ലൈംഗികതയിലൂടെ എച്ച്ഐവി അണുക്കളെ പടർത്താൻ കാമുകന്റെ ശ്രമം; വാക്കേറ്റത്തിനൊടുവിൽ സൗന്ദര്യറാണി കാമുകനെ കുത്തിമലർത്തി
സൗന്ദര്യ മത്സര വിജയിയായ കാമുകി കാമുകനെ കുത്തി കൊന്നതായി റിപ്പോർട്ടുകൾ. കാമുകൻ എയ്ഡ്സ് ബാധിതനാണെന്നു തിരച്ചിരിഞ്ഞതിനെത്തുടർന്നുള്ള വാക്കേറ്റത്തിനൊടുവിലായിരുന്നു കൊലപാതകം. 2016 ല്‍ കെനിയന്‍ നഗരമായ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ്സ് ലംഗാത്താ റൂത്ത കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കുത്തി കൊലപ്പെടുത്തിയത്.
സംഭവദിവസം കാമുകന്റെ എയ്ഡ്സ് ചികിത്സയുമായി ബന്ധപ്പെട്ട കാർഡ് കണ്ടെത്തിയതിനെത്തുടർന്ന് വീട്ടിൽ വാക്കേറ്റമുണ്ടായിരുന്നു. എന്നാൽ പൊരിഞ്ഞ വഴക്കിനൊടുവിൽ വീട്ടിലെ കറിക്കത്തിയെടുത്ത് കാമുകനെ റൂത്ത് പല തവണ കുത്തുകയായിരുന്നു.
താന്‍ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരം പുറത്താകുമെന്ന ഭയത്താല്‍ തന്നെ മുഹമ്മദ് കൊലപ്പെടുത്തുമായിരുന്നു എന്നും ഇവര്‍ പറയുന്നു.
മല്‍പ്പിടുത്തത്തിനിടയില്‍ കാമുകന്റെ മുഷ്ടിക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി രണ്ടു തള്ളവിരലുകളും അയാളുടെ കണ്ണില്‍ അമര്‍ത്തുകയും അയാളുടെ കയ്യില്‍ നിന്നും തന്റെ നെഞ്ചിലേക്ക് വീണ കത്തിയെടുത്ത് പല തവണ കുത്തുകയുമായിരുന്നെന്ന് റൂത്ത് പറഞ്ഞു.
കൊലപാതകത്തിന്റെ തലേ രാത്രിയില്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ തുറന്ന ലൈംഗികതയ്ക്ക് ശ്രമിച്ച് തന്നിലേക്ക് എച്ഐവി അണുക്കളെ പകര്‍ത്താന്‍ കാമുകന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു.
തന്റെ ജീവൻ രക്ഷിക്കാനാണ് ഇത്തരത്തിലൊരു കൊലപാതകം തനിക്ക് ചെയ്യേണ്ടി വന്നതെന്നും താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ തനിക്കു കൂടി എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ചത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും അതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും റൂത്ത് കോടതിയിൽ മൊഴി നൽകി.
സംഭവം അറിഞ്ഞ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പരിക്കേറ്റ റൂത്തിനെ പോലീസ് മെട്രോപോളിത്തന്‍ ആശുപത്രിയിലും പിന്നീട് കെന്യാത്താ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എച്ച്‌ഐവി പടരാതിരിക്കാനുള്ള പ്രതിരോധ മരുന്നും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha