Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും.... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്....  


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..

ഇരട്ടകളിൽ ഒരാളുടെ അച്ഛൻ മറ്റൊരാൾ .. ബീജം ഭർത്താവിന്റേതല്ല...ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും രണ്ട് അച്ഛന്മാർ.. ദമ്പതികൾ സത്യം കണ്ടെത്തിയതാകട്ടെ 15 വർഷങ്ങൾക്ക് ശേഷം..ആശുപത്രിക്ക് ഒന്നരക്കോടി പിഴ

29 JUNE 2023 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

മോദിക്ക് സമ്മാനമായി ദാരുമ പാവ; ജാപ്പനീസ് സംസ്കാരത്തിൽ അതിന്റെ പ്രാധാന്യവും ഇന്ത്യയുമായുള്ള അതിന്റെ ബന്ധവും

അമുൽ ഗേളും ശശി തരൂരും തമ്മിലെ ബന്ധം ; തിരഞ്ഞെടുത്തത് 700 ലധികം കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന്

കതിർമണ്ഡപത്തിൽ ഭ്രാന്തിളകി വരൻ വധുവിനെ തൂക്കി നിലത്തടിച്ചു ദൃശ്യങ്ങൾ പുറത്ത്..!

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതാണെന്ന ദമ്പതികളുടെ പരാതിയിൽ ഡൽഹിയിലെ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴയിട്ടു .കൃത്രിമ ബീജസങ്കലനത്തിനായി യുവതിയുടെ ഭർത്താവിൽ നിന്ന് ശേഖരിച്ച ബീജത്തിന് പകരം മറ്റൊരാളുടേതാണ് ആശുപത്രി അധികൃതർ ഉപയോഗിച്ചതെന്ന പരാതിയിയിലാണ് നടപടി. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആർസി) നടപടിയെടുത്തത്.

 

 

 

2008 ലാണ് കൃത്രിമ ഗർഭധാരണത്തിനായി ദമ്പതികൾ ഡൽഹിയിലെ ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റലിനെ സമീപിക്കുന്നത്. ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ ചികിത്സയിലൂടെ 2009 ൽ ഇരുവർക്കും രണ്ട് പെൺകുട്ടികൾ ജനിച്ചു. എന്നാൽ, ഇരട്ടക്കുട്ടികളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന്, പിതൃത്വം തെളിയിക്കാനുള്ള പരിശോധനയിലാണ് ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ ക്ലിനിക്കിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച ദമ്പതികള്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

 

 

ആശുപത്രി അനധികൃത ചികിത്സാ രീതികൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന്, ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് എൻഡോസർജറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണും ഡയറക്ടറും ഒരു കോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് ൽകണമെന്നുമാണ് കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ എൻസിഡിയുടെ ഉപഭോക്തൃ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു.

ദമ്പതികൾക്ക് ലഭിച്ച 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണം. ദമ്പതികൾ നോമിനി ആയിരിക്കും. കുട്ടിയുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ അവർക്ക് അനുവാദമുണ്ടെന്നും എൻസിഡിആർസി കൂട്ടിച്ചേർത്തു.

വന്ധ്യത മറികടക്കാനുള്ള അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) ക്ലിനിക്കുകൾ രാജ്യത്ത് വർധിക്കുന്നതില്‍ എന്‍സിഡിആർസി ആശങ്ക പ്രകടിപ്പിച്ചു. സ്വീകർത്താവോ ദാതാവോ അറിയാതെ ബീജത്തിന്റെ ഉപയോഗത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും എആർടി ക്ലിനിക്കുകൾ പെരുകുന്നത് തെറ്റായ ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു. രാജ്യത്തുടനീളം 3,000-ത്തോളം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് അധികാരികൾ കണക്കാക്കുന്നുണ്ടെങ്കിലും രാജ്യത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല

''സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാൻ പല എആർടി ക്ലിനിക്കുകളും നേരത്തെ തന്നെ ബീജം ശേഖരിച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗൈനക്കോളജിയില്‍ അത്ര കണ്ട് പ്രാവീണ്യമില്ലാത്തവർ പോലും സാമ്പത്തിക നേട്ടത്തിനായി ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ എആർടികളെ സമീപിക്കുന്ന ദമ്പതികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്" കമ്മീഷൻ വ്യക്തമാക്കി.

വന്ധ്യതയ്ക്ക് സാങ്കേതികേതര പരിഹാരങ്ങളും ചികിത്സയ്ക്ക് മെഡിക്കൽ നിയന്ത്രണവും ആവശ്യമാണെന്ന് കമ്മീഷന്‍ എടുത്തുപറഞ്ഞു. ഗെമെറ്റ്, ഭ്രൂണദാനം, വാടക ഗർഭപാത്രം, എആർടിയുടെ പ്രത്യാഘാതങ്ങള്‍, അസമത്വം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചികിത്സയിലൂടെ ജനിച്ചത് പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കൃതൃമങ്ങള്‍ നടന്നാല്‍, പാരമ്പര്യ ജനിതക വൈകല്യങ്ങളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. ഇത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍, പരാതിക്കാർ നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 

 

 

മാത്രമല്ല, എആർടി ക്ലിനിക്കുകളുടെ അക്രഡിറ്റേഷന് അധികാരികള്‍ കൃത്യമായ സമയപരിധി നിർണയിക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു. കൂടാതെ, എആർടി നടപടിക്രമങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡിഎൻഎ പ്രൊഫൈലിങ് എആർടി സെന്ററുകൾ നിർബന്ധമാക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. എആർടി സെന്ററുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി ഉത്തരവിന്റെ പകർപ്പ് ദേശീയ മെഡിക്കൽ കൗൺസിലിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും അയയ്ക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു.

കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ, ക്ലിനിക് അഥവാ എആർടി ക്ലിനിക്, എആർടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിങ്ങനെ നാലുതരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകുന്നത്. സംസ്ഥാനതലത്തിൽ സമിതിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽനോട്ടവുമുണ്ടാകും.

കൃത്രിമ ഗർഭധാരണത്തിന് ദമ്പതികൾക്ക് പ്രായപരിധി നിശ്ചയിച്ചത് പുനപ്പരിശോധിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് . സ്ത്രീക്ക് 50 വയസും പുരുഷന് 55 വയസുമാണ് നിലവിൽ നിഷ്‌കർഷിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജ്ഞാൻ രത്‌ന പുരസ്‌കാരം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് നാർലിക്കറിന്  (2 minutes ago)

പിണറായി വിജയന് സലാലയിൽ വമ്പിച്ച വരവേൽപ്പ്  (17 minutes ago)

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു    (35 minutes ago)

ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റാകും  (49 minutes ago)

സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ഭർത്താവ് മരിച്ചു....ഭാര്യയെ രക്ഷപ്പെടുത്തി  (57 minutes ago)

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (6 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (7 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (7 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (7 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (7 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (7 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (8 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (8 hours ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (8 hours ago)

Malayali Vartha Recommends