Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഐക്യരാഷ്ട്രസഭ വിറച്ചു...തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു..തല കുനിക്കാതെ ജൂത രാഷ്ട്രം..

27 SEPTEMBER 2025 11:07 AM IST
മലയാളി വാര്‍ത്ത

തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഐക്യരാഷ്ട്രസഭ വിറച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയർന്നു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെ ന്യായീകരിച്ച് പ്രസംഗിക്കാന്‍ ഒരുങ്ങുമ്പോള്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നാടകീയമായി ഇറങ്ങിപ്പോയെങ്കിലും തനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തീര്‍ന്നിട്ട് തന്നെയാണ് നെതന്യാഹു വേദി വിട്ടത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന്റെ ഫലം ജൂതവംശത്തെ കൊല്ലുന്നതാണ് എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്.

പല രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തുന്നതിന് വേണ്ടി മാത്രമാണ് നെതന്യാഹു അഭിസംബോധന ചെയ്യുന്ന സമയത്ത് എത്തിയതെന്നാണ് കരുതപ്പെടുന്നത്. പാശ്ചാത്യ നേതാക്കളെ നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.തിന്മയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ ഇസ്രായേലിനെ ബലിയര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞ നെതന്യാഹു നിങ്ങള്‍ക്ക് ജിഹാദിന്റെ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നും മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ നേതാക്കള്‍ക്കുള്ള മറ്റൊരു സന്ദേശം ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ തൊണ്ടയിലേക്ക് തള്ളിയിടാന്‍ അനുവദിക്കില്ല എന്നതാണ്.

 

ഇസ്രായേലിന്റെ രക്തം ആഗ്രഹിക്കുന്ന മാധ്യമങ്ങളെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലായിരിക്കാം എന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ഇത് കൊണ്ടൊന്നും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്ന് നെതന്യാഹു തറപ്പിച്ച് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനെയും മറ്റ് ലോക നേതാക്കളെയും ലക്ഷ്യം വച്ചുകൊണ്ട് രോഷാകുലനായി നെതന്യാഹു പറഞ്ഞത് നിങ്ങളുടെ അപമാനകരമായ തീരുമാനം ജൂതന്മാര്‍ക്കും എല്ലായിടത്തും നിരപരാധികള്‍ക്കും എതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്നായിരുന്നു.

 

ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു. ഇവര്‍ക്കാണോ നിങ്ങള്‍ നിങ്ങള്‍ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് നെതന്യാഹു ചോദിച്ചു. ഒക്ടോബര്‍ ഏഴിന് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത മതഭ്രാന്തന്മാര്‍ക്ക്ആത്യന്തിക പ്രതിഫലം നല്‍കുക എന്നതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒക്ടോബര്‍ 7 ന് ശേഷം ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ

 

ഒരു രാഷ്ട്രം നല്‍കുന്നത് പോലെയാണ് എന്നും ഇത് ഭ്രാന്താണ് എന്നും ഞങ്ങളാണെങ്കില്‍ ഒരിക്കലും ഇക്കാര്യം ചെയ്യില്ലായിരുന്നു എന്നും നെതന്യാഹു നിലപാട് വ്യക്തമാക്കി.ഗാസയിലെ ഫലസ്തീനികളെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞത്, ബന്ദികളുടെ തിരിച്ചുവരവ്, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ സൈനികവല്‍ക്കരണം എന്നിവയിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ്. മുന്‍കാലങ്ങളിലെന്നപോലെ, തന്റെ പ്രസംഗത്തിനിടെ, നെതന്യാഹു 'ദി കഴ്‌സ്' എന്ന തലക്കെട്ടുള്ള പ്രദേശത്തിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്.

 

കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് ഗാസയില്‍ തന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെയും ഗാസയിലെ ഹമാസ് പ്രവര്‍ത്തകരുടെയും ഫോണുകളുടെ നിയന്ത്രണം ഇസ്രേയല്‍ സൈന്യം ്ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന്റെ യുഎന്‍ പ്രസംഗം ഇപ്പോള്‍ആ ഉപകരണങ്ങള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസും അവകാശപ്പെട്ടിരുന്നു.

 

നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ലിങ്ക് അടങ്ങിയ വാചക സന്ദേശങ്ങള്‍ ഗാസ നിവാസികള്‍ക്ക് ലഭിച്ചിരുന്നു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ കുറിച്ചുള്ള വിവരങ്ങൾ, ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാട് എന്നിവ വിശദമാക്കുന്ന വെബ്‌സൈറ്റിലേക്കുള്ള ക്യൂആർ കോഡ് വസ്ത്രത്തിൽ ഘടിപ്പിച്ചാണ് നെതന്യാഹു പ്രസംഗിക്കാനെത്തിയത്. ഇസ്രയേൽ പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഇതു വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (1 hour ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (1 hour ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (2 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (2 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (3 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (3 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (3 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (3 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (3 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (3 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (4 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends