ഭക്തന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി; സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് ശബരിമലയിൽ അക്രമം നടത്തിയവർ ശ്രമിച്ചത്: ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്- പ്രതികൾക്ക് ജാമ്യം നല്‍കിയാൽ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം...

സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്ത ആൾക്കെതിരെ എങ്ങനെ ജാമ്യം തരും? ആഞ്ഞടിച്ച് ഹൈക്കോടതി. ബിജെപിയെയും കോൺഗ്രസിനെയും വെട്ടിലാക്കി രൂക്ഷ വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബഞ്ച്. ഫലത്തിൽ എൻഡിഎ യുടെ നേതൃത്വത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും, കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയും കോടതിയലക്ഷ്യമാകുമോ എന്ന ആശങ്കയിലാണ് ഇരു പാർട്ടികളുടെയും നേതാക്കൾ. ഇന്ന് രഥയാത്ര തുങ്ങിയതിനു പിന്നാലെയാണ് ഹൈക്കോടതി ശബരിമലയിൽ അക്രമം നടത്തിയ ഭക്തന് ജാമ്യം അനുവദിക്കാതിരുന്നത്.
ജാമ്യം നല്‍കിയാൽ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി പറഞ്ഞു.
പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ പറഞ്ഞു. നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്.
നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും അക്രമികൾ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha
























