വിദ്യാർഥിയായ കാമുകൻ കാമുകിയെ അബോർഷനു നിർബന്ധിച്ചു; കാമുകി നിരസിച്ചതോടെ യുവാവിന്റെ ക്രൂര കൃത്യം
ഇരുപത്തിരണ്ടുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാമുകനായ പ്രതി. വിദ്യാര്‍ത്ഥിനിയായ റിംഗിം ഇസ്‌മൈലാണ് തന്റെ കാമുകിയായ സല്‍മതു ഗര്‍ബയെ അതിദാരുണമായി കുത്തിക്കൊന്നത്.
നൈജീരിയയിലെ ജിഗാവയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാമുകിയുടെ കഴുത്ത് മുറിച്ചാണ് റിംഗിം കൊലപ്പെടുത്തിയത്. വിദ്യാർഥിയായ കാമുകിയെയും കൂട്ടി ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊല നടത്തിയത്.
ഗര്‍ഭിണിയായിരുന്ന കാമുകി അബോര്‍ഷന് വിസമ്മതിച്ചതാണ് അരും കൊലയ്ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചിരിക്കുന്നത്. രാത്രി ഒൻപതു മണിക്ക് അവളെ താന്‍ ബൈക്കില്‍ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് അബോര്‍ഷന്റെ കാര്യം വീണ്ടും പറഞ്ഞു. എന്നാൽ തുടരെ തുടരെ നിരസിച്ചതോടെ താന്‍ അവളെ കുത്തി കൊല്ലുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. താന്‍ ഒറ്റയ്ക്കാണ് അവളെ കൊന്നതെന്നും തന്റെ സുഹൃത്തുക്കളാരും തന്നെ ഇതില്‍ പങ്കാളിയല്ലെന്നും പ്രതി പറഞ്ഞു.
https://www.facebook.com/Malayalivartha