അതിരില്ലാത്ത ആ മനുഷ്യസ്‌നേഹത്തിന്റെ കഥ;

മനുഷ്യത്വത്തിന് വില കല്‍പ്പിക്കാത്ത നമ്മുടെ ഈ ലോകത്തിന് മാതൃകയായി മാറുകയാണ് ഈ ദമ്പദികള്‍ വിവാഹത്തിനു മുമ്പ് ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിക്കു മൈക്ക് നല്‍കിയ വാക്കാണിത് 'ഞാന്‍ നിന്റെ സ്വപ്നങ്ങളെ പിന്തുടരും' ആ വാക്ക് മരണംവരെ മൈക്ക് പാലിച്ചു. ഒരുകാരണവും കൂടാതെ എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാമെന്ന് അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തത് അവളായിരുന്നു. അദ്ദേഹത്തിന്റെ മരണ ഷീഷവും അത് അവള്‍ പിന്തുടരുന്നു. ഇന്നത്തെ കാലത്തു ഇത്രയധികം മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഇവരെ ലോകം അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്.
ഇത് ജോര്‍ജിയയിലെ കമീല ജെറാള്‍ഡിന്റെ യും മൈക്കിന്റെയും ജീവിതകഥ
ആരോരുമില്ലാത്ത 88 കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കിയ അച്ഛനമ്മമാരുടെ ജീവിതകഥ. മിയാമിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലിചെയ്യുമ്പോള്‍ മുതല്‍ ജോലികഴിഞ്ഞുള്ള സമയം അപകടത്തില്‍പ്പെട്ട അനാഥരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ചിലവഴിക്കാനാണ് കമീല ഇഷ്ടപ്പെട്ടത്.
പ്രതിഫലം ഇച്ഛിക്കാതെയുള്ള കമീലയുടെ ഈ സേവനമനോഭാവം ആശുപത്രിയിലെ പീഡിയാട്രീഷന്‍ ശ്രദ്ധിച്ചു. ആദ്യകാഴ്ചയിലേ അദ്ദേഹത്തിന് കാമിലയോടു പ്രണയം തോന്നി. തന്റെ പ്രണയം വെളിപ്പെടുത്തിയ ഡോക്ടര്‍ക്കു മുന്നില്‍ കമീല തന്റെ മനസ്സുതുറന്നു. 'ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഞാനൊരു വീടൊരുക്കാന്‍ ആഗ്രഹിക്കുന്നു അവിടെ അവരെ സംരക്ഷിക്കാനും'. 'നിന്റെ സ്വപ്നങ്ങളെ ഞാനും പിന്തുടരും' എന്നായിരുന്നു ആ ഡോക്ടറുടെ മറുപടി.
മൈക്ക് എന്ന ഡോക്ടറും കമീല എന്ന നഴ്‌സും അന്നുമുതല്‍ ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങി. അന്നുമുതല്‍ ഇന്നുവരെ 88 സ്‌പെഷല്‍കിഡ്‌സിനെയാണ് അവര്‍ ദത്തെടുത്തത്. ദത്തെടുത്ത കുട്ടികളെയെല്ലാം കുടുംബാന്തരീക്ഷത്തില്‍ അവള്‍ വളര്‍ത്തി. ദമ്പതികള്‍ക്ക് സ്വന്തമായി മൂന്നുമക്കളുണ്ട് ആ മൂന്നുമക്കളും ദത്തെടുത്ത കുട്ടികളുമൊക്കയായി സന്തോഷത്തോടെ അവര്‍ കഴിഞ്ഞു. സാധാരണ വീട്ടിലെപ്പോലെ മക്കളെ അവര്‍ സ്‌കൂളിലയച്ചു. വൈകിട്ടു തിരിച്ചെത്തിയാല്‍ പാട്ടും കൂത്തും ഡാന്‍സുമായി ആകെ മേളമായിരിക്കും വീട്ടില്‍. കുട്ടികളില്‍ പലരും സര്‍ട്ടിഫൈഡ് ഡോഗ് ട്രെയ്‌നേഴ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.
ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഗുരുതരമായി അസുഖം ബാധിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അങ്ങനെയുള്ള 32 കുഞ്ഞുങ്ങളുടെ മരണവും ഇത്രയും വര്‍ഷത്തിനിടയ്ക്ക് കമീലയ്ക്കു കാണേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലുമേറെ കുട്ടികള്‍ കമീലയുടെ സ്‌നേഹപൂര്‍ണ്ണമായ പരിചരണംകൊണ്ട് ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുമുണ്ട്. ഒരു ബ്രെയ്ന്‍ സ്‌റ്റെം മാത്രമായി ജനിച്ച ഒരു ആണ്‍കുട്ടി 25 വയസ്സുവരെ ജീവിച്ചു. കിടന്നകിടപ്പിലായിരുന്നിട്ടും ഒരു വ്രണംപോലും അവന്റെ ശരീരത്തിലുണ്ടാവാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. കമീല പറയുന്നു. കൊക്കൈന്‍ അഡിക്റ്റ് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നമുണ്ടായിരുന്നു അവളിപ്പോള്‍ മിടുക്കിയായി ഈ വീട്ടിലുണ്ട്.
ഇത്രയും നന്മചെയ്തിട്ടും ഈശ്വരന്‍ ഇടയ്‌ക്കൊക്കെ അവരെ പരീക്ഷിച്ചു. രണ്ടുവര്‍ഷങ്ങളിലായി രണ്ടു പ്രാവശ്യമാണ് അവരുടെ വീടു തകര്‍ന്നത്. 1992 ല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നും 2011ല്‍ തീപിടുത്തത്തെത്തുടര്‍ന്നും. ഈ രണ്ടു സന്ദര്‍ഭങ്ങളിലും അവര്‍ യാത്രയിലായതിനാല്‍ ആ കുടുംബത്തില്‍ താമസിക്കുന്ന ആര്‍ക്കും ഒരപകടവും സംഭവിച്ചില്ല. 2015 ലാണ് മറ്റൊരു ദുരന്തം ഇവരെ തേടിയെത്തിയത്. മൈക്കിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. അധികം വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയെങ്കിലും തന്റെ സ്വപ്നത്തില്‍ നിന്നു പിന്മാറാന്‍ കമീല തയാറായില്ല. ഇപ്പോള്‍ 20 കുട്ടികളെ കമീല ദത്തെടുത്തിട്ടുണ്ട്. അവരുടെ സന്തോഷത്തിനായി ജീവിക്കുന്ന കമാല പറയുന്നതിങ്ങനെ. ഈ മക്കളുള്ളപ്പോള്‍ ഞാനെങ്ങനെ ഒറ്റയ്ക്കാവും. എനിക്കുറപ്പുണ്ട് എന്റെ ആരോഗ്യം ക്ഷയിച്ച് വയ്യാതായാലും ഇവരാരും എന്നെ വൃദ്ധസദനത്തില്‍ തള്ളില്ല. കാരണം ഓരോരുത്തരും അത്രമാത്രം എന്നെ സ്‌നേഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























