Widgets Magazine
28
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യൻ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ.. നിലവിൽ 27 ഇന്ത്യൻ പൗരന്മാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം..ഇതിൽ നിന്നും വിട്ട് നിന്നില്ലെങ്കിൽ ജീവന് അപകടം..


അതിശക്തമായ മഴ..ഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.. രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ ഉയർത്തി..


ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..


രണ്ട് സുപ്രധാന സംരംഭങ്ങൾ..രാജ്യത്തുടനീളം ഏകദേശം 98,000 പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിക്കുക..ലോകത്തിലെ മുൻനിര ടെലികോം ഉപകരണ നിർമ്മാതാക്കളുടെ പട്ടികയിൽ ഇന്ത്യ..


നുണ പരിശോധനക്ക് വിസമ്മതിച്ചു; ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവ് പുറത്ത്: രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ...

ഐക്യരാഷ്ട്രസഭ വിറച്ചു...തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു..തല കുനിക്കാതെ ജൂത രാഷ്ട്രം..

27 SEPTEMBER 2025 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..

എൻക്ലേവിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ; ഏറ്റുമുട്ടലിൽ സൈന്യം വെടിയുതിർത്തതിനെ തുടർന്ന് നിരവധി മരണം: കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ച് ഐഡിഎഫ്...

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയിൽ ചുട്ടമറുപടി മറുപഡി കൊടുത്ത ഇന്ത്യൻ പെൺപുലി...!!ആരാണ് പേറ്റൽ ഗലോട്ട്?

ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ കടന്നാക്രമിച്ച് ഇന്ത്യ

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരും; യുഎന്നില്‍ കത്തിക്കയറി ബെഞ്ചമിന്‍ നെതന്യാഹു

തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഐക്യരാഷ്ട്രസഭ വിറച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയർന്നു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെ ന്യായീകരിച്ച് പ്രസംഗിക്കാന്‍ ഒരുങ്ങുമ്പോള്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നാടകീയമായി ഇറങ്ങിപ്പോയെങ്കിലും തനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തീര്‍ന്നിട്ട് തന്നെയാണ് നെതന്യാഹു വേദി വിട്ടത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന്റെ ഫലം ജൂതവംശത്തെ കൊല്ലുന്നതാണ് എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്.

പല രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തുന്നതിന് വേണ്ടി മാത്രമാണ് നെതന്യാഹു അഭിസംബോധന ചെയ്യുന്ന സമയത്ത് എത്തിയതെന്നാണ് കരുതപ്പെടുന്നത്. പാശ്ചാത്യ നേതാക്കളെ നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.തിന്മയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ ഇസ്രായേലിനെ ബലിയര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞ നെതന്യാഹു നിങ്ങള്‍ക്ക് ജിഹാദിന്റെ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നും മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ നേതാക്കള്‍ക്കുള്ള മറ്റൊരു സന്ദേശം ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ തൊണ്ടയിലേക്ക് തള്ളിയിടാന്‍ അനുവദിക്കില്ല എന്നതാണ്.

 

ഇസ്രായേലിന്റെ രക്തം ആഗ്രഹിക്കുന്ന മാധ്യമങ്ങളെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലായിരിക്കാം എന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ഇത് കൊണ്ടൊന്നും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്ന് നെതന്യാഹു തറപ്പിച്ച് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനെയും മറ്റ് ലോക നേതാക്കളെയും ലക്ഷ്യം വച്ചുകൊണ്ട് രോഷാകുലനായി നെതന്യാഹു പറഞ്ഞത് നിങ്ങളുടെ അപമാനകരമായ തീരുമാനം ജൂതന്മാര്‍ക്കും എല്ലായിടത്തും നിരപരാധികള്‍ക്കും എതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്നായിരുന്നു.

 

ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു. ഇവര്‍ക്കാണോ നിങ്ങള്‍ നിങ്ങള്‍ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് നെതന്യാഹു ചോദിച്ചു. ഒക്ടോബര്‍ ഏഴിന് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത മതഭ്രാന്തന്മാര്‍ക്ക്ആത്യന്തിക പ്രതിഫലം നല്‍കുക എന്നതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒക്ടോബര്‍ 7 ന് ശേഷം ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ

 

ഒരു രാഷ്ട്രം നല്‍കുന്നത് പോലെയാണ് എന്നും ഇത് ഭ്രാന്താണ് എന്നും ഞങ്ങളാണെങ്കില്‍ ഒരിക്കലും ഇക്കാര്യം ചെയ്യില്ലായിരുന്നു എന്നും നെതന്യാഹു നിലപാട് വ്യക്തമാക്കി.ഗാസയിലെ ഫലസ്തീനികളെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞത്, ബന്ദികളുടെ തിരിച്ചുവരവ്, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ സൈനികവല്‍ക്കരണം എന്നിവയിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ്. മുന്‍കാലങ്ങളിലെന്നപോലെ, തന്റെ പ്രസംഗത്തിനിടെ, നെതന്യാഹു 'ദി കഴ്‌സ്' എന്ന തലക്കെട്ടുള്ള പ്രദേശത്തിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്.

 

കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് ഗാസയില്‍ തന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെയും ഗാസയിലെ ഹമാസ് പ്രവര്‍ത്തകരുടെയും ഫോണുകളുടെ നിയന്ത്രണം ഇസ്രേയല്‍ സൈന്യം ്ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന്റെ യുഎന്‍ പ്രസംഗം ഇപ്പോള്‍ആ ഉപകരണങ്ങള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസും അവകാശപ്പെട്ടിരുന്നു.

 

നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ലിങ്ക് അടങ്ങിയ വാചക സന്ദേശങ്ങള്‍ ഗാസ നിവാസികള്‍ക്ക് ലഭിച്ചിരുന്നു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ കുറിച്ചുള്ള വിവരങ്ങൾ, ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാട് എന്നിവ വിശദമാക്കുന്ന വെബ്‌സൈറ്റിലേക്കുള്ള ക്യൂആർ കോഡ് വസ്ത്രത്തിൽ ഘടിപ്പിച്ചാണ് നെതന്യാഹു പ്രസംഗിക്കാനെത്തിയത്. ഇസ്രയേൽ പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഇതു വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനും പ്രിയങ്കയ്ക്കും എതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാര്‍  (4 hours ago)

അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍  (4 hours ago)

വിജയിയുടെ റാലിയിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്ന് വി ഡി സതീശന്‍  (4 hours ago)

കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍  (4 hours ago)

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം  (5 hours ago)

ടിവികെ കരൂര്‍ റാലി ദുരന്തത്തിന് കാരണം സംഘാടനത്തിലെ പിഴവ്  (5 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ചു വയസുകാരനെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി  (5 hours ago)

വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരണം 30 ആയതായി റിപ്പോര്‍ട്ട്  (6 hours ago)

കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി  (6 hours ago)

നടന്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കണിമംഗലത്തെ വിന്‍സന്റ് കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

കണ്ണൂരില്‍ പ്രസവത്തിനിടെ അസം സ്വദേശിനിയായ യുവതി മരിച്ചു  (7 hours ago)

ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി  (8 hours ago)

Malayali Vartha Recommends