സിറിയയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു; ഭൂരിഭാഗം പേരും കടുത്ത ഡിപ്രഷന് അടിമകളെന്നും റിപ്പോര്‍ട്ട്

അറുതിയില്ലാത്ത വറുതി. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്നു വരുന്നതെല്ലാം ദുഃഖവാര്‍ത്തകള്‍. യുദ്ധവും പട്ടിണിയും മൂലം നിരവധി കുട്ടികള്‍ സിറിയയില്‍ ജീവനൊടുക്കിയതായും നിരവധി പേര്‍ കടുത്ത ഡിപ്രഷന് അടിമകളാണെന്നുമാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു മാസത്തിനിടെ പന്ത്രണ്ടു കുട്ടികളാണ് സിറിയയില്‍ ജീവനൊടുക്കിയത്.
പതിമൂന്നു പേര്‍ ഇക്കാലയളവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികല്‍ും കൗമാരക്കാരിലും മാനസികാസ്വാസ്ഥ്യം ക്രമാതീതമായ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാലു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ക്കു ജീവന്‍ നഷ്ടമായതാണു കണക്ക്. ഒരുകോടിയിലേറെ ജനങ്ങള്‍ പലായാനം ചെയ്തിട്ടുമുണ്ട്.
മുതിര്‍ന്നവരിലും കടുത്ത മാനസികാസ്വാസ്ഥ്യങ്ങളുണ്ടാകുന്നുണ്ട്. ഡിപ്രഷന്‍ മുതല്‍ പാരനോയിയ വരെയുള്ള കടുത്ത മാനസിക പ്രശ്‌നങ്ങളാണു ജനങ്ങളെ ബാധിച്ചിരിക്കുന്നത്. യുദ്ധം മൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം പാടെ തകര്‍ന്നിരിക്കുന്ന സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആരോഗ്യരക്ഷാ സംവിധാനങ്ങളും താറുമാറായിക്കിടക്കുകയാണ്. മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ എവിടെയും സംവിധാനവുമില്ല.
സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള മഡായ പ്രദേശത്താണ് ഇത്തരം ഗൗരവകരമായ സാഹചര്യങ്ങളെറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പട്ടിണിമൂലവും പോഷകാഹാരക്കുറവു മൂലവും മരിക്കുന്നത് നിരവധി പേരാണ്. ഭക്ഷണം വിമാനമാര്‍ഗം എത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാര്യമായ ഗുണം ചെയ്യുന്നില്ല. യുദ്ധക്കാഴ്ചകള്‍ കുട്ടികളുടെ മനസിനെ ഗുരുതരമായി ബാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്തു സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തനനിരതരായ അധ്യാപകര്‍ കുട്ടികളെ പാട്ടുപാടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗംപേരും പ്രതികരിക്കാറില്ല. യുദ്ധക്കാഴ്ചകളാണ് കുട്ടികള്‍ വരയ്ക്കുന്ന ചിത്രത്തിലുള്ളത്.
മഡായ തിരിച്ചുപിടിച്ചതിനു ശേഷം കുട്ടികളെ പലരെയും പലായനം ചെയ്യിക്കുകയാണ് രക്ഷിതാക്കള്‍. ലബനനിലേക്കാണു കുട്ടികളേറെയും പോകുന്നത്. ഭക്ഷണക്കുറവും പോഷകാഹാരക്കുറവും കാരണം പല കുട്ടികള്‍ക്കും ദഹനവ്യവസ്ഥയില്‍ ഗുരുതര അണുബാധ പിടിപെട്ടിട്ടു
https://www.facebook.com/Malayalivartha


























