കാബൂളിൽ ഷിയ പള്ളിയിൽ ചാവേർ ആക്രമണം; 14 മരണം

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഷിയ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖ്വാല നജറയിലെ ഇമാം സമാൻ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയവരെയാണ് ചാവേറുകൾ ലക്ഷ്യമിട്ടത്.

പ്രാർഥനയ്ക്കു നേതൃത്വം നൽകിയ പുരോഹിതനും ആക്രമണത്തിൽ മരിച്ചു. മിർ ഹുസൈൻ നസ്രിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻ ഷിയ ക്ലെറിക്കൽ കൗൺസിൽ അംഗമാണ് നസ്രി. മോസ്ക്കിലേക്ക് ഇരച്ചുകയറിയ ആയുധധാരികൾ ഇപ്പോഴും പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

പ്രാർഥനയ്ക്കായി വിശ്വാസികൾ കാത്തിരിക്കുമ്പോഴാണ് ഭീകരർ എത്തിയത്. ഗെയ്റ്റിലെത്തിയ ചാവേറുകൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ഇവരെ കൊലപ്പെടുത്തിയ ശേഷം പള്ളിയിലേക്ക് ഇരച്ചുകയറുകയുമായിരുന്നു.

https://www.facebook.com/Malayalivartha


























