വിമാന യാത്രികന്റെ സാഹസിക പ്രകടനം; കണക്ഷൻ ഫ്ലൈറ്റ് മിസ്സാകാതിരിക്കാൻ എമർജൻസി ഡോർ തുറന്നു പുറത്തേക്ക്

ഇംഗ്ലണ്ട് : ഏവരെയും ഞെട്ടിപ്പിക്കുന്ന നാടകീയ രംഗങ്ങളാണ് മലാഗ എയർപോർട്ടിൽ തിങ്കളാഴ്ച അരങ്ങേറിയത്. കണക്ഷൻ ഫ്ലൈറ്റ് മിസ്സാകാതിരിക്കാനായി ലാൻഡ് ചെയ്ത ഉടൻ എമർജൻസി ഡോർ തുറന്നു വിമാനത്തിത്തിന്റെ ചിറകിലൂടെ ഊർന്നിറങ്ങി പോളണ്ടുകാരനായ വിക്ടർ എന്ന് വിളിക്കുന്ന 57 കാരനാണു ഈ സാഹസം കാട്ടി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂർ വൈകി ലാൻഡ് ചെയ്ത ' റിയാൻ എയർ ' തന്റെ അടുത്ത ഫ്ലൈറ്റ് മിസ്സാക്കുമെന്ന ഭയത്തിലാണ് ഇയാൾ ഈ സാഹസത്തിനു മുതിർന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് ആസ്ത്മയുടെ ഉപദ്രവമുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നില നിൽക്കുന്നു.
ഒരു മണിക്കൂർ വൈകിയെത്തിയ വിമാനത്തിൽ നിന്നും പുറത്തു കടക്കണമെങ്കിൽ 30 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതിന്റെ പിന്നാലെയാണ് എഫ് ആർ 8164 എന്ന വിമാനത്തിന്റെ ചിറകിൽ കൂടി ഇയാൾ ഊർന്നിറങ്ങിയത്.വൈകിപ്പറക്കാൻ തുടങ്ങിയത് മുതൽ അസ്വസ്ഥനായിരുന്ന ഇയാൾ തന്റെ എയർ ബാഗും എടുത്തിട്ടായിരുന്നു ചിറക് വഴി ഊർന്നിറങ്ങിയത്. എന്നാൽ താഴെയിറങ്ങിയ വിക്ടറിനെ ഗ്രൗണ്ട് സ്റ്റാഫുകൾ നിർബന്ധിപ്പിച്ചു വിമാനത്തിൽ വീണ്ടും കയറ്റുകയാണുണ്ടായത്. ഇയാൾക്കു ആസ്ത്മ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ അത്യാവശ്യമായി ഓക്സിജൻ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിപ്പോയതെന്നും എന്നാൽ ഇയാളുടെ ആവശ്യങ്ങൾക്ക് സെക്യൂരിറ്റി ഗാർഡുമാർ ചെവി കൊടുത്തില്ലയെന്നു സഹയാത്രികനായ രാജ് മിസ്റ്ററി വെളിപ്പെടുത്തുന്നു. എയർപോർട്ട് സുരക്ഷ ലംഘിച്ചതിനെത്തുടർന്നു വിക്ടറിനെതിരെ നടപടിയെടുക്കുമെന്നാണ് റിയാൻ എയർ പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























