ആവശ്യമുള്ളിടത്തു ക്യാമ്പുകൾ തുറക്കണം... ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കം നടത്താന്‍ കലക്ടര്‍മാര്‍ക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം

ദേശീയ ദുരന്തനിവാരണസേനയുടെ അഞ്ചു സംഘങ്ങളെക്കൂടി അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന നിര്‍വാഹക സമിതി ഇന്നു യോഗം ചേര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തി ആവശ്യമായ നടപടിയെടുക്കും. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജമാണ്. വിശദമായ നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്. സായുധ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കടല്‍ പ്രക്ഷുബ്ധമാകുമെന്നു തീരമേഖലയിലാകെ അറിയിക്കാന്‍ ഫിഷറീസ് വകുപ്പിനു നിര്‍ദേശം നല്‍കി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കം നടത്താന്‍ കലക്ടര്‍മാര്‍ക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആവശ്യമുള്ളിടത്തു ക്യാമ്പുകൾ തുറക്കണം.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം. വെള്ളപ്പൊക്കഭീഷണിയുള്ള പ്രദേശത്തു താമസിക്കുന്നവര്‍ക്ക് ക്യാമ്ബുകളിലേക്കു മാറാം. ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. പ്രളയബാധിത പ്രദേശങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പോലീസ് അറിയിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടു.
അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോയവരെ വിവരമറിയിക്കാന്‍ നടപടി തുടങ്ങി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടിവന്നാല്‍ അതിനായി ബോട്ടുകള്‍ സജ്ജമാക്കാനും നിര്‍ദേശിച്ചു.
മണിയാര്‍ ജലസംഭരണിയുടെ രണ്ടു ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്ബയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















