സർക്കാരിനെ പ്രതിരോധത്തിലാക്കി എൻ.എസ്.എസ്; 50 വയസ്സ് കഴിഞ്ഞ 5000 മാളികപ്പുറങ്ങളെ ചിത്തിര ആട്ട തിരുനാളിന് സന്നിധാനത്തെത്തിക്കാൻ എൻ.എസ്.എസ് നീക്കം

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ സർക്കിന്റെ പരുക്കൻ നിലപാടുകളോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി എൻ.എസ്.എസ്. ബി.ജെ.പിക്ക് പിന്നാലെ സ്ത്രീകളെ രംഗത്തിറക്കിയാണ് എൻ.എസ്.എസ് സർക്കാരിനെതിരെ പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നത്.
കേരളത്തിലെ വിവിധ കരയോഗങ്ങളിൽ നിന്നായി എൻ.എസ്.എസിന്റെ 50 വയസ്സ് കഴിഞ്ഞ അയ്യായിരം മാളികപ്പുറങ്ങൾ ചിത്തിര ആട്ട തിരുന്നാളിന് നടതുറക്കുമ്പോൾ മല കയറും. ആചാര സംരക്ഷണത്തിന്റെ ഭാഗമായി ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച നാമജപയാത്രയിലാണ് പുതിയ പ്രഖ്യാപനം.പതാകദിനത്തിൽ സംസ്ഥാനമൊട്ടാകെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപങ്ങൾ സംഘടിപ്പിക്കാനുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പുതിയ തന്ത്രയുമായി എൻ.എസ്.എസ് രംഗത്തെത്തിയത്. സ്ത്രീകളെ തടയാൻ സ്ത്രീകളെ തന്നെ രംഗത്തിറക്കുന്ന പുതിയതന്ത്രത്തെ സർക്കാർ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണണം.
സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്ത സർക്കാരിന് എൻഎസ്എസിന്‍റെ രൂക്ഷ വിമർശനം. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.നിരീശ്വരവാദം വളർത്താൻ സർക്കാർ കപട മതേതരത്വം പ്രചരിപ്പിക്കുകയാണ്. 2006ൽ എരുമേലിയിലെ അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനത്തിനായി സുപ്രിം കോടതിയിൽ കേസ് വന്നപ്പോൾ മുതൽ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസിലാക്കിയതുകൊണ്ടാണ് സുപ്രിം കോടതിയിൽ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വർഷമായി കേസുപറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ഈ വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാരോ, ആചാരാനുഷ്ടാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡോ തയ്യാറായില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡാണ് പുനഃ പരിശോധന ഹർജി കൊടുക്കേണ്ടത്. തിരുവിതാംകൂർ ബോർഡ് രൂപീകരിച്ചത് മന്നത്തുപത്മാഭനാണ്. കുറച്ചു കാലം പ്രസിഡന്റായിരുന്നു. പിന്നീട് ബോർഡിനെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാക്കിയത്. എൻഎസ്എസ് നൽകിയ റിവ്യൂ പെറ്റീഷൻ നവംബർ 13ന് ഓപ്പൺ കോടതിയിൽ കേൾക്കുകയും വിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു.
മറിച്ചാണെങ്കിലും എൻ എസ് എസ് പിന്നോട്ടില്ല. വിശ്വാസം സംരക്ഷിക്കാൻ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തർക്കെതിരെ കള്ളകേസുകളെടുത്തു അറസ്റ്റ് ചെയ്തു മനോവീര്യം കെടുത്താമെന്നു ആരും ധരിക്കേണ്ടന്നും അത്തരം നടപടികളെ നിയമപരമായി നേരിടും. വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എൻഎസ്എസ് നിയമ പരമായി നേരിടും. വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്.
നിയമ പരമായ രീതിയിലും സമാധാന പരമായ മാർഗ്ഗത്തിലും പ്രതിഷേധം നടത്തു. ഇതിന്റെ ഭാഗമായി എൻഎസ്എസ് പതാക ദിനമായ ഒക്‌ടോബര്‍ 31ന് സംസ്ഥാനത്തെ 5700ൽ പരം കരയോഗങ്ങളിൽ പതാക ഉയർത്തിത്തും. ശേഷം ക്ഷേത്രങ്ങളിൽ വഴിപാടുകളും കരയോഗ മന്ദിരത്തിൽ ഒരു മണിക്കൂർ നേരം ശ്രീഅയ്യപ്പന്റെ ചിത്രത്തിന് മുമ്പിൽ നിലവിളക്കു കൊളുത്തി വിശ്വാസ സംരക്ഷണ നാമജപം നടത്തുവാനും തീരുമാനിച്ചതായി സുകുമാരൻ നായർ പറഞ്ഞു.
ഇതിനിടെ പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാൻഡ് ചെയ്താൽ മതിയെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























