അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന കക്കൂസുമായി ; വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുമോ എന്ന് പേടി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി കിം എത്തിയതെന്നാണ് വിവരം.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ഇന്ന് ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ചര്‍ച്ചയ്ക്കു ശേഷം ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങൾ അപ്രസക്തമായെന്നും കാര്യങ്ങൾ ഇവിടംവരെയെത്താന്‍ ഒട്ടേറെ തടസങ്ങൾ മറികടക്കേണ്ടി വന്നു എന്ന് കിം പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും പരിഭാഷകർ മാത്രമായി കൂടിക്കാഴ്ച നടന്നത്. 45 മിനിറ്റായിരുന്നു കൂടിക്കാഴ്ചയുടെ സമയം.
ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിലൂടെ 65 വര്‍ഷത്തെ കടുത്ത വിദ്വേഷമാണ് അലിഞ്ഞില്ലാതായത്. ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തതും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ക്കാണുന്നത്. അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കംമുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.
https://www.facebook.com/Malayalivartha


























