എല്ലാവർക്കും തുല്യ നീതി; അതല്ലേ ജനാധിപത്യ ശക്തി

ഇന്നലെ എം ടി രമേശ് സർക്കാരിനെ വെല്ലുവിളിച്ചത് വെറുതെയായില്ല, അക്രമികളായ പോലീസുകാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപി. ഇത് ആദ്യ ലിസ്റ്റാണെന്നും കൂടുതൽ പേരുടെ ലിസ്റ്റുകൾ പുറത്തുവിടുമെന്നും ബിജെപി കോഡിനെറ്റെർ സന്ദീപ് വജസ്പ്പതി അറിയിച്ചു.
പോലീസുകാർ തന്നെ ആവശ്യപ്പെട്ടതനുസരിച്ച് നിലയ്ക്കലിലെ പാർക്കിൽ ഏരിയായിൽ നിർത്തിയിട്ട വാഹനങ്ങൾ പോലീസുകാർ തല്ലിപ്പൊട്ടിക്കുകയായിരുന്നു. പമ്പയിലേയ്ക്ക് വാഹന ഗതാഗതം ഉണ്ടായിരുന്നില്ല. എല്ലാ വാഹനങ്ങളും നിലയ്ക്കലിൽ വച്ച് തടയുകയാണുണ്ടായത്. പോലീസുകാർ ആവശ്യപ്പെട്ട പ്രകാരം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പോലീസുകാർ തല്ലിപ്പൊട്ടിക്കുന്ന വീഡിയോ ക്ലിപ്പുകൾ ഉണ്ട്. ഈ വീഡിയോ ക്ലിപ്പുകളിൽ നിന്നുമാണ് ലുക്ക് ഔട്ട് നോട്ടീസ് ബിജെപി തയ്യാറാക്കിരിക്കുന്നത്. പോലീസിനെ വെറുതെ വിടില്ലെന്ന് ബിജെപി ഉന്നത നേതാക്കൾ പറയുന്നു.
പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ പുറത്തുവിട്ടിട്ടുള്ള പലരും നിരപരാധിയാണെന്ന് എം.ടി.രമേശ് പറഞ്ഞിരുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നില്‍ പൊലീസുകാരാണ്. ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത പൊലീസുകാരെ എത്തിച്ചായിരുന്നു നിലയ്ക്കലെ പ്രശ്നങ്ങളെ നേരിടാന്‍ എത്തിച്ചത്. സിവില്‍ വേഷത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലില്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് എം ടി രമേശ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഈ കാര്യത്തില്‍ പൊലീസിന്റെ കള്ളത്തരം വ്യക്തമാണ്. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലില്‍ അടച്ച് ഈ പ്രക്ഷോഭത്തെ നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നത്. നിരപരാധികളെ വീട്ടില്‍ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ഒരു രീതിയും ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടക്കുന്നത്. ഡിജിപി പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ ഒരു ലുക്ക് ഔട്ട് നോട്ടീസ് ബിജെപി പുറത്ത് വിടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചിരുന്നു
നിലയ്ക്കലില്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്ന പൊലീസുകാരുടേതാവും ആ ചിത്രങ്ങള്‍ എന്നും എം.ടി.രമേശ് പറഞ്ഞു. ആ പൊലീസുകാര്‍ ആരാണെന്ന് കേരളം തിരിച്ചറിയെട്ടെ. ആ പൊലീസുകാരും നിയമപരമായ നടപടി നേരിടേണ്ടി വരും. ഈ സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് എംടി രമേശ് വ്യക്തമാക്കി.
കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടത് ഐജി ശ്രീജിത്തിനും അദ്ദേഹത്തിന്റെ പൊലീസുകാര്‍ക്കും എതിരെയാണെന്ന് എംടി രമേശ് പറഞ്ഞു. അഹിന്ദുക്കളായി ശബരിമലയില്‍ പ്രവശിക്കാന്‍ ശ്രമിച്ചവരും അവര്‍ക്ക് സുരക്ഷ ഒരുക്കിയവരുമാണ് കോടതിയലക്ഷ്യം കാണിച്ചതെന്ന് എംടി രമേശ് ആരോപിച്ചു. ശബരിമലയില്‍ എത്ര നേരം ആളുകള്‍ സന്നിധാനത്ത് തങ്ങണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്നും എംടി രമേശ് പറഞ്ഞു. ഇല്ലാത്ത അധഇകാരം വരുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട. ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടത് തന്നെ ഇരുപത്തിനാലു മണിക്കൂര്‍ വേണ്ടി വരും. അതിന് ശേഷമാണ് നെയ്യഭിഷേകം നടത്തേണ്ടത്. നെയ്യഭിഷേകം എകെജി സെന്ററില്‍ നടത്താന്‍ ആവുമോയെന്നും എം ടി രമേശ് ചോദിച്ചു.
https://www.facebook.com/Malayalivartha
























