ങൾ തടഞ്ഞു

ഇസ്രയേലിന്റെ തല ഞങ്ങളെടുക്കാം അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ. സൈദിയിലേക്ക് ദൂതനെ വിട്ട് രഹസ്യ വിവരം കൈമാറി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പശ്ചിമേഷ്യയ്ക്ക് വൈറസായി മാറിയിരിക്കുന്ന ജൂതരാഷ്ട്രത്തിന് ഇസ്ലാമിക അന്ധത ബാധിച്ചിരിക്കുന്നു. മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനാണ് ഇസ്രയേല്‍ ലക്ഷ്യം. ജൂതരാഷ്ട്രം ഈ മണ്ണില്‍ വേണ്ട അറബിക്കൂട്ടം കൈകോര്‍ത്താല്‍ ഇസ്രയേലിന്റെ തലചിതറിക്കാം. വാളെടുത്ത് ഒപ്പം കൂടൂവെന്ന പ്രഖ്യാപനം നടത്തിയ ഖമനേയിയെ ആട്ടിയിറക്കി സൗദി. ഇറാന്‍ പരമോന്നതന്റെ ദൂതനെ അടിച്ചോടിച്ചു സൗദി ഭരണകൂടം. കാളകൂടം വിഷം ചീറ്റുന്ന ഇറാനെ തിരിച്ചറിഞ്ഞുള്ള ശക്തമായ നിലപാടെടുത്ത് സൗദി. അറബ് രാജ്യങ്ങളെ ഇസ്രയേലുമായ് തെറ്റിക്കേണ്ടത് ഇറാന്റെ നിലനില്പിന്റെ ആവശ്യമാണ്. അതിന് വീണുകിട്ടിയ വജ്രായുധമാണ് ഖത്തറിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

അറബ് രാജ്യങ്ങളുടെ ശക്തമായ ശബ്ദമാണ് സൗദി. ഈ രാജ്യത്തെ കൂടെ നിര്‍ത്താന്‍ കാലം കുറേയായ് ഖമനേയി പണിയെടുക്കുന്നു. പക്ഷെ നടക്കുന്നില്ല. ഇടയ്ക്ക് സൗദി ഇറാന്‍ കൈകൊടുത്തിരുന്നു. എന്നാല്‍ ഗാസ വിഷയത്തില്‍ ഇറാന്റെ ചെയ്തികളെ സൗദി എതിര്‍ത്തു. ഹമാസിനെ ഇറക്കി 2023 ഓക്ടോബര്‍ ഏഴിന് ഇറാന്‍ നടത്തിയ തീക്കളിയാണ് ഗാസ കത്തിക്കുന്നതിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിച്ചത്. പശ്ചിമേഷ്യയില്‍ ഭീകരവാദം വളര്‍ത്തുന്ന ഇറാന്റെ കൈവിട്ട കളി എന്നവസാനിക്കുന്നുവോ അന്ന് സമാധാനം പുലരും. ഇത് സൗദിക്ക് കൃത്യമായ് അറിയാം. അമേരിക്കയെ പിണക്കി ഇറാനൊപ്പം നില്‍ക്കാന്‍ ഒരുകാലത്തും സൗദി തയ്യാറാകില്ല. എങ്കിലും ഒന്നെറിഞ്ഞ് നോക്കിയതാണ് ഇറാന്‍. ഖത്തറിലേക്ക് ഇസ്രയേല്‍ ആക്രണം നടത്തിയതോടെ ഇസ്ലാമിക രാജ്യങ്ങളോട് വെറിപിടിച്ചിരിക്കുകയാണ് നെതന്യാഹുവിനെന്നും, വാ കൂട്ടം കൂടി ഇസ്രയേലിനെ കടിച്ച് കീറാമെന്നും ഇറാന്‍ പറഞ്ഞു. പക്ഷെ ഒത്തില്ല ഖമനേയി നാണംകെട്ടു. അറബന്മാരെ കൂടെക്കൂട്ടി ഇസ്രയേലിനെ മുട്ടാമെന്ന് കണക്ക് കൂട്ടിയ ഖമനേയിക്ക് പിഴച്ചു. ദോഹയിലെ ആക്രമണത്തില്‍ ഖത്തര്‍ പോലും ചൂട് കാണിക്കുന്നില്ല. പക്ഷെ അറബന്മാരെ തൊട്ടേന്നും പറഞ്ഞ് ചാടിത്തുള്ളി ഇറങ്ങിയേക്കുന്നത് ഇറാന്‍. ഹമാസിനെ ദോഹയില്‍ നിന്ന് പുറത്താക്കാന്‍ ആക്രമണത്തിന് പിന്തുണ കൊടുത്തത് ഖത്തറാണെന്ന് ആരോപണം ഉണ്ട്. അപ്പോഴാണ് തിരിച്ചടിക്കെന്ന് പറഞ്ഞ് ഖമനേയി പ്രോത്സാഹിപ്പിക്കുന്നത്.

