Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പൗഡര്‍ ഉപയോഗിച്ചതിലൂടെ കാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരമായി 70 ദശലക്ഷം ഡോളര്‍ നല്‍കും, പരാതിയുമായി 2000 യുവതികള്‍ ഇനിയും, മറഞ്ഞിരിക്കുന്ന അപകടമറിയാതെ പിഞ്ചു കുഞ്ഞുങ്ങളില്‍ പൗഡര്‍ വാരിപ്പൂശുന്ന അമ്മമാര്‍ ഇതൊന്നു ശ്രദ്ധിക്കൂ

29 OCTOBER 2016 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ടാല്‍കം പൗഡര്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ പൗഡര്‍ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാല്‍ നിശബ്ദനായ ഒരു കൊലയാളിയാണ് ടാല്‍കം പൗഡര്‍ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓക്‌സിജന്‍, സിലിക്കണ്‍, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തില്‍ നിന്നാണ് ടാല്‍കം പൗഡര്‍ നിര്‍മ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഈ മൂലകം ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ചര്‍മത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യാന്‍ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും ടാല്‍ക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യല്‍, ബേബി, ബോഡി പൗഡറുകളിലാണ് ടാല്‍ക് അടങ്ങിയിരിക്കുന്നത്. സ്വാഭാവികമായ അവസ്ഥയിലുള്ള ടാല്‍കില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാന്‍സറുകള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളില്‍ ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാല്‍കം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.

അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു മൂലം കാന്‍സര്‍ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. കാലിഫോര്‍ണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ല്‍ ഇവര്‍ക്ക് ഒവേറിയന്‍ കാന്‍സര്‍ (അണ്ഡാശയ അര്‍ബുദം) പിടിപ്പെട്ട കേസിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേയുള്ള വിധി. സെന്റ്‌ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവര്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടര്‍ച്ചയായുള്ള ബേബി പൗഡര്‍ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്തറ്റംബറില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ വിധി കാരണമാകുമെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജിം ഓണ്‍ഡര്‍ പറഞ്ഞു.

അതേസമയം കേസിനെക്കുറിച്ച് ഉടന്‍ പ്രതികരിക്കാനില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയില്‍ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പൂര്‍ണമായും ശാസ്ത്രീയ രീതിയിലാണ് പൗഡര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അമേരിക്കയിലെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു.

പരാതിക്കാരിയുടെ കേസ് തീര്‍പ്പാക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നു കോടതി വ്യക്തമാക്കി. കേസിനെ കുറിച്ചു പ്രതികരിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിസമ്മതിച്ചു. ശാസ്ത്ര പരിശോധനയില്‍ പൗഡറില്‍ മായങ്ങള്‍ കലര്‍ന്നതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന യാതൊരു വിധ പദാര്‍ത്ഥങ്ങളും അതില്‍ ഇല്ല. അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ സമാനമായ ആരോപണം ഉന്നയിച്ച് 2000 സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഒരു ശരാശരി മലയാളിയുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍ കയറിക്കൂടിയ സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിക്കുന്നവര്‍ ഒരു കാര്യം അറിയണം. മണവും സൗന്ദര്യവും ഉണ്ടാകുമെന്ന തെറ്റിദ്ധാരണയിലൂടെ നിങ്ങള്‍ വാരി പൂശുന്ന പൗഡരില്‍ നിന്നും , നിങ്ങള്‍ സ്വയം കാന്‍സര്‍ ക്ഷണിച്ചു വരുത്തുകയാണ്. ആഗോള പിപണിയില്‍ ഇന്നും മുന്‍പന്തിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ തന്നെയാണ്. നൂറിലധികം കമ്പനികള്‍ പൗഡര്‍ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോണ്‍സണ്‍ മാത്രമാണ്. വര്‍ഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങള്‍ എത്രതന്നെ ഉയര്‍ന്നു വന്നിട്ടും വിപണിയില്‍ ഇന്നും ഒന്നാം സ്ഥാനത്ത് ജോണ്‍സണെ എത്തിക്കുന്നത്. അതോടൊപ്പം തന്നെ ശാസ്ത്ര പരിശോധനകളില്‍ എല്ലാം തന്നെ ക്ലീന്‍ ചിറ്റ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുതയാണ്.

സ്ത്രീകള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്ഥിരമായി പൗഡര്‍ ഉപയോഗിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാന്‍ 40 ശതമാനം സാധ്യതയുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉള്‍പടെയുള്ള പൗഡര്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതു മൂലം ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്.

ഇന്ന് നാം ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ കാന്‍സറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാന്‍സറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങള്‍ക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ടാല്‍കം പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനും വഴിവച്ചേക്കാം. ഗര്‍ഭനിരോധന ഉറകള്‍, വിഭാജക ചര്‍മം, സാനിറ്ററി നാപ്കിന്‍ എന്നിവകളില്‍ പൗഡറുകള്‍ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡര്‍ ഉപയോഗിക്കുന്നതും അണ്ഡാശയ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങള്‍ ഗര്‍ഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ടാല്‍കം പൗഡറുകള്‍ ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയില്‍ അണ്ഡാശയ കാന്‍സര്‍ മൂലം മരിച്ച സ്ത്രീക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കുട്ടികളുടെ ശരീരത്തില്‍ വിയര്‍പ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡര്‍ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാല്‍കം പൗഡര്‍ ഒഴിവാക്കുമ്പോള്‍ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാല്‍കം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (38 minutes ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (45 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (57 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (1 hour ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (1 hour ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (1 hour ago)

IRAN നോവായി കൊച്ചുമകൾ  (2 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (4 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends