രാത്രിയിൽ വാട്സാപ്പിലൂടെ ആത്മീയ കാര്യങ്ങൾ സംസാരിച്ച് തുടക്കമിട്ട് ഒടുവിൽ ലെെംഗിക വിഷയങ്ങളിൽ എത്തിച്ച് ചാറ്റ്: കുടുംബ പ്രശ്നങ്ങൾ തീർക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഭർത്താവുമായി അകന്ന് നിന്ന വീട്ടമ്മ വലയിൽ കുടുങ്ങി: യുവതിയെ ഹോട്ടലുകളിൽ എത്തിച്ച് പള്ളീലച്ചന്റെ പ്രാർത്ഥന: പിന്നാലെ ശാരീരിക ബന്ധവും: ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച് പലതവണ വിളിച്ച് വരുത്തി പീഡനം: മുൻ വൈദികന്റെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ സംഭവിച്ചത്....
യുവതിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ വൈദികൻ പിടിയിൽ. കൊല്ലം ആദിച്ചനല്ലൂർ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.സഭ നേരത്തെ തന്നെ മാർത്തോമാ സഭാംഗമായ വൈദികനെ സ്വഭാവദൂഷ്യം കാരണം വിലക്കിയിരുന്നു.
2021-മുതൽ സസ്പെൻഷനിലുമായിരുന്നു. കുടുംബ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കാം എന്നു പറഞ്ഞാണ് വൈദികൻ യുവതിയുമായി അടുത്തത്. താൻ പറയുന്നത് അനുസരിച്ചാൽ ആത്മീയ കാര്യങ്ങളിൽ ഉന്നതിയുണ്ടാകുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ വെച്ച് യുവതിയുമായി പുരോഹിതൻ ശാരീരിക ബന്ധം പുലർത്തി. ഇതെല്ലാം ഇയാൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. താൻ വഞ്ചിക്കപ്പെടുന്നെന്ന തോന്നൽ യുവതിയിൽ ഉടലെടുത്തതോടെയാണ് പുരോഹിതൻ കുടുങ്ങിയത്.
വൈദികനുമായുള്ള ബന്ധത്തിൽ യുവതി താത്പര്യം കാട്ടാതെ വന്നതോടെയാണ് ഇയാൾ താൻ റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചതും വൈദികനെ അറസ്റ്റ് ചെയ്തതും. ഭർത്താവുമായി വേർപെട്ട് നിൽക്കുന്ന യുവതിയുമായി പരിചയപ്പെട്ട പുരോഹിതൻ കുടുംബപ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ തീർത്തു നൽകാം എന്ന് അവരെ വിശ്വസിപ്പിക്കുകയായിരുന്നു. പരിചയം പിന്നീട് ലെെംഗികപരമായ അടുപ്പത്തിലേക്ക് പുരോഹിതൻ കൊണ്ടെത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
രാത്രിയിൽ വാട്സാപ്പിലൂടെ ആത്മീയ കാര്യങ്ങൾ സംസാരിച്ചു തുടക്കമിട്ട് ഒടുവിൽ ലെെംഗിക വിഷയങ്ങളിൽ എത്തി നിൽക്കുകയായിരുന്നു പതിവ്. അടുപ്പം വളർന്നതോടെ പ്രതിയുടെ വീടുൾപ്പെടെ പല സ്ഥലങ്ങളിൽ വച്ചും യുവതിയുമായി ഇയാൾ ശാരീരിക ബന്ധം പുലർത്തി. മാത്രമല്ല സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മൊബെെലിൽ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഒരു ഘട്ടത്തിൽ താൻ വഞ്ചിക്കപ്പെടുകയാണെന്ന തോന്നൽ യുവതിയിൽ ഉടലെടുത്തു. അതോടെ പുരോഹിതനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു. എന്നാൽ യുവതിയെ ഭീഷണിപ്പെടുത്തി കൂടെ നിർത്താനാണ് പ്രതി ശ്രമിച്ചത്. ശാരീരികബന്ധത്തിന് വീണ്ടും നിർബന്ധിച്ചപ്പോൾ വഴങ്ങാതിരുന്ന പരാതിക്കാരിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തൻ്റെ ഫോണിലുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇയാൾ ഷെയർ ചെയ്തു. ഇതോടെ ഭയന്നു പോയ യുവതി തന്നെ വെറുതേ വിടാൻ പുരോഹിതനോട് അപേക്ഷിക്കുകയായിരുന്നു.
തുടർന്ന് പുരോഹിതൻ ആവശ്യപ്പെട്ടത് അനുസരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ്റെ സമീപമുള്ള ലോഡ്ജിൽ വച്ച് പ്രതി യുവതിയെ പീഡനത്തിനിരയാക്കി. വീണ്ടും ഒരിക്കൽക്കൂടി ലോഡ്ജിൽ എത്താൻ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ലോഡ്ജിൽ വന്നില്ലെങ്കിൽ തൻ്റെ കെെയിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിടുമെന്ന ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു. ഈ ഭീഷണികൂടി എത്തിയതോടെയാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. ഭീഷണിപ്പെടുത്തി തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
2010ൽ കണ്ണൂർ ഭാഗത്തെ ഒരു മാർത്തോമ പള്ളിയിലെ വികാരിയായിരുന്നു പ്രതിയെന്നാണ് സൂചനകൾ. തുടർന്ന് ബോംബെ, ബറോഡ, നാസിക് എന്നിവിടങ്ങളിൽ വെശദികനായി പ്രവർത്തിച്ചു. നാസിക്കിൽ വച്ച് അതേ ഇടവകയിലെ ഒരു പ്രമുഖനുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് പ്രതിയെ വെെദികവൃത്തിയിൽ നിന്ന്സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നു നാട്ടിലേക്ക് വന്ന പ്രതി യുവതിയുമായി ചങ്ങാത്തതിലാകുകയായിരുന്നു. യുവതി പരാതി കൊടുത്തു എന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha