Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഹിന്ദു സ്‌നേഹിയായ ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു സംഘപരിവാര്‍; അമേരിക്കയിലും ബിജെപിക്കാരന്‍ പ്രസിഡന്റ് ആയതിന്റെ ആഹ്ലാദത്തില്‍ സോഷ്യല്‍ മീഡിയ

09 NOVEMBER 2016 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ട്രംപ് മോഡിക്ക് പഠിക്കുകയാണെന്ന് സംഘപരിവാര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മോഡി സ്‌റ്റൈലിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ അധികാര കസേരിയിലേക്ക് ട്രംപ് നടന്നെത്തുമെന്ന് ആരും കരുതിയില്ല. ഹിലരി ക്ലിന്റണ് തന്നെയായിരുന്നു സര്‍വ്വേകളെല്ലാം മുന്‍തൂക്കം നല്‍കിയത്. ഇതോടെ ഇന്ത്യയിലെ സംഘപരിവാര്‍ നിരാശയിലുമായി. ട്രംപിന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചവര്‍ ഇതോടെ പ്രാര്‍ത്ഥനകളിലായി. നേര്‍ച്ചകള്‍ നേര്‍ന്നു. എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കന്‍ നേതാക്കളുടെ നേതൃത്വത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പരിവാറുകാരനായിരുന്നു അവര്‍ക്ക് ട്രെംപ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൊടിയുടെ നിറം ചുവപ്പാണ്. പക്ഷേ ട്രംപിനെ പിന്തുണയ്ക്കാന്‍ ഈ ചുവപ്പ് നിറം പിരവാറുകാര്‍ക്ക് തടസ്സമായില്ല. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം ഹിലരിയുടെ വിജയത്തിനായി ആര്‍പ്പുവിളിച്ചു. ഇവിടെ ചര്‍ച്ചയെക്കെത്തിയ ബിജെപിക്കാര്‍ അപ്പോഴെല്ലാം നിശബ്ദരായി. ആരേയും അവര്‍ പിന്തുണച്ചില്ല. മോദിയും ബരാക് ഒബാമയുമായുള്ള നല്ലബന്ധം ഹിലരിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകള്‍ ഇതോടെ തെറ്റി. ചര്‍ച്ചകളില്‍ ഒന്നും പറയാതിരുന്നവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി ട്രംപാണെന്ന് പറയാതെ പറയുകയായിരുന്നു. ഇത് ശരിവച്ചായിരുന്നു പുറത്ത് സംഘപരിവാര്‍ സംഘടനകള്‍ മൗനം പാലിച്ചത്. ഇപ്പോഴിതാ ട്രംപ് വിജയിയാകുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ ആവേശത്തോടെ അഭിനന്ദിക്കുകയാണ് സംഘപരിവാറുകാര്‍.
അമേരിക്കയും ബിജെപി പിടിച്ചുവെന്ന് പോലും കമന്റുകളെത്തുന്നു. മോദിയുടെ നേട്ടം അമേരിക്കയില്‍ ട്രംപ് ആവര്‍ത്തിച്ചുവെന്നാണ് അവരുടെ ആവേശം. ഏതായാലും വിജയിയായ ട്രംപ് ഇന്ത്യയേയും ആര്‍ എസ് എസിനേയും തള്ളിപ്പറയില്ലെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു ലോകനേതാവ് ഹിന്ദുത്വത്തെ തുറന്ന മനസോടെ പിന്തുണച്ചത്. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി ട്രംപ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് തന്നെയാണ് ട്രംപിന്റെ വിജയം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കാന്‍ പരിവാറുകാരെ പ്രേരിപ്പിക്കുന്നതും. അമേരിക്കന്‍ പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കുമെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.. ന്യൂജഴ്‌സിയില്‍ നടന്ന അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവകാരുണ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. യാഥാര്‍ത്ഥത്തില്‍ ഈ പരിപാടിക്ക് പിന്നിലും സംഘപരിവാര്‍ സംഘടനകളായിരുന്നു.
ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സ് ട്രംപിന് അനുകൂലമാക്കാനുള്ള തന്ത്രമായിരുന്നു ഈ പരിപാടി. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും ആശ്ചര്യകരമായ ഭാവിയാണ് ഉള്ളതെന്നു പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി. വലിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ മോദി ഇന്ത്യയെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചിരിക്കുകയാണ്. മോദിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണ്. ട്രംപ് ഭരണത്തില്‍ ഇന്ത്യയും ഇന്ത്യക്കാരും വൈറ്റ് ഹൗസിന്റെ യഥാര്‍ഥ മിത്രങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചിട്ടുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനേക്കാള്‍ എല്ലാം സംഘപരിവാറുകാരെ ആഘോഷത്തിലാക്കിയത് ട്രംപിന്റെ ഈ വാക്കുകളായിരുന്നു. താന്‍ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ്ഹൗസില്‍ ഇരുന്നുകൊണ്ട് ഹിന്ദു സമൂഹത്തിന്റെയും ഇന്ത്യയുടെയും യഥാര്‍ത്ഥ സുഹൃത്തായി നിലകൊള്ളും. താന്‍ 19 മാസം മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇനിയും ഒരുപാടൊരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നുഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെയും ട്രംപ് പ്രശംസിച്ചു. 26/11 അടക്കമുള്ള പല ആക്രമണങ്ങളിലൂടെയും ഭീകരവാദത്തിന്റെ ക്രൂരമുഖം ഇന്ത്യ കണ്ടതാണ്. മുംബൈ സിറ്റി തനിക്ക് വളരെ ഇഷ്ടമാണ്. ഇവിടെ നടന്ന ഭീകരാക്രമണം നിഷ്ഠൂരമാണെന്നും 5,000ത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ട്രംപ് പറഞ്ഞു. ഇത് കൂടിയായപ്പോള്‍ ട്രംപും സംഘപരിവാരുകാരനായി. പരിവാറുകാര്‍ ജയത്തിനായി പൂജയും പ്രാര്‍ത്ഥനയും തുടങ്ങി.
ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്‌നി പൂജ. ലോകത്തെ 'ഇസ്ലാമിക് ഭീകരത'യില്‍ നിന്ന് രക്ഷിക്കാന്‍ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആണ് പൂജ നടന്നത്. ഡൊണാള്‍ഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാല്‍ ഇസ്ലാമിക ഭീകരത അവസാനിക്കും. ഞങ്ങള്‍ ട്രംപിനെ സ്‌നേഹിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദു സേന നേരത്തെ ട്രംപിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ഇതെല്ലാം നടന്നത് ഹിന്ദുത്വത്തെ ട്രംപ് പുകഴ്ത്തുന്നത് മുമ്പായിരുന്നു. എന്നാല്‍ ഹൈന്ദവതയെ പുകഴ്ത്തിയതോടെ പൂജകള്‍ ക്ഷേത്രങ്ങളിലേക്ക് മാറ്റി. എങ്ങനേയും ട്രംപ് ശത്രുനിഗ്രഹം തെരഞ്ഞെടുപ്പില്‍ നടത്തണമെന്ന ആഗ്രഹം തന്നെയായിരുന്നു ഇതിന് കാരണം.
മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് ട്രംപിന്റെ ചിത്രംവച്ച് പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തിയത്. അമേരിക്കയില്‍ താമസമാക്കിയ മുംബൈ സ്വദേശികളാണ് പൂജ നടത്താനായി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞിരുന്നു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉള്‍പ്പെടെയുള്ളവയാണ് നടത്തിയത്. ഇന്ത്യയുമായുള്ള അടുപ്പത്തിനും ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡോണള്‍ഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവര്‍ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു. ഇതിന് പിറകിലും സംഘപരിവാര്‍ അനുയായികളായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends