കെട്ടുകഥയല്ല...നടന്ന സംഭവം ഗര്‍ഭിണിയായ പുരുഷന്‍ ഇരട്ടസഹോദരനെ വയറ്റിലിട്ട് ജീവിച്ചത് 36 വർഷം അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്... കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്...

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടാണ് 36 വര്‍ഷം സഞ്ജു ഭഗത് എന്നയാള്‍ ജീവിച്ചത്. നാഗ്പൂരിലെ സഞ്ജു ഭഗത് എന്നയാളാണ് ശാസ്ത്രലോകത്തിന് അത്ഭുതമായത്. അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അതൊന്നും വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്നമായി തുടങ്ങിയത്.
കർഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത് അത്ര കാര്യമാക്കിയിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയില്‍ ഭഗത് തന്റെ വയറിന്റെ വീക്കമൊന്നും ശ്രദ്ധിച്ചില്ല. കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമായിരുന്നെങ്കിലും ഭഗത് അതൊക്കെ സഹിച്ചു ജീവിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം ശ്വാസമെടുക്കാന്‍ ആവാതെ ഭഗത് വല്ലാതെ പ്രയാസപ്പെട്ടു.
ഇതോടെയാണ് തന്റെ വയറിന്റെ വലുപ്പത്തെക്കുറിച്ച് ഭഗത് ചിന്തിച്ചുതുടങ്ങിയത്. ഇതോടെ ഡോക്ടടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഭഗത് ഡോക്ടറെ കാണാൻ പോയി.
മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത ആണ് ഭഗതിനെ പരിശോധിച്ചത്. അദ്ദേഹം ആദ്യം കരുതിയത് സഞ്ജു ഭഗത്തിന്റെ വയറ്റിൽ ട്യൂമർ ആണെന്നായിരുന്നു. എന്നാൽ, കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഡോക്ടറെ പോലും ഞെട്ടിച്ച ആ സത്യം മനസ്സിലായത്. സഞ്ജു ഭഗത്തിന്റെ വയറ്റിൽ ട്യൂമർ ആയിരുന്നില്ല. സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്നാണ് ഭഗത് ഇത്രയും കാലം ജീവിച്ചത്. സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ ഉണ്ടെന്നും വ്യക്തമായി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയൊക്കെ ഉള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോക്ടർ ഭഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്. തന്റെ മെഡിക്കൽ കരിയറിൽ താൻ ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു അതെന്നാണ് ഡോക്ടർ പറഞ്ഞത്.
സഞ്ജു ദത്തിന് "വാനിഷിംഗ് ട്വിൻ സിൻഡ്രോം" ആണെന്നായിരുന്നു ഡോക്ടർ കരുതയിരുന്നത്. ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് “വാനിഷിംഗ് ട്വിൻ സിൻഡ്രോം” . ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും കാണപ്പെടാം.. പക്ഷേ സംഭവം അതായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഫീറ്റസ് ഇൻ ഫീറ്റു (Fetus In Fetu) എന്ന അവസ്ഥയാണ് സഞ്ജു ഭഗത്തിന്റേതെന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണിത്. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.
സഞ്ജു ഭഗത് ജനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇരട്ട അദ്ദേഹത്തിന്റെ വയറ്റിൽ വളരുകയായിരുന്നു. ഒടുവിൽ 36 വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ സഞ്ജു ദത്തിന്റെ വയറ്റിൽ നിന്നും ഇരട്ടയെ പുറത്തെടുത്തുകളഞ്ഞു. എന്നാൽ തന്റെ വയറ്റിൽ നിന്ന് പുറത്തെടുത്ത മാംസപിണ്ഡത്തെ കാണേണ്ട എന്നാണ് സഞ്ജു ദത്ത് പറഞ്ഞത്.
https://www.facebook.com/Malayalivartha