Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഉസ്‌ബെക്കിസ്ഥാനെ അടക്കി വാണ പ്രസിഡന്റിന്റെ മകള്‍ക്കെന്തു സംഭവിച്ചു: ഗുള്‍നാരയെ വിഷം കൊടുത്തുകൊന്നെന്ന് സൂചന

23 NOVEMBER 2016 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ഗുള്‍നാര. വര്‍ഷങ്ങളോളം ഉസ്‌ബെക്കിസ്ഥാനെ അടക്കി വാണ സ്വേച്ഛാധിപതി ഇസ്ലാം കരിമോവിന്റെ പുത്രി ഗുള്‍നാര കരിമോവിനെ അച്ഛന്റെ പിന്‍ഗാമി വിഷം കൊടുത്തുകൊന്നെന്ന് സൂചന. അതിസുന്ദരിയും അതിസമ്പന്നയും ഉസ്‌ബെക്കിസ്ഥാനെ ദീര്‍ഘകാലം അടക്കിവാണ പ്രസിഡന്റിന്റെ മകളും രാജ്യം ഭരിക്കുമെന്ന് കരുതപ്പെട്ട അതിശക്തയായ ഗുള്‍നാര മൂന്ന് വര്‍ഷമായി തടവിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ ഇസ്ലാം കരിമോവിന് അധികാരം നഷ്ടപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്നത് ഈ മകളെയായിരുന്നു. എന്നാല്‍ ഈ 44കാരി വധിക്കപ്പെട്ടുവെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇവരെ ഒരു സൈക്യാട്രിക് ഹോസ്പിറ്റലില്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ അവര്‍ വീട്ടുതടങ്കലിലായിരുന്നുവെന്നാണ് മറ്റ് ചിലര്‍ വെളിപ്പെടുത്തുന്നത്.എന്നാല്‍ അവര്‍ നാടുകടത്തപ്പെട്ട് ഇസ്രയേലിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സമര്‍കന്‍ഡില്‍ വച്ച് നടന്ന തന്റെ അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഗുള്‍നാരയെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിധിയെക്കുറിച്ചോര്‍ത്ത് അടുത്ത സുഹൃത്തുക്കള്‍ കടുത്ത ഉത്കണ്ഠയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. അധികൃതരെ കുഴപ്പത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണീ പ്രചാരണം നടക്കുന്നതെന്നും ആരോപണമുണ്ട്.
തലസ്ഥാനമായ താഷ്‌കെന്റില്‍ വച്ച് നവംബര്‍ അഞ്ചിന് ഗുള്‍നാര മരിച്ചുവെന്ന വെളിപ്പെടുത്തല്‍ ഉസ്‌ബെക്ക് നാഷണല്‍ സെക്യൂരിറ്റി സര്‍വീസായ എസ്എന്‍ബിയിലെ പേര് വെളിപ്പെടുത്താത്ത ഉറവിടം വെളിപ്പെടുത്തിയെന്നാണ് ഒരു സെന്‍ട്രല്‍ ഏഷ്യന്‍ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിസ്സഹായമായ അവസ്ഥയില്‍ ഗുള്‍നാരയുടെ മകനായ ഇസ്ലാമും മകളായ ഇമാനും താഷ്‌കെന്റ് വിട്ടിരുന്നുവെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. 24കാരനായ ഇസ്ലാം ലണ്ടനില്‍ നാടുകടത്തപ്പെട്ട നിലയിലാണെന്നായിരുന്നു ഇതിന് മുമ്പ് വിശ്വസിക്കപ്പെട്ടിരുന്നത്. വിഷം കൊടുത്തുകൊന്ന രാത്രി തന്നെ ഗുള്‍നാരയെ താഷ്‌കെന്റില്‍ അടക്കം ചെയ്തുവെന്ന വെളിപ്പെടുത്തലുകളോട് ഉസ്‌ബെക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പിന്നീട് ശവക്കല്ലറ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
മുന്‍ നേതാവിന്റെ മകളുടെ മരണവാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ആക്ടിങ് പ്രസിഡന്റായ ഷവ്കാറ്റ് മിര്‍സിയോയേവ് തയ്യാറായിട്ടില്ല. ഡിസംബര്‍ 4ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഗുള്‍നാരയുടെ അവസ്ഥയെക്കുറിച്ച് ഉസ്‌ബെക്ക് അധികൃതരില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് തങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയ ഉറവിടം വ്യക്തമാക്കുന്നതെന്നാണ് പ്രസ്തുത വെബ്‌സൈറ്റിന്റെ എഡിറ്ററായ ഗാലിമ ബുഖര്‍ബായേവ പറയുന്നത്. ഗുള്‍നാര ജീവിച്ചിരിക്കുന്നുവെന്ന് ഉസ്‌ബെക്ക് അധികൃതരോട് ശക്തമായി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഷോ ഗുള്‍നാര എന്ന ഹാഷ്ടാഗും പുറത്തിറക്കിയിട്ടുണ്ട്.
ഹാര്‍വാര്‍ഡില്‍ നിന്നും നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയ ഗുള്‍നാരയ്ക്ക് ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ടായിരുന്നു. ഇതിന് പുറമെ പോപ്പ് സ്റ്റാറും കാറ്റ് വാക്ക് മോഡലുമായിരുന്നു ഈ സുന്ദരി. കൂടാതെ സോഷ്യലിസ്റ്റും ഫാഷന്‍ ഡിസൈനറും നയതന്ത്ര വിദഗ്ധയും അതുല്യമായ ഉസ്‌ബെക്ക് സൗന്ദര്യത്തിനുടമയുമായിരുന്നു ഗുള്‍നാര. ഇസ്ലാം കരിമോവിന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ഗുള്‍നാരയും തമ്മില്‍ അധികാര വടംവലിയുണ്ടായിരുന്നുവെന്നും അതില്‍ ഗുള്‍നാര ഒതുക്കപ്പെടുകയായിരുന്നുവെന്നും സൂചനയുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലെ ശക്തയായ ഈ വനിതയ്ക്ക് ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വിവിധ പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുമായും ഇവര്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends