റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരെ സൈനിക അടിച്ചമര്‍ത്തല്‍ ; മ്യാന്മറില്‍നിന്ന് ബംഗ്ലേദശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യക്കാരുടെ എണ്ണത്തിൽ വധനവെന്ന് യു .എൻ

മ്യാന്മര് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ എണ്ണം 3 ലക്ഷം കവിഞ്ഞതായി യു.എന്‍ റിപ്പോർട്ട്. മ്യാന്മറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ മ്യാന്മര്‍ അംബാസഡറെ വിളിച്ചുവരുത്തി.
റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്കെതിരെ സൈനിക അടിച്ചമര്‍ത്തല്‍ നടത്തുന്ന മ്യാന്മറില്‍നിന്ന് രണ്ടാഴ്ചക്കിടെ ബംഗ്ലേദശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യക്കാരുടെ എണ്ണം 3 ലക്ഷം കവിഞ്ഞതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ബുദ്ധമത ഭൂരിപക്ഷമായ മ്യാന്മറിലെ സൈന്യം അതിര്‍ത്തിയില്‍പോലും റോഹിങ്ക്യകളെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയംതേടിയെത്തുന്നത്. അതേസമയം മ്യാന്മര്‍ ഭരണകൂടത്തിനെതിരെയും നൊബേല്‍ ജേതാവും മ്യാന്മര്‍ നേതാവുമായ ആങ് സാന്‍ സ്യൂകിക്കെതിരെയുമുള്ള പ്രതിഷേധം അന്താരാഷ്ട്രതലത്തില്‍ വ്യാപിക്കുകയാണ്. പ്രതിഷേധിച്ച് പാകിസ്താന്‍ മ്യാന്മര്‍ അംബാസഡറെ വിളിച്ചുവരുത്തി. മ്യാന്‍മര്‍ ഭരണകൂടത്തിന്റേത് ആസൂത്രിത പീഡനമെന്ന് പ്രതികരിച്ച മലേഷ്യ ബംഗ്ലാദേശിലേക്ക് സഹായവുമായി വിമാനമയച്ചു.

എന്നാല്‍ സ്യൂകിക്ക് നല്‍കിയ നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാല് ലക്ഷത്തോളം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചെങ്കിലും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

https://www.facebook.com/Malayalivartha


