ഗാസ വിഷയത്തില്‍ ഇസ്രയേലിനെ അതിരൂക്ഷമായാണ് സൗദി വിമര്‍ശിക്കുന്നത്. ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുകയാണ് നെതന്യാഹുവെന്ന് സൗദി വിമര്‍ശിച്ചിരുന്നു. ഈയവസം മുതലെടുത്താണ് ഇറാന്‍ സൗദിയെ നൈസാ കൂടെക്കൂട്ടാന്‍ നോക്കിയത്. എന്നാല്‍ ഇറാന്റെ തനിക്കൊണം അറിയാവുന്ന സൗദി ഖമനേയിയെ അടിച്ചോടിച്ചു. സൗദിയെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമാണ് ഇറാനമുള്ളത്. ഒരുകാലത്തും പൂര്‍ണതോതില്‍ ഇറാന് കൈകൊടുക്കാന്‍ സൗദി തയ്യാറാകില്ല. ഇറാനോട് വര്‍ഷങ്ങലുടെ പക ആളിക്കത്തുന്നുണ്ട് സൗദിക്ക്. മക്കയും മദീനയും ഹൂതികളെ ഇറക്കി ആക്രമിച്ചതിന് പിന്നില്‍ ഇറാനാണ്. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഹൂതികളെ ഇറക്കുന്നത് ഇറാനാണ്. ആ പക ഒരു വഴിക്ക്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് രാജഭരണമുള്ള സൗദി അറേബ്യയും ഇസ്ലാമിക റിപ്പബഌക്ക് എന്നറിയപ്പെടുന്ന ഇറാനും. രണ്ടും എണ്ണ സമ്പന്ന രാജ്യങ്ങള്‍. നാലു ദശകത്തിലേറെയായി ഇവര്‍ക്കിടയില്‍ സൗഹൃദമില്ലെന്നു മാത്രമല്ല, ഇടയ്ക്കടെ സംഘര്‍ഷാവസ്ഥ ഉണ്ടാകാറുമുണ്ട്. ഏഴു വര്‍ഷം മുന്‍പ് ഇതെല്ലാംകൂടി എത്തിച്ചേര്‍ന്നതു അതീവ ഗുരുതരമായ ചില സംഭവങ്ങളിലാണ്. ഇറാന്റെ തലസ്ഥാനമായ ടെഹറാനിലെ സൗദി എംബസ്സിയും ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മാഷാദിലെ സൗദി കോണ്‍സുലേറ്റും ജനക്കൂട്ടം ആക്രമിച്ചു. അതിനെ അപലപിച്ച സൗദി ഭരണകൂടം എംബസ്സിയും കോണ്‍സുലേറ്റും പൂട്ടുകയും സൗദി തലസ്ഥാനമായ റിയാദിലെ ഇറാന്‍ എംബസ്സിയുടെയും ജിദ്ദ നഗരത്തിലെ ഇറാന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ന്നത് അങ്ങനെയാണ്. അതിന്റെ തലേന്നാണ് സൗദി അറേബ്യയില്‍ ഇറാന്‍ അനുകൂലിയായ ഷെയ്ക്ക് നിമര്‍ അല്‍ നിമര്‍ എന്ന പ്രമുഖ ഷിയാ പുരോഹിതന്‍ വധിക്കപ്പെട്ടിരുന്നത്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 47 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇതിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് ടെഹറാനിലെ സൗദി എംബസ്സിക്കും മാഷാദിലെ സൗദി കോണ്‍സുലേറ്റിനും നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്. അതിനു ഇറാന്‍ ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നായിരുന്നു സൗദി ഗവണ്‍മെന്റിന്റെ ആരോപണം. മുസ്ലിംകളിലെ ഷിയാ വിഭാഗത്തിനു ബഹുഭൂരിപക്ഷമുള്ള ഏറ്റവും വലിയ രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷം സുന്നികളാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നുവന്ന വിടവും സൗദിഇറാന്‍ ബന്ധത്തെ കലുഷമാക്കുകയായിരുന്നു. അതിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു നിമര്‍ വധവും എംബസ്സി, കോണ്‍സുലേറ്റ് ആക്രമണങ്ങളും.

