എയ്‌ലത് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം... ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ കമ്പളിപ്പിച്ച് ഡ്രോൺ ഇസ്രായേൽ നഗരത്തിൽ പ്രവേശിച്ചത്..ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ ഇസ്രായേലിനായില്ല...

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ദിവസേന കൂടുതൽ സങ്കീർണ്ണമാവുകയാണ്.തെക്കൻ ഇസ്രായേലിലെ എയ്‌ലത് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഇരുപത് പേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ട് പുരുഷന്മാരുൾപ്പെടെ 20 പേരെ യോസെഫ്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാഗൻ ഡേവിഡ് അഡോം അടിയന്തര മെഡിക്കൽ സർവീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ 60കാരനായ പുരുഷനാണ്.
ബുധനാഴ്ചയാണ് ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ കമ്പളിപ്പിച്ച് ഡ്രോൺ ഇസ്രായേൽ നഗരത്തിൽ പ്രവേശിച്ചത്.ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ ഏറ്റെടുത്തു. "വിജയകരമായ" ഓപ്പറേഷനിൽ രണ്ട് ഡ്രോണുകൾ ശത്രുക്കളുടെ രണ്ട് ലക്ഷ്യങ്ങളിൽ പതിച്ചതായി ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞു. ഡ്രോൺ ആക്രമണത്തിന്റെയും ഡ്രോൺ ഇടിച്ചിറങ്ങിയ പ്രദേശത്തിന്റെയും തത്സമയ ദൃശ്യങ്ങൾ ഇസ്രായേലി ടിവി സ്റ്റേഷനുകൾ പുറത്തുവിട്ടു. സംഭവസ്ഥലത്ത് നിന്നും പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാനാകും.
വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ എയ്‌ലത് നഗരത്തിലും തെക്കൻ ഇസ്രായേലിലെ മറ്റ് പ്രദേശങ്ങളിലും ഹൂതികൾ ആവർത്തിച്ച് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ബുധനാഴ്ചത്തെ ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ ഇസ്രായേലിനായില്ല.ഡ്രോൺ ഇസ്രായേലിന്റെ വ്യോമ പ്രതിരോധം എങ്ങനെ ഭേദിച്ചുവെന്ന് വ്യക്തമല്ല. ഡ്രോണിനെ തടയൽ ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിൽ പറഞ്ഞു. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഇസ്രായേൽ പോലീസിനൊപ്പം ഐഡിഎഫ് സൈനികരെയും എയ്‌ലത് നഗരത്തിലേക്ക് അയച്ചതായി ഐഡിഎഫ് പറഞ്ഞു. പ്രദേശം ഒഴിപ്പിക്കുന്നതിൽ സൈനികരും പോലീസും സഹായിക്കുന്നുണ്ടെന്നും പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് പുറത്തെടുക്കാൻ ഒരു ഹെലികോപ്റ്റർ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റവർക്ക് പൂർണമായ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ഇസ്രായേലിനെ ദ്രോഹിക്കുന്നവർക്ക് ഏഴ് മടങ്ങ് കൂടുതൽ കഷ്ടപ്പെടേണ്ടിവരും എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മുന്നറിയിപ്പ് നൽകി. എന്നാൽ പലസ്തീൻ ജനതയെ പിന്തുണയ്‌ക്കുന്നതിനാണ് ഈ ആക്രമണങ്ങളെന്ന് ഹൂത്തികൾ പറയുന്നു.ലോക സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീണ്ടും ആശങ്കയുടെ കാർമേഘം തീർത്ത് മധ്യേഷ്യയും യൂറോപ്പും സംഘർഷ കലുഷിതമാകുന്നു.
https://www.facebook.com/Malayalivartha