ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന സാഹചര്യത്തിലും പുതിയ ഇസ്രായേൽ ആക്രമണങ്ങൾ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ടുകൾ.ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി Benjamin Netanyahuക്കെതിരെ തുർക്കി എടുത്ത നിയമനടപടിയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ ആക്ടിവിസ്റ്റ് കപ്പൽ വ്യൂഹത്തിന് നേരെ ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് തുർക്കി നീതിന്യായ മന്ത്രി അകിൻ ഗൂർലെക് വാറണ്ട് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമപാലകരെ വിവരം അറിയിക്കുന്നതിനായി ഔദ്യോഗികമായി ഒരു 'റെഡ് നോട്ടീസ്' പുറപ്പെടുവിക്കാനും തുർക്കി ഇന്റർപോളിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്റർപോൾ വഴി നെതന്യാഹുവിനും അഫെക് മൊസ്കോവിച്ച് എന്ന മുതിർന്ന ഇസ്രയേലി സൈനികനുമെതിരെ റെഡ് നോട്ടിസ് അയക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി തുർക്കി നീതി ന്യായ മന്ത്രി അകിൻ ഗുർലെക് അറിയിച്ചു.
വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പീഡനം, സ്വത്ത് നശിപ്പിക്കൽ, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2026 ജൂലൈ 14ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ തുടർനടപടി.
ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും മെഡിക്കൽ കോളേജും ആശുപത്രിയും സൈനിക ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനാണ് ഇസ്രായേലി സൈനികനായ മൊസ്കോവിച്ചിനെതിരെ കേസെടുത്തിരിക്കുന്നത്.
പല രാജ്യങ്ങളിലും നെതന്യാഹുവിനെതിരെ നിയമനടപടി തുടരുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സുഹ്‌റാന്‍ മംദാനി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നെതന്യാഹുവിനെതിരെ ഒരു രാജ്യവും നടപടി എടുത്തിട്ടില്ല. അതിനിടെയാണ് തുര്‍ക്കിയുടെ പുതിയ നീക്കം.
തുര്‍ക്കി സമീപകാലത്ത് ഇസ്രായേലിനെതിരെ നടപടി ശക്തമാക്കുന്നുണ്ട്. ഒരുകാലത്ത് ഇസ്രായേലുമായി തുര്‍ക്കിക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ നിന്ന് പലസ്തീനിലെ ഗാസയിലേക്ക് പുറപ്പെട്ട സമാധാന ദൗത്യസംഘത്തിന്റെ കപ്പല്‍ വ്യൂഹം ഇസ്രായേല്‍ സൈന്യം ആക്രമിച്ചതോടെയാണ് ബന്ധം വഷളായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സമാന നടപടി സ്വീകരിച്ചപ്പോള്‍ തുര്‍ക്കിയുടെ പ്രതികരണം കടുത്തതായിരുന്നു. കഴിഞ്ഞ മെയിലും സമാധാന സംഘത്തെ ഇസ്രായേല്‍ തടഞ്ഞു.
മേയ്യിലാണ് 430ഓളം മനുഷ്യാവകാശ പ്രവർത്തകരും 50-ഓളം ബോട്ടുകളുമടങ്ങുന്ന ‘ഗ്ലോബൽ സമുദ് ഫ്ലോട്ടില്ല’ ഗാസയിലേക്ക് പുറപ്പെട്ടത്. എന്നാൽ രാജ്യാന്തര സമുദ്ര അതിർത്തിയിൽ വച്ച് ഇസ്രയേൽ സൈന്യം ഇവർ സഞ്ചരിച്ച കപ്പലുകൾ തടഞ്ഞു . വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സംഘത്തിലുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ഇസ്രായേല്‍ സൈന്യം കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ ബന്ധിച്ച് മുട്ടുകുത്തി ഇരുത്തിയ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. 430 സന്നദ്ധ പ്രവര്‍ത്തകരാണ് ഗാസ നിവാസികള്‍ക്ക് സഹായവുമായി അങ്കാറയില്‍ നിന്ന് പുറപ്പെട്ടത്. ഇവരെ അന്താരാഷ്ട്ര കടല്‍പാതയില്‍ കടന്ന് ഇസ്രായേല്‍ അറസ്റ്റ് ചെയ്തതാണ് വിവാദം. കസ്റ്റഡിയിലെടുത്ത ശേഷം എല്ലാവരെയും ഇസ്രായേല്‍ നാടുകടത്തി. കടുത്ത പീഡനവും അപമാനവും ഇസ്രായേലിന്റെ കസ്റ്റഡിയില്‍ നേരിട്ടുവെന്ന് പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു
കൈകൾ കൂട്ടിക്കെട്ടി മുട്ടുകുത്തിനിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ പരിഹസിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗൻ സ്വീകരിച്ചുവരുന്നത്.
ഒരു വ്യക്തിയെ കണ്ടെത്താനും, ആവശ്യമായാൽ താൽക്കാലികമായി കസ്റ്റഡിയിലെടുക്കാനും അംഗരാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികളോട് ആവശ്യപ്പെടുന്ന സംവിധാനമാണ് INTERPOL Red Notice . ആ വ്യക്തിയെ അറസ്റ്റ് ചെയ്യണമോ എന്നത് ഓരോ രാജ്യത്തിന്റെയും നിയമപ്രകാരം തീരുമാനിക്കപ്പെടും. ഇതിനിടെ Netanyahu തുർക്കിയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. Erdoğan ഭരണകൂടത്തിന്റെ നീക്കം ഇസ്രായേൽ നേതൃത്വത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് Netanyahuയുടെ നിലപാട്.
ഇപ്പോൾ Netanyahuയും R Erdoğanയും തമ്മിലുള്ള വാക്‌പോര് കൂടുതൽ രൂക്ഷമാകുകയാണ്. ഗാസ മാത്രമല്ല, സിറിയയിലെ ഇസ്രായേൽ–തുർക്കി സംഘർഷവും ബന്ധം കൂടുതൽ വഷളാക്കുന്നുണ്ട്. തുർക്കി, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ നടപടികളെ വിമർശിക്കുകയും സമാധാനശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
അതേസമയം Netanyahuയുടെ നിലപാടുകളും ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും അമേരിക്കയുടെ സമാധാനപദ്ധതിയുമായി ബന്ധപ്പെട്ടു തുടരുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധവും സാമ്പത്തിക യുദ്ധവും പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലിയും ആണവ പദ്ധതികളെച്ചൊല്ലിയും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി തുടരുകയാണ് .ഇറാനുമായുള്ള ചർച്ചകൾ തുടരണമെന്നാണ് തുർക്കി പ്രസിഡന്റ് Erdoğan അമേരിക്കൻ പ്രസിഡന്റ് Donald Trumpിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ സാമ്പത്തിക ഉപരോധങ്ങൾ അടിച്ചേൽപ്പിക്കാനുള്ള യുഎസിന്റെ നീക്കത്തെ പരിഹസിക്കുകയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ‘‘ഈ പടം ഞങ്ങൾ മുൻപ് പലതവണ കണ്ടതാ’’ എന്ന് അദ്ദേഹം എക്സിൽ പറഞ്ഞു. 1979 മുതൽ ഇറാനുമേൽ യുഎസിന്റെ സാമ്പത്തിക ഉപരോധമുണ്ട്.
‘‘14 വർഷം മുൻപ് യുഎസ് പറഞ്ഞു, കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്. അത് പൊളിഞ്ഞു. 8 വർഷം മുൻപ് പറഞ്ഞതും പൊളിഞ്ഞു. 5 മാസം മുൻപും അവരത് പറഞ്ഞു. അതും പാളി. ഇപ്പോൾ ദാ വീണ്ടും പറയുന്നു. അതും പൊളിയും’’ - മുൻ പ്രസിഡന്റ് ഒബാമയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അരഗ്ചി പറഞ്ഞു.
ഇറാനും യുഎസും തമ്മിലെ സമാധാന ചർച്ചകൾക്കുള്ള സാധ്യതകളൊക്കെ പൊളിഞ്ഞു. വെടിനിർത്തൽ ധാരണ നീട്ടാനില്ലെന്ന് ട്രംപ് പറഞ്ഞപ്പോൾ അതിന് അങ്ങനെയൊരു ധാരണയേ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് ഇറാൻ പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് അമേരിക്കയുടേതാണെന്നും അവിടെ ഇറാന്റെ കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞപ്പോൾ, ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലും ആ വഴി പോകില്ലെന്നായിരുന്നു ഇറാനിയൻ സൈന്യത്തിന്റെ മറുപടി.
ഇറാനുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള ‘ഇക്കണോമിക് ഡി-ഡേ’ ആണ് ട്രംപ് പ്രഖ്യാപിച്ചത്. കടുത്ത ഉപരോധമാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, തുർക്കി, ഇറാഖ്, ഒമാൻ, അർമേനിയ, അസർബൈജാൻ എന്നിവയ്ക്കാണ് പ്രധാനമായും ഇറാനുമായി വാണിജ്യ ബന്ധമുണ്ടായിരുന്നത്.
ഇറാനുമായുള്ള എല്ലാ ബന്ധവും തൽക്കാലത്തേക്ക് നിർത്തിവയ്ക്കുന്നതായി യുഎഇ കഴിഞ്ഞദിവസം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. യുഎസിന്റെ കപ്പൽ ഉപരോധം ഉൾപ്പെടെയുള്ളതിനാൽ മറ്റു രാജ്യങ്ങളുമായും ഇറാന്റെ വ്യാപാരം ഇപ്പോൾ നിലച്ചമട്ടാണ്.
നിലവിൽ ഹോർമുസിന് പുറത്ത് കടലിലുള്ള ഇറാന്റെ എണ്ണ വാങ്ങുന്നത് ചൈനയാണ്. പാക്കിസ്ഥാനുമായി ഇറാന് കരയതിർത്തി വഴി വാണിജ്യബന്ധമുണ്ടെങ്കിലും യുദ്ധത്തെ തുടർന്ന് പാക്കിസ്ഥാൻ അതിർത്തി അടച്ചിരുന്നു. എന്നാൽ, ഇറാനിൽ നിന്ന് പെട്രോൾ ഉൾപ്പെടെ പല ഉൽപന്നങ്ങളും പാക്കിസ്ഥാൻ ഔദ്യോഗികമായി ‘കള്ളക്കടത്ത്’ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒരു വശത്ത് Netanyahuക്കെതിരെ INTERPOL നടപടി ആവശ്യപ്പെടുന്നു. മറുവശത്ത് ഇറാനുമായി അമേരിക്ക ചർച്ച തുടരണമെന്ന് Erdoğan ആവശ്യപ്പെടുന്നു.അതേസമയം സിറിയയിൽ ഇസ്രായേലും തുർക്കിയും തമ്മിലുള്ള താൽപര്യസംഘർഷം ശക്തമാകുന്നു.അതുകൊണ്ടുതന്നെ തുർക്കിയുടെ പുതിയ നീക്കം Netanyahuക്കെതിരായ ഒരു നിയമനടപടി മാത്രമാണോ, അതോ മിഡിൽ ഈസ്റ്റിലെ വലിയൊരു geopolitical മാറ്റത്തിന്റെ ഭാഗമാണോ എന്ന ചർച്ചയും ഉയരുകയാണ്.
https://www.facebook.com/Malayalivartha
























