അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞർ സൂര്യനിൽ ഒരു വലിയ കറുത്ത പ്രദേശം കണ്ടെത്തിയിരിക്കുന്നു.... നമ്മുടെ ഭൂമിയേക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടിരിക്കുന്നു....
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞർ സൂര്യനിൽ ഒരു വലിയ കറുത്ത പ്രദേശം കണ്ടെത്തിയിരിക്കുന്നു. നമ്മുടെ ഭൂമിയേക്കാൾ 20 മുതൽ 30 മടങ്ങ് വലുപ്പമേറിയ രണ്ട് സൗരകളങ്കങ്ങൾ സൂര്യനിൽ രൂപപ്പെട്ടിരിക്കുന്നു. നാസയുടെ സോളാർ സിനാമിക്‌സ് ഒബ്സർവേറ്ററി ആണ് മാർച്ച് 23 ന് സൂര്യന്റെ ദക്ഷിണധ്രുവത്തിനടുത്തായി ഈ കോറോണൽ ഗർത്തം കണ്ടെത്തിയത്. സൂര്യന്റെ നാം കാണുന്ന ഭാഗമായ പ്രഭാമണ്ഡലത്തിൽ രൂപം കൊള്ളാറുള്ള പ്രകാശതീവ്രത കുറഞ്ഞ ഭാഗങ്ങളാണ് കോറോണൽ ഗർത്തം .
കൊറോണയിൽ കാണുന്ന ഈ കോറോണൽ ഗർത്തം നിന്നാണ് സൗരകൊടുങ്കാറ്റ് ഉണ്ടാകുന്നത്. സൂര്യന്റെ മറ്റ് ഭാഗത്തെ അപേക്ഷിച്ച് അൽപം തണുത്ത ഭാഗമായ ഇവിടം ഇരുണ്ട് ദ്വാരമായി നമുക്ക് കാണപ്പെടും.ഈ ദ്വാരങ്ങൾ സൂര്യനിൽ ഏത് സമയത്തും സ്ഥലത്തും ഉണ്ടാവാം , എന്നാൽ സൗര ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ആണ് ഏറ്റവും വ്യാപകം. മാർച്ച് ആദ്യം ഭൂമിയെക്കാൾ 30 മടങ്ങ് വലുപ്പമേറിയ സൗരകളങ്കം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെക്കാൾ അൽപം വലുപ്പം കുറഞ്ഞ മറ്റൊരു സൗരകളങ്കം കണ്ടെത്തിയത്. ഇതിനും ഭൂമിയെക്കാൾ ഏകദേശം 20 മടങ്ങ് വലുപ്പമുണ്ട്.
സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങളുടെ തുടർച്ചയായ പ്രവാഹം ഭൂമിയുടെ മാഗ്നെറ്റിക് ഫീൽഡ്,സാറ്റലൈറ്റ്,മൊബൈൽ ഫോൺകളെയും ജി പി എസിനെയും ബാധിക്കുമെന്നാണ് അറിയിപ്പ്.ആദ്യത്തെ ഗർത്തം ശക്തമായ സൗരകൊടുങ്കാറ്റിന് വഴിയൊരുക്കുകയും ഇത് ബഹിരാകാശത്ത് ഉപരാഗ്രഹത്തിനെ വരെ ബാധിക്കുകയും ചെയ്‌തു. രണ്ടാമത് കണ്ട സൗരകളങ്കത്തെ ആസ്‌പദമാക്കി മണിക്കൂറിൽ 2.9 ദശലക്ഷം കി.മീ വേഗമേറിയ സൗര കാറ്റ് ,ഇന്ന് ഭൂമിയിൽ പതിക്കും എന്നാണ് റിപ്പോർട്ടുകൾ. കൊടുങ്കാറ്റിന് G4 ന്റെ തീവ്രത ഗ്രേഡ് നൽകി, ഇത് ആറ് വർഷത്തിനിടയിലെ ഏറ്റവും ശക്തമായതും , സാധ്യമായ രണ്ടാമത്തെ ഉയർന്ന ഗ്രേഡാണ്.
സ്‌ട്രെയിം അൾട്രാവയലെറ് അതുപോലെ soft x -ray solar ചിത്രങ്ങളിലും കോറോണൽ ഗർത്തം ,സൂര്യന്റെ ഏറ്റവും പുറമേയുള്ള പ്ളാസ്‌മ നിറഞ്ഞ ഭാഗമായ SOLAR CORONA ലെ ഇരുണ്ട പ്രദേശങ്ങളായി പ്രത്യക്ഷപ്പെടുന്നു. ചുറ്റുമുള്ള പ്ലാസ്മയെ അപേക്ഷിച്ച് തണുത്തതും സാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളായതിനാൽ അവ ഇരുണ്ടതായി കാണപ്പെടുന്നു.
സൂര്യനിൽ ഇടയ്‌ക്കിടെ കടുത്ത റേഡിയേഷൻ വമിക്കുന്ന പൊട്ടിത്തെറികളായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. ഇവ മിനുട്ടുകളോ മണിക്കൂറുകളോ നീണ്ടുനിൽക്കുന്നവയാണ്. ഇവയിൽ പല കാറ്റഗറികളിലായി അപകടമില്ലാത്തവ മുതൽ ഭൂമിയെ തീവ്രമായി ബാധിക്കുന്നവ തന്നെയുണ്ടാകാം. 2019 ഡിസംബർ മുതൽ സൂര്യനിൽ ഇത്തരം പ്രതിഭാസങ്ങൾ മുൻപത്തെക്കാൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha