പുതുവർഷം ഓക്‌ലെന്‍ഡ് വഴി യു എസിലേക്ക്

ലോകം പുതുവർഷ ആഘോഷ നിറവിലാണ്. വര്‍ണങ്ങള്‍ പെയ്തിറങ്ങിയ രാവില്‍ ലോകം പുതുവര്‍ഷത്തെ സന്തോഷത്തോടെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്‌ലെന്‍ഡിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. രാജ്യങ്ങളെല്ലാം വലിയ ആഘോഷത്തോടെയാണ് 2018നെ വരവേറ്റത്. 2018 ആദ്യം വിരുന്നെത്തിയത് ന്യൂസിലന്‍ഡിലേക്ക്. അവിടെ ഓക്‍ലെന്‍ഡിലെ സ്കൈ ടവറിന് കീഴില്‍ ന്യൂസിലന്‍ഡിലെ ജനത 2018 നെ ആഘോഷപൂര്‍വം സ്വീകരിച്ചു. തൊട്ടുപിന്നാലെ സിഡ്നിയിലും പുതുവര്‍ഷമെത്തി. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.
വൈകിട്ട് നാലരയോടെയാണ് ന്യൂസിലാന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഓക്ലാന്‍ഡിലെ സ്കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാതലത്തില്‍ തിനായിരങ്ങള്‍ 2018 നെ വരവേറ്റു. ഒരു മണിക്കൂറിനകം ഓസ്ട്രേലിയയിലെ സിഡ്നിയിലും മെല്‍ബണിലും പുതുവര്‍ഷമെത്തി. മഴവില്ലുപോലുള്ള വെടിക്കെട്ട് തീര്‍ത്താണ് ഓസ്ട്രേലിയ പുതുവര്‍ഷത്തെ വരവേറ്റത്.
പിന്നാലെ ചൈനയിലും സിംഗപ്പൂരിലും 2018 എത്തി. ഇന്‍ഡോനീഷ്യയും ബംഗ്ലാദേശും കടന്ന് ഇന്ത്യയിലുമെത്തി. പ്രധാന നഗരങ്ങളിലെല്ലാം പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഓഖി ദുരന്തത്തെ തുടർന്ന് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. കൊച്ചി പഴയ കൊച്ചി തന്നെയായിരുന്നു പതിവു പോലെ ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു. അതെ സമയം തിരുവനന്തപുരത്ത് ഓഖി ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരികള്‍ പ്രകാശിച്ചു.
ഇന്ത്യന്‍ സമയം രാവിലെ ഒന്നരയോടുകൂടി പുതുവര്‍ഷം ദുബായിലെത്തി. മോസ്കോയും മാഡ്രിഡും ഒരുമണിക്കൂറിന് ശേഷം 2018നെ വരവേറ്റു.
പുലര്‍ച്ചെ നാലരയോടെ റോമിലും അഞ്ച് നാല്‍പ്പതിന് ലണ്ടനിലും പുതുവര്‍ഷമെത്തി. അമേരിക്കയില്‍ രാവിലെ പത്തിനാണ് 2018 എത്തുന്നത്.
https://www.facebook.com/Malayalivartha

























