കുറച്ച് വോട്ടുകൾക്ക് വേണ്ടി കോൺഗ്രസ്സ് കേരളത്തെ ഒറ്റുകൊടുക്കുന്നു ; സ്ത്രീകളോട് വിവേചനം ' പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ എടുത്ത ഒരു കോടതി വിധിക്കെതിരെയാണ് സമരം നടത്തുന്നത് ; സർക്കാരിനോടാണെന്നു പ്രഖ്യാപനമെങ്കിലും വിധി സുപ്രീംകോടതി യുടേത്; ക്ഷമിക്കാനാകാത്ത രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നടത്തുന്നത് എന്ന് ഷാനി പ്രഭാകരൻ

വോട്ടു ബാങ്കുകളെ പേടിക്കാതെ പുരോഗമന ചിന്താഗതിയിൽ ഉറച്ചു നിൽക്കുന്ന കേരള സർക്കാർ ഒരു പ്രത്യാശ്യയാണെന്ന് മനോരമയുടെ ഷാനി പ്രഭാകർ. സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല മുന്നോട്ടാണ് നടക്കേണ്ടത്എന്ന് വിശ്വസിക്കുന്നു ഓരോ മനുഷ്യനും. ബിജെപിയോട് അല്ല പക്ഷെ കോൺഗ്രസിനോട് കേരളത്തിന് ചില്ത് ചോദിക്കാനുണ്ട്. ക്ഷമിക്കാനാകാത്ത രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നടത്തുന്നത് എന്ന് ഷാനി ആഞ്ഞടിച്ചു. സമകാലീന വിഷയത്തെ മുൻനിർത്തി മനോരമ പ്രക്ഷേപണം ചെയ്യുന്ന ' പറയാതെ വയ്യ' എന്ന പരിപാടിയിലാണ് ഷാനി പ്രഭാകരൻ ആഞ്ഞടിച്ചത്.
സുപ്രീം കോടതി വിധി ശബരിമലയിൽ യുക്തിവാദികൾ പ്രവേശിക്കാം എന്നത് ഒറ്റവരി അന്തസത്തയിൽ ഒതുങ്ങാതെ അല്ല . വിവേചനo എവിടെയായാലും ആചാരങ്ങളുടെ മതിൽ കെട്ടിനുള്ളിൽ പോലും അനുവദിക്കാനാകില്ല എന്ന സുദൃഢമായ അവകാശ പ്രഖ്യാപനം ആയിരുന്നു അത്. ആർത്തവം അയ്ത്തമല്ല എന്നത് 2018 ൽ സുപ്രീം 'കോടതിക്ക് പറയേണ്ടി വന്നത് ലജ്ജാകരമാണ്. പക്ഷെ അത് പറയേണ്ടി വന്ന സാമൂഹ്യ അവസ്ഥ സത്യവുമാണ്. യുവതികളുടെ ജീവിതത്തിനുo അന്തസ്സിനുo വലിയ ആത്മവിശ്വാസo നൽകി കൊണ്ടുള്ള വിധി ആണ് അത്. എല്ലാ വനിതകളും ശബരിമലയിൽ പോകണമെന്നല്ല സുപ്രീം കോടതി ആവശ്യപ്പെട്ടത് ആഗ്രഹിക്കുന്നവരെ തടയാനാകില്ല എന്ന് മാത്രമാണ്. അതെ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. വോട്ടു ബാങ്കുകളെ പേടിക്കാതെ ആർജ്ജവമുള്ള നിലപാട്ഉയർത്തിപ്പിടിച്ചു എന്ന് ചരിത്രം കൃതജ്ഞതയോടെ രേഖപ്പെടുത്തും. അസാധാരണമായ വിധി ആയതുകൊണ്ട് തന്നെ പ്രതികരണവും അസാധാരണവുമാണ്. മാറ്റം എന്തിനെന്നും ചരിത്രം എന്തായിരുന്നുവെന്നും വിശ്വാസികളെയും ക്ഷേത്രാധികാരികളെയും വ്സസ്തുതകൾ തന്നെ ധാരാളം . പക്ഷേ മുതലെടുപ്പിന് ഇറങ്ങിയവരുടെ മുന്നണിയിൽ കേരളം പ്രതീക്ഷിക്കാത്തവരുണ്ട് എന്നത് ആശങ്ക ഉയർത്തുന്നതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് തന്നെയാണ് . ഇത് നിങ്ങൾ കേരളത്തോട് ചെയ്യാൻ പാടില്ലായിരുന്നു. രാജ്യം മുഴുവൻ ധ്രുവീകരണത്തിന്റെ കാറ്റിൽ ഉലഞ്ഞു പോയപ്പോഴും ചെറുത്ത് നിന്ന കേരളമാണ് . നിങൾ കൂടി പടുത്തുയർത്തിയ നവോഥാന കേരളമാണ്. ഒരു തെരെഞ്ഞെടുഒപ്പിലെ കുറച്ചു വോട്ടുകൾക്ക് വേണ്ടി നിങ്ങൾ കേരളത്തെ ഉറ്റു കൊടുക്കരുതായിരുന്നു .വിശ്വാസത്തിന്റെ വൈകാരിത മുതലെടുപ്പ് തീ കൊള്ളികൊണ്ടു തല ചൊറിയുന്നതാണെന്നു കോൺഗ്രസ് ഇനിയും പഠിച്ചിട്ടില്ലെങ്കിൽ അത് വളരെ കഷ്ടം തന്നെയാണ്. പക്ഷെ ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറയണം . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപിടിക്കുന്നത് ഇന്ത്യൻ ഭരണഘടനയോ, ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ ?
ഷാനി തുറന്നടിച്ചു . കോൺഗ്രസ്സിന്റെ ചരിത്രത്തിൽ കളങ്കമായി എഴുതി ചേർക്കപ്പെടും ഇത്. സ്ത്രീകളോട് വിവേചനം ' പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ എടുത്ത ഒരു കോടതി വിധിക്കെതിരെയാണ് സമരം നടത്തുന്നത് സർക്കാരിനോടാണെന്നു പ്രഖ്യാപനമെങ്കിലും വിധി സുപ്രീംകോടതി യുടേതാണ്. ഭരണഘടനിൽ അടിസ്ഥാന തത്വം ചൂണ്ടിക്കാട്ടി . സമര്തഗിന്റെ പേരിൽ കോൺഗ്രസിന് രാഷ്ട്രീയ നേട്ടം ഉണ്ടായേക്കാം , ഉണ്ടാവാതെയുമിരിക്കാം. പക്ഷെ ചില വിശ്വാസികളുടെ വികാരമാണ് ഇന്ത്യൻ ഭരണഘടനയേക്കാൾ എന്നാണ് കോൺഗ്രസിന്റെ ഉയർത്തി പിടിക്കേണ്ടത് എന്ന നിലപാടെങ്കിൽ അതിനു കേരളവും കോൺഗ്രസ്സും കൊടുക്കേണ്ട വില ഊഹിക്കാവുന്നതിലുമപ്പുറമാണ്. സ്ത്രീകൾക്ക് തുല്യ അവകാശമുണ്ട് ഇൻഡ്യയിൽ ' എവിടെയായിലും എന്ന വിധി ചരിത്ര പരമാണെന്നാണ് അഖിലെൻന്ത്യാ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. ആ ചരിത്ര വിധികേക്തിരെ സമരം പ്രഖ്യാപിച്ച കെ പി സിസി ഇപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാണോ ? ശനി ചോദിക്കുന്നു . പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീവിരുദ്ധതയാകാം എന്ന് ഒഴിഞ്ഞു മാറുന്ന കോൺഗ്രസ്സ് ദേഷ്യ നേതൃത്വത്തിനോട് മാത്രമല്ല കേരളത്തിലെ ' കോൺഗ്രസിന്റെ പുത്തിയ നേതൃത്വത്തിനോടുമാണ് ചോദിക്കാനുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് വൈകാരിക വിശ്വാസത്തെയാണ് മാനിക്കേണ്ടത് എന്ന നിങ്ങൾ നിലപാടെടുക്കുന്നത്. വിശ്വാസത്തിന്റെ പേരിലായാലും ഇന്ത്യയിൽ ഒരു വിവേചനവും അനുവദിക്കാനാകില്ലെന്നു ഭരണഘടന ചൂണ്ടി സുപ്രീം കോടതി പറയുമ്പോൾ പറ്റില്ല എന്ന്സ്ത്രീകളോട് നിങ്ങൾ എങ്ങനെ പറയും ? സ്ത്രീകളുടെ വിശ്വാസം നിങ്ങളുടെ പ്രശ്നമല്ലേ ? പുരുഷന്മാരുടെ വിശ്വാസ്തയും പ്രശനങ്ങളെയും മാത്രo മാനിക്കുന്ന സ്ത്രീവിരുദ്ധ പാർട്ടിയാണോ കോൺഗ്രസ് ?പുരോഗശമന സമൂഹം എന്ന് സ്വയം അവകാശ പെടാൻ കേരളത്തെ പ്രാപ്തമാക്കിയ സാഹ്യങ്ങൾക്ക് ' വലിയ സമരങ്ങളുടെ ചരിത്രമുണ്ട്. സ്ത്രീകളുടെ അവകാശ നിഷേധങ്ങളുടെ ഇരുണ്ട കലാം കൂടി അതിജീവിച്ചാണ് കേരളം ഈ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കിയത് . അതിലെവിടയേയും മാറ്റത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തിയ സമര ചരിത്രം ഇല്ലെങ്കിലും ഇങ്ങനെ പുറംതിരഞ്ഞു നിന്നിട്ടില്ല കോൺഗ്രസ്സ് പാർട്ടി . ഇന്ന് ആ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് ഉന്നയിക്കുന്ന ചോദ്യം ആർത്തവം അശുദ്ധി തന്നയല്ലേ എന്നാണ്. ഇന്ത്യ മഹാരാജ്യത്തു പകുതിയോളം സ്ത്രീകളാണ്. കൃത്യമായി എടുത്ത് പറഞ്ഞാൽ അവാസന കണക്കു പ്രകാരം 49 ശതമാനത്തോളം. രാജ്യദി പിന്തിരിപ്പൻ ആശയങ്ങളിലേക്കും മത ധ്രുവീകരണത്തിലേക്കും കൊണ്ട് പോകുന്ന ബി ജെപിയിൽ നിന്ന് തിരിച്ചു പിടിക്കും എന്നാണ് കോൺഗ്രസ് ഇപ്പ്പോൾ പറയുന്നത് ജനാധിപത്യം തിരിചു കൊണ്ടുവരുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന മുദ്രാവാക്യം. ഈ പിന്തിരിപ്പൻ നേതാക്കലോയിൽ നിന്ന് കോൺഗ്രസിനെ എങ്ങനെ തിരിച്ചു പിടിക്കുമെന്നാണ് രാഹുൽ ഗാന്ധി സ്ത്രീകളോട് പറയേണ്ടത്. മതേതരമെന്നും സമത്വമെന്നും വിളിച്ചു പറയാൻ നല്ല കോൺഗ്രസ്സ്കാര് ഇനി ലജ്ജിക്കും.
ശബരിമലയിലേത് ചരിത്ര വിധി യാണ് എന്ന് വിളിച്ചു പറഞ്ഞ വനിതാ നേതാക്കൾ ഇപ്പോൾ അപമാന ഭാരത്താൽ തല താഴ്ത്തുകയാണ്. ദേവസ്വം ബോര്ഡിനെ സ്വതന്ത്ര നിലപാടിൽ വിടണമെന്ന് ആവശ്യപ്പെട്ജ്ഹ്ന്ന കോൺഗ്രസിനോട് ഒരു ചോദ്യം.നിങ്ങളുടെ പാർട്ടിയിലെ വനിതാ നേതാക്കളെ സ്വതന്ത്രമായി നിലപാടെടുക്കാൻ അനുവദിക്കാൻ ധൈര്യമുണ്ടോ ? വോട്ടു ബാങ്കുകൾക്ക് മുന്നിൽ രാഷ്ട്രീയംമറക്കുന്ന പഞ്ച പുച്ഛമടക്കി നിൽക്കുന്ന കോൺഗ്രസ് സമകാലീന രാഷ്ട്രീയത്തിൽ പോലും കേരളത്തിന് പുതിയ കാഴ്ചയല്ല . അതിനു വേണ്ടി പരസ്യമായി മതേതര ഇന്ത്യയുടെ അവർ കൂടി ഊറ്റിയെടുത്ത് ഉറപ്പിച്ച ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചു സമരത്തിന് ഇറങ്ങുന്നത് പുതിയ കാര്യമാണ്.
മുതലെടുക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ എന്ന ന്യായം ദയവായി ഇനി മുന്നോട്ടു വെക്കരുത്.വർഗീയ പ്രീണനത്തിൽ മത്സരിച്ചു ജയിക്കുന്നവരെ അല്ല ജനാധിപത്യ ഇന്ത്യയും പുരോഗമന കേരളവും കാത്തിരിക്കുന്നത്.വർഗീയതയുടെ വിളവെടുപ്പിൽ നീളം ഒരുക്കികൊടുക്കകയാണ് കേരളത്തിലെ കോൺഗ്രസ്പാർട്ടി.വിനാശം അനുഭിക്കേണ്ടി വരിക അവർ മാത്രമല്ല എന്നതാണ് കേരളത്തിന്റെ പ്രതിസന്ധി.
