Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇരട്ടകളിൽ ഒരാളുടെ അച്ഛൻ മറ്റൊരാൾ .. ബീജം ഭർത്താവിന്റേതല്ല...ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും രണ്ട് അച്ഛന്മാർ.. ദമ്പതികൾ സത്യം കണ്ടെത്തിയതാകട്ടെ 15 വർഷങ്ങൾക്ക് ശേഷം..ആശുപത്രിക്ക് ഒന്നരക്കോടി പിഴ

29 JUNE 2023 06:01 PM IST
മലയാളി വാര്‍ത്ത

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതാണെന്ന ദമ്പതികളുടെ പരാതിയിൽ ഡൽഹിയിലെ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴയിട്ടു .കൃത്രിമ ബീജസങ്കലനത്തിനായി യുവതിയുടെ ഭർത്താവിൽ നിന്ന് ശേഖരിച്ച ബീജത്തിന് പകരം മറ്റൊരാളുടേതാണ് ആശുപത്രി അധികൃതർ ഉപയോഗിച്ചതെന്ന പരാതിയിയിലാണ് നടപടി. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആർസി) നടപടിയെടുത്തത്.

 

 

 

2008 ലാണ് കൃത്രിമ ഗർഭധാരണത്തിനായി ദമ്പതികൾ ഡൽഹിയിലെ ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റലിനെ സമീപിക്കുന്നത്. ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ ചികിത്സയിലൂടെ 2009 ൽ ഇരുവർക്കും രണ്ട് പെൺകുട്ടികൾ ജനിച്ചു. എന്നാൽ, ഇരട്ടക്കുട്ടികളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന്, പിതൃത്വം തെളിയിക്കാനുള്ള പരിശോധനയിലാണ് ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ ക്ലിനിക്കിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച ദമ്പതികള്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

 

 

ആശുപത്രി അനധികൃത ചികിത്സാ രീതികൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന്, ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് എൻഡോസർജറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണും ഡയറക്ടറും ഒരു കോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് ൽകണമെന്നുമാണ് കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ എൻസിഡിയുടെ ഉപഭോക്തൃ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു.

ദമ്പതികൾക്ക് ലഭിച്ച 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണം. ദമ്പതികൾ നോമിനി ആയിരിക്കും. കുട്ടിയുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ അവർക്ക് അനുവാദമുണ്ടെന്നും എൻസിഡിആർസി കൂട്ടിച്ചേർത്തു.

വന്ധ്യത മറികടക്കാനുള്ള അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) ക്ലിനിക്കുകൾ രാജ്യത്ത് വർധിക്കുന്നതില്‍ എന്‍സിഡിആർസി ആശങ്ക പ്രകടിപ്പിച്ചു. സ്വീകർത്താവോ ദാതാവോ അറിയാതെ ബീജത്തിന്റെ ഉപയോഗത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും എആർടി ക്ലിനിക്കുകൾ പെരുകുന്നത് തെറ്റായ ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു. രാജ്യത്തുടനീളം 3,000-ത്തോളം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് അധികാരികൾ കണക്കാക്കുന്നുണ്ടെങ്കിലും രാജ്യത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല

''സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാൻ പല എആർടി ക്ലിനിക്കുകളും നേരത്തെ തന്നെ ബീജം ശേഖരിച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗൈനക്കോളജിയില്‍ അത്ര കണ്ട് പ്രാവീണ്യമില്ലാത്തവർ പോലും സാമ്പത്തിക നേട്ടത്തിനായി ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ എആർടികളെ സമീപിക്കുന്ന ദമ്പതികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്" കമ്മീഷൻ വ്യക്തമാക്കി.

വന്ധ്യതയ്ക്ക് സാങ്കേതികേതര പരിഹാരങ്ങളും ചികിത്സയ്ക്ക് മെഡിക്കൽ നിയന്ത്രണവും ആവശ്യമാണെന്ന് കമ്മീഷന്‍ എടുത്തുപറഞ്ഞു. ഗെമെറ്റ്, ഭ്രൂണദാനം, വാടക ഗർഭപാത്രം, എആർടിയുടെ പ്രത്യാഘാതങ്ങള്‍, അസമത്വം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചികിത്സയിലൂടെ ജനിച്ചത് പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കൃതൃമങ്ങള്‍ നടന്നാല്‍, പാരമ്പര്യ ജനിതക വൈകല്യങ്ങളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. ഇത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍, പരാതിക്കാർ നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 

 

 

മാത്രമല്ല, എആർടി ക്ലിനിക്കുകളുടെ അക്രഡിറ്റേഷന് അധികാരികള്‍ കൃത്യമായ സമയപരിധി നിർണയിക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു. കൂടാതെ, എആർടി നടപടിക്രമങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡിഎൻഎ പ്രൊഫൈലിങ് എആർടി സെന്ററുകൾ നിർബന്ധമാക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. എആർടി സെന്ററുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി ഉത്തരവിന്റെ പകർപ്പ് ദേശീയ മെഡിക്കൽ കൗൺസിലിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും അയയ്ക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു.

കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ, ക്ലിനിക് അഥവാ എആർടി ക്ലിനിക്, എആർടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിങ്ങനെ നാലുതരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകുന്നത്. സംസ്ഥാനതലത്തിൽ സമിതിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽനോട്ടവുമുണ്ടാകും.

കൃത്രിമ ഗർഭധാരണത്തിന് ദമ്പതികൾക്ക് പ്രായപരിധി നിശ്ചയിച്ചത് പുനപ്പരിശോധിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് . സ്ത്രീക്ക് 50 വയസും പുരുഷന് 55 വയസുമാണ് നിലവിൽ നിഷ്‌കർഷിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (9 minutes ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (25 minutes ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (31 minutes ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (43 minutes ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (51 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (1 hour ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (1 hour ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (1 hour ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (1 hour ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (1 hour ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (1 hour ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (1 hour ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (2 hours ago)

Malayali Vartha Recommends