പുതുവർഷരാവ് കവർന്നെടുത്തത് സ്വപ്ന ഗൃഹം; നശിച്ചത് ഗിന്നസ് റെക്കോർഡ് നേട്ടം

ഇംഗ്ലണ്ട്: പുതുവർഷം ഏവർക്കും സന്തോഷം പകർന്ന രാവിൽ സൈമൺ-ജാസ്മിൻ ദമ്പതികൾക്കു നഷ്ടമായത് തങ്ങളുടെ സ്വപ്ന ഗൃഹം. ഇംഗ്ലണ്ടിലെ പെംബ്രോക്ക് ഷെയറിൽ നിർമ്മിച്ച വീട് പുതുവർഷ രാവിലെ ആപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയിൽ ഒരു പിടി ചാരമായി മാറിയത്. 27000 പൗണ്ട് മുടക്കി മാസങ്ങളോളമുള്ള കഷ്ടപ്പാടുകൾക്കൊടുവിൽ നിർമിച്ച തങ്ങളുടെ വീട് നിമിഷങ്ങൾക്കുള്ളിൽ ചാരമായത് വിശസിക്കാൻ കഴിയാതെ നിൽക്കുകയാണ് ദമ്പതികൾ. ഈ വീട് നിർമ്മിച്ചതിലൂടെ ഇവർക്കു ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വീട് എന്ന പേരിൽ റെക്കോർഡ് ബുക്കിലും ഗ്രാൻഡ് ഡിസൈനിലും ഇടം പിടിക്കാൻ സാധിച്ചിരുന്നു.

ഈ വീട് പുനർ നിർമിക്കാനായി അപരിചതരോട് പോലും സഹായം അഭ്യർത്ഥിച്ചു മുന്നോട് വന്നിരിക്കുകകയാണ് ഈ ദമ്പതികളുടെ സുഹൃത്തുക്കൾ. ഇതിനായി ഇവർ ഒരു ജസ്റ്റ് ഗിവിങ് പേജും ആരംഭിച്ചിട്ടുണ്ട്. തീ പിടുത്തത്തെത്തുടർന്നു 6 മണിക്കൂറോളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരടക്കം പരിശ്രമപ്പെട്ടുവെങ്കിലും വീടിനെ നാശത്തിൽ നിന്നും രക്ഷിക്കുവാൻ സാധിച്ചില്ല.
മലയടിവാരത്തോട് ചേർന്ന് പ്രകൃതിയോട് പൊരുത്തപ്പെടുന്ന രീതീയിൽ ആയിരുന്നു വീടിന്റെ നിർമ്മാണം.വീടിനു പുറകിൽ മണൽച്ചാക്കുകളും മണ്ണ് കൊണ്ടുള്ള മതിലുകളും, റാമേഡ് കൊണ്ടുള്ള തറയും, മരദണ്ഡുകൾ കൊടുള്ള വീടിന്റെ ഘടനയും, മരം കൊണ്ടുള്ള മേൽക്കൂരയും, മൃഗത്തോലുകളും കമ്പിളിയും കൊണ്ടുള്ള ഇൻസുലേഷനും അതിനു പുറത്തെ പുല്ലു കൊണ്ടുള്ള അവരണങ്ങളുമൊക്കെ ചേർന്നതായിരുന്നു ആ മനോഹരമായ ഗൃഹം.
https://www.facebook.com/Malayalivartha
