വിശ്വാസം സംരക്ഷിക്കാൻ എന്നുള്ളതാണ് സകല സമരക്കാരുടെയും ന്യായം. ശരിയാണ് വിശ്വാസത്തെ കുറിച്ച് പറയേണ്ടത് അത് അറിയുന്നവരും പിന്തുടരുന്നവരുo കൂടിയാണ്.അവരെന്താണ് നേരത്തെ പറഞ്ഞത് ഇപ്പോൾ പറയുന്നത്. നേരിട്ടുള്ള ചോദ്യമാണ്, ആർ എസ് എസിന്റെ വിശ്വാസം എപ്പോഴാണ് മാറിയത്? അങ്ങനെ നൊടിയിടയിൽ മാറി മറയുന്ന വിശ്വാസo സംസാരക്ഷിക്കാൻ ആണോ ഇന്ത്യൻ ഭരണഘടനയെ ജനത വെല്ലുവിളിക്കേണ്ടത്.
ശബരിമലയിൽ യുവതികളെയും പ്രവേശിപ്പിക്കണമെന്നത് ആർ എസ് എസിന്റെ സുവ്യക്തമായ നിലപാടായിരുന്നു.ഇപ്പഴത്തെ ഈ മുതലെടുപ്പ്പിനു കളം ഒരുക്കുന്നത് ആർ .എസ് എസ് കോടതി വിധി വന്നു കഴിഞ്ഞും വിധിയെ ചെയ്യുകയാണ് ചെയ്തതെന്നും മറക്കരുത് .വാർത്ത കുറിപ്പിൽ വ്യക്തമായിആർ എസ് എസ് കേരള ഘടകം കുറിച്ചതാണ് വിധി സ്വാഗതാർഹം. വിശ്വാസികൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തി നടപ്പാക്കണമെന്ന. പുരുഷനു പ്രവേശനമുള്ള ഒരുക്ഷേത്രത്തിലും സ്ത്രീയെ വിലക്കരുതെന്ന വര്ഷങ്ങളായി പ്രചാരണം നടത്തുന്ന പ്രസ്ഥാനമാണ് ആർ എസ് എസ്.ശബരിമല മാത്രം കേന്ദ്രികരിച്ചും നിലപാട് വ്യക്തമാക്കീട്ടുളളതാണ് പലതവണ.അവിടെ കാലോചിതമായി മാറ്റo കൊണ്ട് വരണമെന്നും യുവതികൾക് പ്രവേശനം അനുവദിക്കണമെന്നതും വ്യക്തമായ നിലപട് പ്രഖ്യാപിച്ചവരാണവർ ഒരൊറ്റ ദിവസo കൊണ്ട് കെ .സുരേന്ദ്രനെക്കാൾ ദയനീയമായി ' നിലപാട് മാറ്റേണ്ടി വന്നു ആർ എസ് എസിനു. കാരണം ധ്രുവീകരണത്തിന് വലിയ സാധ്യത ഉണ്ടെന്ന തിരിച്ചു അറിവ് മാത്രം. വിശ്വാസത്തിലും നിലപാടിലൊന്നും ആർ എസ് എസിനു പിടിവാശി ഇല്ലെന്നു സ്വാതന്ത്ര്യ സമര ചരിത്രo മുതൽ മുന്നിലുണ്ട് .ആർ എസ് എസും ബി ജെപിയും ഈ നിലപാട് എടുക്കുന്നതിൽ ഒരത്ഭുതവും കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ മനുഷ്യർക്കില്ല .പക്ഷേ വിശ്വാസികളിലെ നിഷ്കളങ്കർ അത് തിരിച്ചറിയണമെന്നില്ല. ബിജെപിയുടെയും കോൺഗ്രസിനടെയും രാഷ്ട്രീയ മോഹങ്ങൾക്ക് ബലിയാടുകൾ ആക്കാൻ മാത്രമാണ് അവരെ തെരുവിലേക്ക് ക്ഷണിക്കുന്നതെന്ന് അവർ മനസിലാക്കണമെന്നില്ല എന്നും ഷാനി പരിപാടിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























