കവനന്റിനെ ചൊല്ലിയുള്ള കാലം തെറ്റിയ തർക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു; ജാതി അടിമത്വത്തെ പറ്റിയൊക്കെ വാതോരാതെ പ്രസംഗിക്കുന്നവർ പദ്മകുമാറിന്റെ അടിമത്തം എങ്കിലും ഒന്ന് അവസാനിപ്പിച്ച് കൊടുക്കണം; വേണു പിണറായിയെ തീർത്തത് ഇങ്ങനെ...

ശബരിമല യുവതീ പ്രവേശനത്തിന്റെ പച്ഛാത്തലത്തിൽ കാലം തെറ്റിയ തർക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന് മാതൃഭൂമിയിലെ വേണു. മാതൃഭൂമിയുടെ പ്രൈം ടൈം പരിപാടിയിലാണ് പിണറായിക്കുനേരെ വേണുവിന്റെ ഒളിയമ്പ്. ദേവസ്വത്തിന്റെ സത്ത തകർത്തോ എന്ന വിഷയവുമായി നടന്ന അന്തി ചർച്ചയിൽ ആയിരുന്നു വേണു ആഞ്ഞടിച്ചത്.
കവനന്റിനെ ചൊല്ലിയുള്ള കാലം തെറ്റിയ തർക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. കവനന്റിലെ പ്രധാന വാചകം പന്തളം രാജകുടുംബം ഓർമ്മിപ്പിച്ചതാണ് വിവാദത്തിലെ വഴിത്തിരിവ്. നിലവിലുള്ള ആചാരങ്ങൾ ദോഷം കൂടാതെ തുടരണമെന്നാണ് കവനെന്റിൽ പറഞ്ഞിരിക്കുന്നത്. തിരുവിതാം കൂർ രാജാവ് കവനന്റിലൂടെ കൈമാറിയത് മേൽകോയ്മ അധികാരമായാണെന്നു കൊട്ടാരം പറയുന്നു. എന്നുവെച്ചാൽ എന്താണ്? തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യമായിരുന്നു. ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ സെക്കുലർ സംവിധാനമായി. അവിടെ ഹിന്ദു താൽപ്പര്യങ്ങൾ നടപ്പാക്കാൻ രാജാവിന് അധികാരമില്ല. ഈ മേൽക്കോയ്മ അധികാരമാണ് കവനന്റിലൂടെ ദേവസ്വത്തിന് കൈമാറിയത്. അത് നടപ്പാക്കുകയാണ് ബോർഡിൻറെ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം നടപ്പാക്കാനിറങ്ങിയതിനാണ് പദ്മകുമാറിന് നടയടി കിട്ടികൊണ്ടിരിക്കുന്നത്. ബോര്ഡിനെ ബന്ദിയാക്കിയാൽ പിന്നെ ചോദ്യങ്ങൾ ഉയരില്ലയെന്ന സർക്കാരിന്റെ മിഥ്യബോധം മാറ്റാനാണ് വിശ്വാസികൾ രംഗത്ത് വന്നത്. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ബോർഡിനെ ആ കർത്തവ്യം ഓർമ്മിപ്പിക്കാൻ. അതാണ് ഇപ്പോൾ വലിയ കുറ്റമായി സർക്കാർ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ജാതി അടിമത്വത്തെ പറ്റിയൊക്കെ വാതോരാതെ പ്രസംഗിക്കുന്നവർ പദ്മകുമാറിന്റെ അടിമത്തം എങ്കിലും ഒന്ന് അവസാനിപ്പിച്ച് കൊടുക്കണം. ഹരിവരാസനം ഉറക്ക പാട്ടിന്റെ പുണ്യം സ്വന്തം കുടുംബത്തിന്റെ സംഭവനയാണെന്ന് അഭിമാനിക്കാറുള്ള പദ്മകുമാറിനെ ഭത്സനങ്ങളുടെ പാട്ടുപാടി ഉറക്കരുത് പീഡിപ്പിച്ച് പാട്ടിലാക്കുകയും അരുത് എന്ന് വേണു ആഞ്ഞടിച്ചു.
https://www.facebook.com/Malayalivartha
























