ഇതൊരു ഒറ്റപ്പെട്ട ആക്രമണമായി കാണരുത്; കൊലവിളി നടത്തുന്ന സംഘപരിവാര്‍ അക്രമികളെ തളയ്ക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

തനിക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് സ്വാമിസന്ദീപാനന്ദ ഗിരി.സത്യത്തിനും ധർമ്മത്തിനും നേരെയുള്ള ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായതെന്ന് സ്വാമിസന്ദീപാനന്ദ മലയാളിവാർത്തയോട് പ്രതികരിച്ചു
ഇതൊരു ഒറ്റപ്പെട്ട സംഭവമായികാണരുത് സത്യം പറയുന്ന ധർമ്മം പറയുന്നവരെ നിശ്ശബ്ദരാക്കുന്ന ഫാസിസ നിലപാടുകളുടെ ആക്രമണമാണ് ഇവിടെയും അരങ്ങേറിയത്. തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ ഗാന്ധിയോടും ഇത്തരം വർഗീയ വാദികൾ ഇങ്ങനെ തന്നെയാണ് പ്രതികരിച്ചത്. ആശയപരമായി അവർക്ക് ഗന്ധിയോട് പോരടിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തെ മുഹമ്മദ് ഗന്ധി എന്നുവിളിച്ച് അധിക്ഷേപിച്ചു. സമാനമായി അവർ എന്നെയും പി.കെ ഷിബു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു.കൊലവിളി നടത്തുന്ന സംഘപരിവാര്‍ അക്രമികളെ തളയ്ക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. ഒപ്പം ബഹുജനാഭിപ്രായവും കരുത്തുള്ളതാകണം. ശബരിമലയിലെ വിഷയത്തില്‍ സംഘപരിവാറുമായി ചേര്‍ന്ന് സമരം ചെയ്യുന്ന സംഘടനകള്‍ക്കും പാര്‍ടികള്‍ക്കും വീണ്ടുവിചാരത്തിന് വകനല്‍കുന്നതാണ് തന്റെ ആശ്രമത്തിനു നേരെ ഉണ്ടായ ആക്രമണം. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. തകര്‍ന്നുപോയ ആശ്രമം പുനര്‍നിര്‍മ്മിക്കാനുള്ള സഹായം മതനിരപേക്ഷ വിശ്വാസികളില്‍ നിന്നുമുണ്ടാകും അദ്ദേഹം പറഞ്ഞു.
ഇന്നു പുലർച്ചെ രണ്ടുമണിക്കാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണമുണ്ടായത് .ആശ്രമത്തിലുണ്ടായിരുന്ന 2 കാറുകൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു. ആശ്രമത്തിന് മുന്നിൽ റീത്തും വച്ചു.
https://www.facebook.com/Malayalivartha
























