മാലി ദ്വീപില്‍ 45 ദിവസമായി തുര്‍ന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചു ; തീരുമാനം സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ
മാലി ദ്വീപില്‍ 45 ദിവസമായി തുര്‍ന്ന അടിയന്തിരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് അബ്ദുള്ല യമീന്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചയാതായി അറിയിച്ചു.മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായത്. ഇത് രാഷ്ട്രീയ-ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
മുഹമ്മദ് നഷീദ് ഉള്‍പ്പടെ ഒന്‍പത് രാഷ്ട്രീയ തടവുകാര്‍ക്കെതിരെ ചുമത്തപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നെങ്കിലും പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇത് കൂട്ടാക്കിയിരുന്നില്ല, ഇത് കണക്കിലെടുത്ത് പൊലീസും പ്രതിപക്ഷനിരയും തമ്മില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അടിയന്തരാവസ്ഥ ഒരുമാസം പിന്നിട്ടപ്പോള്‍ പിന്‍വലിക്കുമെന്ന് കരുതിയെങ്കിലും പിന്നെയും 15 ദിവസം കൂടി അദ്ദേഹം നീട്ടിയത് സുഹൃദ് രാജ്യങ്ങളില്‍ നിന്ന് വലിയ രീതിയില്‍ വിമര്‍നത്തിന് കാരണമായിരുന്നു. ഇന്ത്യ ഈ വിഷയത്തില്‍ മാലിദ്വീപിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ, യമീന്റെ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് പുറത്താക്കപ്പെട്ട 12 എം.പിമാരെ തിരിച്ചെടുക്കാനും സുപ്രീംകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. എം.പിമാരെ തിരിച്ചെടുത്താല്‍, 85 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള അവസരമുണ്ടാകുകയും ചെയ്യും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കോടതിയിലേക്ക് കയറിയ സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, സഹജഡ്ജി അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha