ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും; അവസരം മുതലെടുത്ത് ബി ജെ പി ; ഇനി കളി വേറെ ലെവൽ...

കഴിഞ്ഞ 13 വർഷത്തെ ഇടവേളയ്ക്കു ശേഷം ജമ്മു കാശ്മീരിൽ ആദ്യത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ സംഥാനത്തെ രണ്ട് പ്രധാന പാർട്ടികൾ തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരിച്ചു. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പി ഡി പിയും ഫറൂഖ് അബ്ദുള്ള യുടെ നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ കശ്മീര്‍ താഴ്‌വരയിലെ ഏഴ് മുന്‍സിപ്പാലിറ്റികളുടെ ഭരണം ബിജെപിക്ക് ലഭിക്കും.
1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2,990 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഈ ഇരു പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ ബിജെപി അവസരം മുതലെടുത്തിരിക്കുകയാണ് . 240 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കശ്മീര്‍ താഴ്‌വരയിലെ ഏഴ് മുന്‍സിപ്പാലിറ്റികളുടെ ഭരണം ബിജെപിക്ക് സ്വന്തം.തീവ്രവാദ ഭീഷണികളെ തുടര്‍ന്ന്സ്ഥാനാര്‍ഥികളാരുംപരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ ഭയന്ന് സുരക്ഷയില്‍ കഴിയുകയായിരുന്നു. 2005ല്‍ അവസാന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.
ആര്‍ട്ടിക്കിള്‍ 35 എ അനുസരിച്ച് കശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥലം വാങ്ങാനോ സ്ഥിര താമസക്കാരാകാനോ കഴിയില്ല. ഗവണ്‍മെന്റ് ജോലിയും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ പ്രത്യേക ആര്‍ട്ടിക്കിള്‍ ഉള്ളതിനാല്‍ ലഭിക്കില്ല. 1954ല്‍ രാഷ്ട്രപതി ഓര്‍ഡിനന്‍സ് മുഖേനെയാണ് ഈ ആര്‍ട്ടിക്കള്‍ നിയമമാക്കിയത്. സുപ്രീം കോടതിയില്‍ കേന്ദ്ര്‌സര്‍ക്കാര്‍ ഈ ആര്‍ട്ടിക്കിളിനെതിരെ നീങ്ങിയതാണ് പ്രതിഷേധത്തിന് കാരണം.കോണ്‍ഗ്രസിന്റെ പേരിലും അധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നില്ല. നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha



















