കണ്ണൂരിലെ ഓരോ ചലനങ്ങളും അറിയുന്ന സി പി എമ്മിന് പാളിച്ച; കണ്ണൂരിന്റെ ചുമന്ന ഹൃദയത്തിൽ അമിത് ഷാ ആദ്യയാത്രകാരനായതിൽ ദുഃഖിച്ച് സി പി എം

സി പി എമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിലെ പുതിയ വിമാനത്താവളത്തിൽ ആദ്യയാത്രക്കാരനായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വിമാനം ഇറങ്ങിയതിൽ സിപിഎമ്മിന് ജാള്യം. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യം മുഖ്യമന്ത്രിയെ ഇറക്കേണ്ടതായിരുന്നു എന്ന വിഷമത്തിലാണ് സിപിഎം.
യഥാർത്ഥത്തിൽ കണ്ണൂരിലെ ആദ്യ യാത്രക്കാരനായുള്ള അമിത ഷായുടെ വരവ് സി പി എമ്മിന്റെ നോട്ടപിശകായിരുന്നു. കണ്ണൂരിലെ ഓരോ ചലനങ്ങളും അറിയുന്ന സി പി എമ്മിന്റെ തന്ത്രപരമായ പാളിച്ചയായാണ് സംഭാവത്തെ നോക്കി കാണുന്നത്. സി പി എം ഇപ്പോൾ കണ്ണൂരിലെ ചലനങ്ങളിൽ പലതും അറിയാറില്ല എന്നതിന്റെ ഉദാഹരണമായും അമിത ഷായുടെ കടന്നുവരവ് ചൂണ്ടികാണിക്കപ്പെടുന്നു. അമിത് ഷാ ആദ്യ യാത്രകാരനാകുന്നു എന്ന വാർത്ത സിപിഎം അറിഞ്ഞില്ലെന്നാണ് കേൾക്കുന്നത്. ഇതി സംബന്ധിച്ച് സിപിഎം ജില്ലാകമ്മിറ്റി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
യഥാർത്ഥത്തിൽ മാസങ്ങൾക്ക് ശേഷം നടക്കുന്ന പാർലെമെന്റ് രൈഞ്ഞടുപ്പിന്റെ പ്രചരണം കൂടിയാണ് അമിത്ഷായുടെ കടന്നു വരവ്. അദ്ദേഹം കണ്ണൂരിൽ നിന്നാണ് ഇലക്ഷൻ യാത്ര ആരംഭിച്ചതെന്ന് പാർട്ടി ഘടകങ്ങൾ സൂചിപ്പിക്കുന്നു. ശബരിമല വിഷയം ഉയർത്തി പിടിച്ചാണ് അമിത് ഷാ പ്രചരണം തുടങ്ങിയത്. അദ്ദേഹത്തിന്റെ സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ആയിരങ്ങൾ വർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. യഥാർത്ഥത്തിൽ ശബരി മലയിലെ കോടതി വിധി പോലും ബി ജെ പിയുടെ പ്ലോട്ടാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. സുപ്രീം കോടതിയും ബിജെപിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കാമെങ്കിൽ ഇക്കാര്യം മനസിലാക്കാം.
അമിത് ഷാ എല്ലാ ആയുധങ്ങളും കൈയിലെടുത്താണ് നീങ്ങുന്നത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് യഥാർത്ഥത്തിൽ ഇത്തവണ ബിജെപിയെ അധികാരത്തിലെത്തിച്ചത്. കേരളത്തിലെ ചൂടുള്ള വിഷയം വിശ്വാസമാണെന്ന് തിരിച്ചറിഞ്ഞു എന്നിട്ടതാണ് ബി ജെ പിയുടെ വിജയം. ശബരിമല വിഷയം കത്തിയതോടെ ബി ജെ പി പകുതി വിജയിച്ച് കഴിഞ്ഞു. ഇനി കനൽ വഴിയിലൂടെ മുന്നോട്ടു പോയാൽ വരുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ ഒന്നിലധികം സീറ്റുകൾ നേടാമെന്ന് ബിജെപി കരുതുന്നു. ഹിന്ദു വർഗീയതയെ വലുതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് കണ്ണൂരിൽ നിന്നു തന്നെ തുടങ്ങിയത് സി പി എമ്മിനുള്ള വ്യക്തമായ തിരിച്ചടിയാണ്.
ഷായുടെ ആദ്യയാത്രക്കാരൻ ഖ്യാതി കണ്ണൂർ സി പി എമ്മിൽ പോര് മുറുക്കും . ഇപ്പോൾ തന്നെ കണ്ണൂരിലെ സി പി എമ്മിൽ പല ഗ്രൂപ്പുകളുണ്ട്. അതിൽ പി ജയരാജൻ ഏറെ നാളായി നിശബദനാണ്. പി ജയരാജൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നവർ നിരവധിയാണ്. പിണറായിയും കോടിയേരിയും വിമാനത്താവളം സന്ദർശിക്കുന്നതിന് മുമ്പാണ് അമിത് ഷാ അവിടെയെത്തിയത്. എൻ എസ് എസ് പോലും ബി ജെ പിയുടെ പോക്കറ്റിലെത്തി. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്നും ഇറക്കി വിട്ട പാരമ്പര്യമുള്ള സംഘടനയാണ് എൻ എസ് എസ്. എന്തുവില കൊടുത്തും എൻ എസ് എസിനെ ഒപ്പം നിർത്തണമെന്നാണ് ബിജെപിയുടെ നിലപാട്.
ശിവഗിരിയിലെത്തുന്നതോടെ അമിത് ഷായുടെ പ്രയാണം പൂർത്തിയാകും. അതായത് ഈഴവസമൂഹത്തെയും സ്വന്തം പോക്കറ്റിലെത്തിക്കാനുള്ള ശ്രമം വിജയിച്ചുവെന്ന് വേണം കരുതാൻ. ഇനി പെരുന്ന കൂടി സ്വന്തം വഴിയിലെത്തിയാൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ പൂർണമായും വിജയിക്കും. കണ്ണൂരിലിറങ്ങിയ അമിത് ഷായുടെ ഇമേജിനെ എങ്ങനെ നേരിടുമെന്ന് സി പി എമ്മിന് അറിയില്ല.
https://www.facebook.com/Malayalivartha
























