ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം, തുടരാൻ അനുമതി നൽകി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.. ഉപാധികളോടെ അനുമതി നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു..

വീണ്ടും ആധിപത്യം തുടർന്ന് അമേരിക്ക . ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഉപാധികളോടെ അനുമതി നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ നിക്ഷേപക ഗ്രൂപ്പിന് വിൽക്കാൻ അധികാരപ്പെടുത്തുന്നതാണ് ഉത്തരവ്. യുഎസും ചൈനയും തമ്മിലുള്ള ദീർഘകാല തർക്കത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
ടിക് ടോക്ക് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ആവർത്തിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ, ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറിയാൽ, ആപ്പ് യുഎസിൽ നിരോധിക്കില്ലെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. , ടിക് ടോക്കിന്റെ മൂല്യം 14 ബില്യൺ ഡോളറായി ഉയർന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ടിക് ടോക്ക് നിരോധനം താൽക്കാലികമായി മാറ്റിവച്ചു.
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിനെ രാജ്യവ്യാപകമായി നിരോധിക്കുമായിരുന്ന നിയമം നടപ്പിലാക്കുന്നതിൽ നിന്ന് നീതിന്യായ വകുപ്പിനെ എക്സിക്യൂട്ടീവ് ഉത്തരവ് തടയുന്നു. കരാറിന്റെ ഭാഗമായി, ടിക് ടോക്ക് യുഎസ് പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും. അൽഗോരിതം ശുപാർശകൾ, സോഴ്‌സ് കോഡ്, ഉള്ളടക്ക മോഡറേഷൻ സംവിധാനങ്ങൾ എന്നിവയും പുതിയ ഉടമയ്ക്ക് കൈമാറും.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന്, ഒറാക്കിൾ ഇപ്പോൾ ടിക് ടോക്ക് യുഎസിന്റെ സുരക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ക്ലൗഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. ഒറാക്കിൾ, സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള എംജിഎക്സ് ഗ്രൂപ്പ് എന്നിവ പുതിയ സ്ഥാപനത്തിൽ 45 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്നും വാൻസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു,
"തുടക്കത്തിൽ ചൈനയിൽ നിന്ന് ചില എതിർപ്പുകൾ ഉണ്ടായിരുന്നു, പക്ഷേ ടിക് ടോക്ക് പ്രവർത്തനം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അമേരിക്കൻ ഡാറ്റ സുരക്ഷിതമായിരിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു."എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha























