പ്രായം 24, 4300 തവണ പീഡനത്തിരയായ യുവതി സ്വന്തം അനുഭവം പങ്കു വെക്കുന്നു:
04 DECEMBER 2016 12:27 PM IST

മലയാളി വാര്‍ത്ത
4300 തവണ പീഡനത്തിരയായ യുവതി സ്വന്തം അനുഭവം പങ്കു വെക്കുന്നു:
പീഡിപ്പിച്ചവരിൽ പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെ..
മെക്സിക്കോ വംശജയായ കര്‍ല ജാന്‍സിന്റോ വിനു 24 വയസ്സേ പ്രായമുള്ളൂ.
ഒരു പക്ഷേ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയായ യുവതിയായിരിക്കും കര്‍ല. കാരണം ഈ പ്രായത്തിനിടെ 4300 തവണയാണത്രെ അവർ ബലാൽസംഗം ചെയ്യപ്പെട്ടത്.കര്‍ല തന്നെയാണ് തന്റെ ദുരനുഭവം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.
12 -)൦ വയസ്സിൽ ഒരു മനുഷ്യക്കടത്തുകാരന്റെ കെണിയില്‍ അകപ്പെടുന്നതോടെയാണ് പീഡന പർവ്വം ആരംഭിക്കുന്നത്. നിത്യദുരിതത്തിലായ അവളുടെ കുടുംബപശ്ചാത്തലം മുതലെടുത്ത് സമ്മാനങ്ങളും പണവും നല്‍കിയായിരുന്നു അയാല്‍ കര്‍ലയെ സ്വാധീനിച്ച് മുതലെടുത്തത്. തുടര്‍ന്ന് മെക്സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗ്വാന്‍ഡാലജറയിലേക്ക് അവളെ കൊണ്ടു പോവുകയും ലൈംഗികതൊഴിലാളിയായി പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. ഒരു ദിവസം തന്നെ 30 തവണ വരെ പീഡിപ്പിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
2008ല്‍ മെക്സിക്കോ സിറ്റിയില്‍ നടന്ന ആന്റി-ട്രാഫ്ലിക്കിങ് ഓപ്പറേഷനിലൂടെ കര്‍ല മോചിപ്പിക്കപ്പെട്ടു.എന്നാൽ വൈകാരികവും ശാരീരികവുമായ മുറിവുകളില്‍ നിന്നും മോചിതയാകാൻ ദീര്‍ഘകാലമെടുത്തു.
എന്നാല്‍ അതില്‍ തളര്‍ന്ന് ജീവിത്തെ ശപിച്ച് ഒതുങ്ങിപ്പോകാൻ കര്‍ല തയ്യാറായില്ല. തനിക്കു ചുറ്റുമുള്ള സമാന ദുഃഖം അനുഭവിക്കുന്നവർക്കായി ജീവിതം ഉഴിഞ്ഞു വെക്കാനായിരുന്നു കര്‍ലയുടെ തീരുമാനം.
ലൈംഗിക അടിമകളായി ജീവിക്കുന്നവര്‍ക്ക് സഹായവും ഉപദേശവും നൽകുന്ന ആക്ടിവിസ്റ്റാണ്ഇപ്പോൾ കര്‍ല.
ഇങ്ങനെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ വത്തിക്കാനിൽ ചെന്ന് പോപ്പ് ഫ്രാന്‍സിസിനെ കണ്ട ചർച്ച ചെയ്തിരുന്നു. മെക്സിക്കോയിലെ മനുഷ്യക്കടത്ത് പ്രതിസന്ധിയെക്കുറിച്ച് ബോധവല്‍ക്കരണം നൽകാനും ഇത്തരം ഹീന പ്രവർത്തനങ്ങൾക്ക് അറുതി വരുത്താനുമാണ് താൻ ശ്രമിക്കുന്നത് എന്ന് കര്‍ല പറയുന്നു
പ്രതിവര്‍ഷം 20,000ത്തോളം സ്ത്രീകള്‍ ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തുന്നത്. സ്വന്തം ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട കര്‍ല ലൈംഗിക അടിമത്ത പ്രശ്നത്തെക്കുറിച്ച് ഉയർത്തിക്കാട്ടി അതിനു പരിഹാരം കാണാനും ശ്രമിക്കുന്നു എന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തു.
12 )-൦ വയസ്സിൽ ലൈംഗിക അടിമയായ തന്നെ അവർ പലപ്പോഴും അതി ക്രൂരമായി ശിക്ഷിക്കാറുണ്ടായിരുന്നു എന്ന് കര്‍ല പറഞ്ഞു. വടികൊണ്ടും ചങ്ങലകൊണ്ടും കമ്പികൾ കൊണ്ടും അടിക്കുമായിരുന്നു. വേദന സഹിക്കാനാവാതെ കരയുന്നത് കണ്ട് അവര്‍ ക്രൂരമായ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കാറുണ്ടെന്നും കര്‍ല ഓര്‍ക്കുന്നു. തന്നെ അവര്‍ പീഡിപ്പിക്കുന്നത് കാണാതിരിക്കാന്‍ കണ്ണുകള്‍ മുറുകെ അടയ്ക്കാറുണ്ടായിരുന്നുവെന്നും കര്‍ല വെളിപ്പെടുത്തുന്നു.പീഡിപ്പിച്ചവരില്‍ യൂണിഫോമിട്ട പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെയുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും യുവതി വെട്ടിത്തുറന്ന് പറയുന്നു.ലൈംഗിക അടിമകളായി എത്തുന്ന കുട്ടികൾക്ക് പ്രായ പൂർത്തി ആയിട്ടില്ലെന്ന് ഇവർക്ക് അറിയാമായിരുന്നെന്നും രക്ഷിക്കാൻ കേണപേക്ഷിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ അവര്‍ പീഡിപ്പിച്ചിരുന്നതെന്നും കര്‍ല വിഷമത്തോടെ വെളിപ്പെടുത്തുന്നു.