മുതലയുടെ ആക്രമണത്തിൽ റിപ്പോർട്ടർക്ക് ദാരുണാന്ത്യം

പ്രമുഖ പത്രത്തിന്റെ ബിസിനസ് റിപ്പോർട്ടർറെ മുതല കടിച്ചുകൊണ്ടു പോയി.ബ്രിട്ടനിൽ നിന്നും അവധിയാഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ശ്രീലങ്കയിലെത്തിയ ഫിനാൻഷ്യൻ ടൈംസിന്റെ ലേഖകനെയാണ് മുതല കായന്റെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. 25കാരനായ പോൾ മാക് ക്ലീൻ ആണ് മുതലുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം സർഫിങ്ങിലേർപ്പെട്ടിരുന്ന പോൾ ശുചിമുറി അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം നടന്നത്. കൈകഴുകാനായി കടലിനോടു ചേർന്നുള്ള കായലിൽ ഇറങ്ങിയപ്പോൾ മുതല ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പോളിന്റെ ശരീരവുമായി മുങ്ങിയ മുതലയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സർഫിങ് കേന്ദ്രത്തിനു സമീപമുള്ള ക്രോക്കഡൈൽ റോക്ക് എന്ന ലഗൂണിലാണ് അപകടം നടന്നത്.ശ്രീലങ്കൻ സേനയും പൊലീസും കായയിലും പരിസര പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഈ പ്രദേശത്ത് മുതലുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. പൊതുവേ സുരക്ഷിതമായ പ്രദേശമാണിത്. അതുകൊണ്ടുതന്നെ വിദേശികളും പ്രദേശവാസികളും ധാരാളമായി സർഫിങ്ങിനെത്താറുണ്ട്.
ഇവിടുത്തെ മുതലകൾ ശുദ്ധജലത്തിൽ ജീവിക്കുന്നവയാണ്. വനാന്തർ ഭാഗത്തുള്ള തടാകങ്ങളിലാണ് ഈ മുതലകൾ കൂടുതലായും കാണപ്പെടുന്നത്. ഇവയ്ക്ക് ഉപ്പുവെള്ളത്തിൽ കണ്ണിനു കാഴ്ചയുണ്ടാകില്ല. അങ്ങനെനോക്കുമ്പോൾ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയാകാം പേളിലെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതെന്നാണ് അധികൃതരുടെ നിഗമനം. എന്തായാലും പേളിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























