Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ മലയാളി വക്കീലിനെ ഇറക്കി : സാമൂഹിക പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയെയും, വാർത്ത പുറത്ത് വിട്ട ചാനലിനെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാമുകനും, യുവതിയും...

22 MAY 2023 12:49 PM IST
മലയാളി വാര്‍ത്ത

ദുബൈ എയർപോർട്ടിൽ ഇറങ്ങിയ ഭാര്യ ഭർത്താവിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് കാമുകന്റെ ഒപ്പം പോയെന്ന സംഭവത്തിൽ ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയ്ക്കും, ഭർത്താവിനിന്റെ ദുരവസ്ഥ പുറത്ത് വിട്ട ചാനലിനെതിരെയും യുവതി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിൽ ലീഗൽ സ്ഥാപനത്തിൽ വെച്ച് ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിൽ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നു. കുഞ്ഞിന്റെ പാസ്‌പോർട്ടും കൈമാറും എന്ന് അറിയിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റുകയായിരുന്നു.

വിഷയത്തിൽ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും വൈറലായി മാറിയിരിക്കുകയാണ്. ഇനി നിങ്ങൾ എല്ലാവരും പറയു, ഞാൻ എന്ത് ചെയ്യണം? നിങ്ങൾക്ക് വിട്ട് തന്നിരിക്കുകയാണ്... രണ്ട് ദിവസം മുന്നേ ഒരു സംഭവം നടന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് രണ്ടരവയസുള്ള കുഞ്ഞിന്റെ ഉപ്പ എന്നെ സമീപിച്ചിട്ട് പറഞ്ഞു, എന്റെ വൈഫുമായി ഒരു പ്രശ്നമുണ്ട്. ഈ കുട്ടിയെ എന്നെ ഏൽപ്പിച്ച് അവർ വേറെ ഒരാളുടെ കൂടെ പോയിരിക്കുകയാണ്. എനിക്ക് സാമ്പത്തികമായി ഒന്നൂല്ല.

അതുകൊണ്ടു നിങ്ങള് ഈ കാര്യം ഒന്ന് ഏറ്റെടുത്ത്, ഇതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് എന്ന്? അദ്ദേഹം പറഞ്ഞത് രണ്ടര വയസുള്ള കുഞ്ഞിനെ എനിക്ക് നാട്ടിൽ എത്തിക്കണം. അവളുടെ ഉമ്മാടെ കൈയിൽ കുഞ്ഞിനെ കൈമാറാൻ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ടു. അവരെ ബന്ധപ്പെട്ടെങ്കിലും ടെലഫോണിന്‌ ആൻസർ ചെയ്യുന്നില്ല. പലരും ബന്ധപ്പെട്ടു.

യാതൊരു വിവരവും കിട്ടുന്നില്ല. പിന്നീട് കുഞ്ഞിനേയും വാപ്പയെയും കൂട്ടി അവരുടെ സുഹൃത്തുക്കളുമായി ദുബായ് പോലീസിൽ പോയി. അവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് വിളിച്ചിട്ടും ആൻസർ ചെയ്തില്ല. തുടർന്ന് ദുബായ് പോലീസിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വിങ്ങിനെ ഞങ്ങളുടെ കൂടെ അയക്കുകയും, ഞങ്ങളോട് താമസ സ്ഥലം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവര് പോയ വാഹനം ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചു. ആ വാഹനവുമായി ബന്ധപ്പെട്ടവരോട് പോലീസ് ബന്ധപ്പെട്ടെന്ന് മനസിലായപ്പോൾ അവര് ഞങ്ങളുടെ ഫോണിന് ആൻസർ ചെയ്തു.

 

നിങ്ങൾക്ക് എന്താണ് വേണ്ടത്? പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് അവര് മറുപടി നൽകി. തുടർന്ന് ദുബായിലെ സാമൂഹ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തി വിളിക്കുകയും നമ്മുടെ ആവശ്യം എന്താണെന്ന് ആരായുകയും ചെയ്തു. പാസ്പോർട്ട് ആണ് ആവശ്യമെന്ന് പറഞ്ഞപ്പോൾ അവർ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇരു വിഭാഗവുമായി നടത്തിയ ചർച്ചയ്ക്കിടെ യുവതിയോടൊപ്പം ആ യുവാവും ഉണ്ടായിരുന്നു.

പാസ്പോർട്ട് കൈമാറുന്ന കാര്യം സംസാരിക്കുന്നതിനിടെ ഈ യുവാവ് പറഞ്ഞത്, ഞങ്ങൾ ഇന്നലെ ഒരു നിയമോപദേശം തേടിയിരുന്നു. ഇന്നും തേടിയിരുന്നു. അവർ പറഞ്ഞിരിക്കുന്നത്, ഒരു ചാനലിൽ ഈ വിഷയം വന്നതിനാൽ അതിനെതിരെയും, നിങ്ങൾക്കെതിരെയും കേസ് കൊടുത്ത് പ്രയാസപ്പെടുത്താൻ ഒരു മലയാളി വക്കീൽ ഉപദേശം നൽകിയിരിക്കുകയാണ്.

ഈ മലയാളി വക്കീൽ ഞങ്ങളുടെ നാട്ടിൽ ഉള്ള വലിയ വലിയ ആളുകളുമായി ബന്ധപ്പെട്ട് സലാം പാപ്പിനിശ്ശേരി ഉൾപ്പടെ ഉള്ളവരെ എങ്ങനെ ഒന്ന് ട്രാപ്പിലാക്കാം? അതിനുള്ള ഒരു സംവിധാനം കൂടെ ചെയ്തിരിക്കുകയാണെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് പറഞ്ഞാൽ ഇത്തരം കേസുകൾ എടുക്കണം എന്നുള്ളത് ഒരു നിർബന്ധം ഉള്ള കാര്യം ഒന്നുമല്ല.

കോഴിക്കോട് സ്വദേശിയായ ആ വക്കീലിന്റെ ഒരു വ്യക്തതയും ഇല്ലാത്ത നിയമോപദേശം ചിലപ്പോൾ എന്നോടുള്ള വെറുപ്പോ, വിധ്വേഷമോ ആവാം എന്ന് സലാം പാപ്പിനിശ്ശേരി പറയുന്നു. ദുബായ് പോലീസിൽ പോകരുതെന്നും, പാസ്പോർട്ട് നൽകാമെന്നും പറഞ്ഞ കൂട്ടർ ഈ വക്കീലിന്റെ വാക്ക് കേട്ട് തകിടം മറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഈ യുഎഇ മണ്ണിന് ഒരു സത്യം ഉണ്ട്. ഉപ്പ് തിന്നവൻ തീർച്ചയായും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (2 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (3 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (3 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (3 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (4 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (4 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (4 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (4 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (5 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (5 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (5 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (5 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (5 hours ago)

Malayali Vartha Recommends