ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എത്തിയ ഡൊണാള്‍ഡ് ട്രംപ്..നേരിട്ടത് മൂന്ന് അപകടങ്ങൾ.. ഐക്യരാഷ്ട്ര സംഘടനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്..

കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് നടന്നത് ട്രംപ് ആകെ ഞെട്ടി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എത്തിയ ഡൊണാള്‍ഡ് ട്രംപ് കയറിയ എസ്‌കലേറ്റര്‍ നിലച്ചത് ഏറെ വിവാദമായിരുന്നു. ഇതോടെ മെലാനിയയും ട്രംപും നടക്കു കയറുകയാണ് ഉണ്ടായത്. ഈ സംഭവത്തില്‍ ട്രംപ് കടുത്ത അമര്‍ഷത്തിലാണ്. ഈ സംഭവം ദുരൂഹമാണെന്നും അട്ടിമറി നീക്കമാണ് നടന്നതെന്നുമാണ് ട്രംപിന്റെ ആരോപണം.തനിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും ട്രംപ് ആരോപിച്ചു.
ഐക്യരാഷ്ട്ര സംഘടനയില്‍ എത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍ താന്‍ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.എസ്‌കലേറ്ററില്‍ വച്ചായിരുന്നു ആദ്യ സംഭവമെന്നും ട്രംപ് പറയുന്നു. താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റര്‍ നിലച്ചു. ഇത് തികച്ചും ഒരു അട്ടിമറി നീക്കമാണ്. തുടര്‍ന്ന് താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മൂന്നാമതായി താന്‍ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ഇയര്‍പീസുകളില്‍ തകരാര്‍ ഉണ്ടായതായും ട്രംപ് ആരോപിച്ചു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ യുഎന്‍ അധികൃതര്‍ നിഷേധിച്ചു. എസ്‌കലേറ്റര്‍ നില്‍ക്കാന്‍ കാരണം ട്രംപിന്റെ സംഘത്തിലെ വീഡിയോഗ്രാഫര്‍എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയതിനാലാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്ര
സംഘടനയ്ക്കല്ലെന്നും യുഎസ് അധികൃതര്‍ നേരിട്ടാണ് അത് ചെയ്തിരുന്നതെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പ്രസംഗം കേള്‍ക്കുന്ന ഇയര്‍പീസുകളിലെ തകരാറിനെ കുറിച്ച് യുഎന്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. അതിനിടെ യുഎസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.''സംഭവിച്ചതൊന്നും യാദൃശ്ചികമല്ല, ഇത് യുഎന്നില്‍ നടന്ന മൂന്ന് അട്ടിമറിയാണ്. അവര്‍ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു.
സംഭവത്തില്‍ അടിയന്തര അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് അവരെ ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ കഴിയാത്തതില്‍ വലിയ അതിശയമൊന്നുമില്ല. എസ്‌കലേറ്ററിന് സമീപത്തെ എല്ലാ സിസിടിവി ടേപ്പുകളും സംരക്ഷിക്കണം. സീക്രട്ട് സര്‍വീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു
https://www.facebook.com/Malayalivartha