ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ (90) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ക്യൂബന്‍ ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയെന്നാണ് കാസ്‌ട്രോയെ വിശേഷിപ്പിക്കുന്നത്. ക്യൂബയില്‍ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് കാസ്‌ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
ക്യൂബന്‍ മണ്ണില്‍ ഗറില്ലാ പോരാട്ടത്തിന്റെ വിപ്ലവം കുറിച്ച വ്യക്തിയാണ് കാസ്‌ട്രോ. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് കാസ്‌ട്രോ അധികാരത്തിലെത്തുന്നത്. 1965 ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അധികാരത്തില്‍ എത്തിയതിനു പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കുകയും ചെയ്തു. 2011 വരെയാണ് അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
ക്യൂബയെ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ ശ്രമിച്ചത് കാസ്‌ട്രോയാണ്. രണ്ടു തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതലാളിത്തത്തെ തകര്‍ക്കാനുള്ള എല്ലാ വിപ്ലവ മുന്നേറ്റങ്ങളെയും കാസ്‌ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2006 ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞ അദ്ദേഹം അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















