മക്കാ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കാന്‍ സൗദി, കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് കനത്ത നാശവും നഷ്ട്ടവും നേരിടേണ്ടി വരുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്

കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് കനത്ത നാശവും, നഷ്ട്ടവും നേരിടേണ്ടി വരുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്. ചരിത്രത്തില്‍ അവര്‍ക്ക് പാഠങ്ങളുണ്ട്. പുണ്യ ഭൂമിയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും അപ്രകരമായിരിക്കും ഇനിയുള്ള അവരുടെ ഗതി. ഇറാന്റെ സഹായത്താലാണ് ഹൂതി വിമതര്‍ മക്കക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. 150കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ ഖിബ്ലക്കും വിശുദ്ധ ഗേഹത്തിനും നേരെയുള്ള വലിയ അതിക്രമമാണ്, രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനക്കരുത്ത് തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ മക്കയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയ വിമത ഹൂതികളുടെ നടപടിയെ യമന്‍ ശക്തമായി അപലപിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മക്കയിലേക്കുള്ള മിസൈല്‍ ആക്രമണം. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ അറബ് സേനയുടെ ഇടപെടല്‍ കാരാണം ആകാശത്ത് വച്ചുതന്നെ തകര്‍ക്കപ്പെടുകയായിരുന്നു.
മക്കയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെയുള്ള യമനിലെ സആദ പ്രവശ്യയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ മിസൈലിന്റെ വരവ് മനസിലാക്കിയ സഖ്യസേന മക്കയുടെ 65 കിലോമീറ്റര്‍ അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഹൂതികള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സഹായങ്ങളും പരിശീലനങ്ങളും നല്‍കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു.
വിശുദ്ധ നഗരത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഹൂതി വിമതര്‍ രംഗത്തുവന്നു. മക്ക ആയിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ കിംഗ്അബ്ദുല്‍അസീസ് വിമാനത്താവളമായിരുന്നു എന്നും വിമതര്‍ പറഞ്ഞു.
ബാലിസ്റ്റിക് മിസൈലായ ബുര്കാന് ഒന്ന് ആണ് ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ചത്. യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന ആക്രമണത്തിന് പ്രതികാരമായാണ് ഹൂതികള് സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha


























