മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായ യുവതി രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം മരണത്തിനു കീഴടങ്ങി

രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം അന്ന ബര്‍മിന എന്ന 33 കാരി യാത്രയായി. 2015ലാണ് അവൾ മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായത്. ഗിസാര്‍ സിയങ്കരീവ് എന്ന മനുഷ്യന്റെ പൈശാചികമായ ലൈംഗീക വൈകൃത്തിനു ഇരയായതുമൂലം ബര്‍മിന ദുരിതമനുഭവിച്ചത് രണ്ടുവർഷം.
ഇയാൾ ബർമിനയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപ്പോയി. കത്തി ഉപയോഗിച്ച് പലതവണ കുത്തി. കത്തിയാക്രമണത്തിനുശേഷം വളരെ അവശയായ അവളെ വെറുതെ വിടാൻ അയാൾ തയ്യാറായില്ല. അവളെ അയാള്‍ മരക്കൈാമ്പ് ഉപയോഗിച്ചാണ് ബലാത്സംഗം ചെയ്തത്. ജനനേന്ദ്രിയത്തില്‍ മരക്കമ്പ് കുത്തിയിറക്കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ബർമിനയ്ക്ക് ഹൃദയാഘാതമുണ്ടായി. ഈ സംഭവത്തോടെ അവൾ കോമ അവസ്ഥയിലായി.
ഈ സംഭവം ബർമിനയെ മാനസികമായും ശാരീരികമായും തളർത്തി. 30 കിലോ ഭാരത്തിന്റെ കുറവുണ്ടായി അവൾക്ക്. ഒന്ന് അനങ്ങാൻ കൂടി കഴിയാതെ, സംസാരിയ്ക്കാൻ ശേഷിയില്ലാതെ അടുത്ത ആൾക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാതെ അവൾ രണ്ടുവർഷക്കാലം നരകജീവിതം തള്ളിനീക്കി. ഒടുവിൽ അവൾ മരണത്തിനു കീഴടങ്ങി.
അയല്‍ വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലഭിച്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അതേ ആഴ്ചയിലാണ് ഇയാള്‍ ബര്‍മിനയുള്‍പ്പെടെ 4 പേരെ ബലാത്സംഗത്തിനിരയാക്കിയത്. താന്‍ ചെയ്തതിലൊന്നും കുറ്റബോധമില്ലെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇനിയും സ്ത്രീകള്‍ ആക്രമിക്കപ്പെടുമെന്നും ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ് ബര്‍മിനയുടെ കുടുംബത്തിന്റെ ആവശ്യം. അക്രമിക്ക് കോടതി കേവലം 23 വര്‍ഷത്തെ തടവേ വിധിച്ചുള്ളൂ. അതേ ആഴ്ചയില്‍ ഇയാള്‍ മറ്റ് 3 പേരെ കൂടി ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും 23 വര്‍ഷം തടവേ ഇയാള്‍ക്ക് ലഭിച്ചുള്ളൂ എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 3 മക്കളും അമ്മയും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന ഇയാളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ശിക്ഷ ഇളവ് ചെയ്തു നൽകിയത്.


https://www.facebook.com/Malayalivartha

























