സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും; ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം തകർത്തവരെ കുറിച്ച് ബി ജെ പി അന്വേഷണം തുടങ്ങി. ബിജെപിക്കാർ ഇത്തരമൊരു കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് സ്വാമിയെ തകർക്കാനല്ല അദ്ദേഹത്തെ നന്നാക്കാനുള്ളതാണെന്ന അനുമാനത്തിലാണ് ബി ജെ പിയുടെ സംസ്ഥാന നേതാക്കൾ. സംഭവത്തിനു പിന്നിൽ സംഘപരിവാർ ആണെങ്കിൽ അവർ അനുഭവിച്ചോട്ടെ എന്ന നിലപാടിലാണ് ബി ജെ പി .
സന്ദീപാനന്ദഗിരിയുടെ നിലപാടുകൾ പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സ്വാമി ചിൻമയാനന്ദന്റെ ശിഷ്യനാണ്. ചിൻമയാനന്ദന്റെ ആശ്രമവുമായി തെറ്റിയാണ് സന്ദീപാനന്ദഗിരി സ്വന്തം ആശ്രമം ആരംഭിച്ചത്. പണ്ടേ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. ഇടതുനിലപാടുകളാണ് സ്വാമി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. സ്വാമിയെ സംബന്ധിച്ചടത്തോളം പുരോഗമനപരമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ നയിക്കുന്നത്. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പണ്ടേ തത്പരനാണ് സ്വാമി .
സന്ദീപാനന്ദഗിരിക്ക് സിപി എമ്മുമായി ഏറെ അടുപ്പമുണ്ട്. സിപിഎം വേദികളിലെ സ്ഥിരം പ്രാസംഗികനാണ് അദ്ദേഹം. ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം സിപിഎം സഹയാത്രികനായിരുന്നു. അപാര ജ്ഞാനമുള്ള ആത്മീയ വ്യക്തിത്വമാണ് സ്വാമിയുടേത്. അതു കൊണ്ടു തന്നെ ആർ എസ് എസിന്റെ കണ്ണിലെ കരടാണ് അദ്ദേഹം. മുമ്പും പല പ്രഭാഷണ വേദികളിലും സന്ദീപാനന്ദഗിരിക്ക് വിമർശനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിന് പിന്നിൽ ബി ജെ പി ആയിരുന്നു. എന്നാൽ അന്നു തന്നെ സന്ദീപാനന്ദഗിരിയെ വെറുതെ വിടാൻ തങ്ങളുടെ പ്രവർത്തകരെ ഉപദേശിച്ചതാണെന്ന് ബിജെപി നേതാക്കൾ പറയുന്നു.
സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും. തങ്ങളെ എതിർത്തുനിൽക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന നിലപാട് ഒരു പാർട്ടിയെ സംബന്ധിച്ചടത്തോളം വിപത്തായി തീരും. സന്ദീപാനന്ദഗിരിയെ അവഗണിക്കാനാണ് ബിജെപി നേതാക്കൾ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അതിനു വിരുദിധമായ നിലപാടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവലായി മാറി. കോൺഗ്രസും ഇക്കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. പൊതുജനങ്ങളും ബിജെപിക്ക് എതിരായി. ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബിജെ പി സംഭവത്തിന്റെ ഉത്തരവിദിത്വം ഏറ്റടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ സി പി എം ആണെന്നാണ് ബി ജെ പി പറയുന്നത്. രാഹുൽ ഈശ്വരുമായി സ്വാമി പണ്ടേ തെറ്റലിലാണ്.
സ്വാമിയുടെ ഇമേജ് ഉയർത്താൻ സംഭവം സഹായിച്ചു എന്ന വിലയിരുത്തലിലാണ് ബി ജെ പി. സ്വാമിക്ക് തിരിഞ്ഞുനോക്കേണ്ട സാഹചര്യം ഇനിയുണ്ടായില്ല. രണ്ടും കൽപ്പിച്ച് അദ്ദേഹത്തിന് മുന്നോട്ടുപോകാം. സിപിഎം അദ്ദേഹത്തിന് പിന്തുണ നൽകും. ആരെയും ഭയക്കാതെ മുന്നോട്ടു പോകാൻ സ്വാമിക്ക് സർക്കാർ പോലീസ് സംരക്ഷണവും നൽകിയെന്നിരിക്കും. അതിന്റെ തെളിവാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആശ്രമത്തിൽ നടത്തിയ സന്ദർശനം.
https://www.facebook.com/Malayalivartha























