നാട്ടുകാർ നോക്കിനിൽക്കെ കൊച്ചിയിലെ പപ്പടവട റെസ്‌റ്റേറന്റ് അടിച്ച് തകർത്ത് ഗുണ്ടകൾ; റെസ്റ്റേറന്റിന് നേരെ ആക്രമണമുണ്ടാകുന്നത് രണ്ടാം തവണ: കരഞ്ഞ് തളർന്ന് നിലത്ത് വീണ് റെസ്‌റ്റേറന്റ് ഉടമ മിനു പൗളിന്‍

കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന യുവസംരംഭക മിനു പൗളിന്റെ ‘പപ്പടവട’ റെസ്റ്റോറന്റ് ഗുണ്ടകള്‍ വീണ്ടും അടിച്ചു തകര്‍ത്തു. വിശക്കുന്നവർക്ക് പണം ഇല്ലാതെ ആഹാരം നൽകുന്ന കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്റിന് നേരെ ഇത് രണ്ടാം തവണയാണ് ഗുണ്ടായിസവും അക്രമണവും നടത്തുന്നത്. കട തകര്‍ത്തയാളെ പോലീസ് കൂട്ടിക്കൊണ്ട് പോയി. അവര്‍ അര മണിക്കൂറിന് ശേഷം വീണ്ടുമെത്തി ആക്രമണം നടത്തി കട തല്ലി തകർത്തു..എന്തൊരു നിയമ വാഴ്ച്ച?..അക്രമികൾ അരങ്ങ് തകർത്ത് വാഴുമ്പോൾ നീതിയും നിയമവും ചവിട്ടി അരക്കപ്പെടുന്നു. കട ഉടമ മിനു പൗളിന്‍ കരഞ്ഞ് തളർന്ന് തറയിൽ ഇരിക്കുന്നു
കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്‍റും അതിന് മുന്നിലെ നന്മമരവും നഗരത്തിന് സുപരിചിതമാണ്. ഒരുനേരം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് അന്നം നല്‍കാനായാണ് നന്മമരം എന്ന പേരില്‍ റെസ്റ്റോറന്‍റിന് മുന്നില്‍ ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്ന് ചില സാമൂഹ്യ വിരുദ്ധര്‍ പപ്പടവടയും നന്മമരവും അടിച്ച് തകര്‍ത്തിരിക്കുകയാണ്. കടയുടമ മിനു പൗളിന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലെ വീഡിയോകളിലൂടെ വ്യക്തമാക്കിയത്. ഇപ്പോള്‍ രണ്ടാം വട്ടമാണ് കൊച്ചി കല്ലൂരിലുള്ള റെസ്റ്റോറിന്‍റിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്.
മിനുവിന്റെ ഭര്‍ത്താവ് അമല്‍ സുഹൃത്തുമായി കടയ്ക്ക് മുന്നില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പുറകിലൂടെ വന്ന് ഷിന്റോ കട ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റിയെങ്കിലും ഷിന്റോ വടിയുമായി എത്തി വീണ്ടും ആക്രമിച്ചു. പോലീസിനെ അറിയിച്ചതിത്തുടർന്ന് ഷിന്റോയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയെങ്കിലും തിരിച്ചെത്തി ഷിന്റോ റെസ്റ്റോറന്റില്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് മിനു പൗളിന്‍ ആരോപിക്കുന്നു.
അതേസമയം കഴിഞ്ഞ മാസത്തെ ആക്രമണത്തിന് നേതൃത്വം നടത്തിയ ആള്‍ തന്നെയാണ് ഇന്നും റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തതെന്ന് മിനു പൗളിന്‍റെ ഭര്‍ത്താവ് അമല്‍ പറയുന്നു. ഇന്ന് കടയില്‍ പ്രശ്നമുണ്ടായപ്പോള്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചെങ്കിലും അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത് എന്നും ആരോപണമുണ്ട്. കണ്ണൂര്‍ സ്വദേശി ഷിന്റോ, പത്തനംതിട്ട സ്വദേശി വിനോദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത് കൊണ്ട് പോയെങ്കിലും പിന്നീട് വിട്ടയച്ചത്.
അതേസമയം കഴിഞ്ഞ സെപ്റ്റംബറില്‍ നാല് പേര്‍ ചേര്‍ന്നാണ് കടയ്ക്കു നേരെ പ്രശ്നമുണ്ടാക്കിയത്. ആ സംഭവത്തില്‍ അറസ്റ്റിലായ ഷിന്റോ പിന്നീട് ജാമ്യത്തില്‍ പുറത്തുവന്നു. അന്ന് ആ വിഷയത്തില്‍ റെസ്റ്റോറന്‍റിലെ മുന്‍ ജീവനക്കാരനും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോൾ പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാന്‍ എത്തിയതെന്നും അമല്‍ പറയുന്നു. പൊലീസ് ഇവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും അമല്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നേരത്തെ, തൊഴിലാളികള്‍ക്ക് ശമ്പളം കുടിശിക വരുത്തിയതിന്‍റെ പേരില്‍ സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു നിലവില്‍ പപ്പടവട എന്ന റെസ്റ്റോറന്‍റിന്‍റെ പേരില്‍ ശമ്പളത്തിന്‍റെ പേരില്‍ ഒരു പരാതിയുമില്ലെന്നും ഈ പ്രശ്നങ്ങള്‍ അതുകൊണ്ടല്ലെന്നും അമല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