ഇസ്രയേലുമായുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ ലോകമെമ്പാടുമുള്ള ഇസ്ലാമിക, പ്രാദേശിക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗേരി. ഇസ്രയേലിനെ ഒരു അധിനിവേശ, വംശഹത്യ, ഭീകര ഭരണകൂടമായാണ് ബഗായി വിശേഷിപ്പിച്ചത്. ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും അംഗീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഇസ്രയേലിനെതിരെയുള്ള വികാരം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ ഇസ്രയേലുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായും ബാഗായി പറഞ്ഞു. ദോഹയില്‍ നടന്ന അറബ്ഇസ്ലാമിക് ഉച്ചകോടി ഇസ്ലാമിക രാജ്യങ്ങളുടെ ആശങ്കകളെയാണ് സൂചിപ്പിക്കുന്നത്. സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ശക്തികളെ നേരിടാന്‍ ഒരു 'ഇസ്ലാമിക് നാറ്റോ' രൂപീകരിക്കാനുള്ള ഇറാന്റെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും, അടുത്തിടെ പത്തോളം രാജ്യങ്ങളില്‍ സൈനിക ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധം എക്കാലത്തും ശത്രുതയിലായിരുന്നില്ല. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് മുമ്പ്, ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്നു. ഇസ്രയേലിന്റെ എണ്ണ ആവശ്യകതകള്‍ക്ക് പ്രധാന ഉറവിടം ഇറാനായിരുന്നു. പക്ഷെ 1979 കളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഗാസയിലെ വംശഹത്യയില്‍ അമേരിക്കയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബാഗായി ആരോപിച്ചു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനവുമായി ഒത്തുപോയത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഗാസയിലെ സംഭവങ്ങള്‍ വംശഹത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിലെ ചില അംഗങ്ങള്‍ക്ക് വിസ ലഭിച്ചതായി ബാഗായി അറിയിച്ചു. അമേരിക്ക കാലതാമസവും നിയന്ത്രണങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇറാനിയന്‍ പ്രതിനിധികള്‍ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ യുഎന്‍ ആസ്ഥാനത്തിന്റെ ആതിഥേയ രാജ്യമെന്ന നിലയില്‍ അമേരിക്കയുടെ ബാധ്യതകളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആണവ പരിപാടിയെക്കുറിച്ചും 2015ലെ ആണവ കരാര്‍ പ്രകാരം പിന്‍വലിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ പുനരാരംഭിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ ഈ വേദി ഉപയോഗിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി  (5 minutes ago)

സുഹൃത്തിന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു  (14 minutes ago)

എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാന്‍ പങ്കുവയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍  (2 hours ago)

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി  (2 hours ago)

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി  (2 hours ago)

സിപിഎം വനിത നേതാവ് കെ ജെ ഷൈനിന്റെ വീഡിയോ കണ്ടുഞെട്ടി CPM ; സൈബറിടത്തില്‍ നാറിപ്പുഴുത്തു  (2 hours ago)

ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു; മോഹന്‍ലാലിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി  (2 hours ago)

മുസ്‌ലിമിന് ഒന്നിലേറെ വിവാഹം തുല്യമായി പോറ്റാനാകുമെങ്കിലേ പറ്റൂയെന്ന് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  (3 hours ago)

സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു  (3 hours ago)

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍  (4 hours ago)

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ  (4 hours ago)

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...  (4 hours ago)

എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...  (4 hours ago)

Malayali Vartha Recommends