വീണ്ടും വില്ലനായി കൊഞ്ച് ബിരിയാണി... സ്കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണി കഴിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊഞ്ച് ബിരാണി കഴിച്ച അദ്ധ്യാപിക മരിച്ചു. കൊല്ലം പരവൂർ പൊഴിക്കര സ്വദേശി പ്ലാങ്കാവിൽ വിട്ടിൽ ബിന്ദു.എസ് ആണ് മരിച്ചത്. മയ്യനാട് ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപികയാണ്. ഇന്നലെ ഉച്ചക്ക് സഹപ്രവർത്തക കൊണ്ടു വന്ന കൊഞ്ച് ബിരിയാണി കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരിയാണിയാണ് ബിന്ദു കഴിച്ചത്. അലർജി ഉണ്ടാകുന്നതിനാൽ കൊഞ്ച് ഒഴിവാക്കിയാണ് ബിരിയാണി കഴിച്ചത്. എന്നാൽ ആഹാരം കഴിച്ചതിന് പിന്നാലെ അധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തു.
ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം മയ്യനാട് ഹയർസെക്കണ്ടറി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചു. ബിനോയ് ബാലകൃഷ്ണൻ ആണ് ഭർത്താവ്. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ മകളാണ്.
https://www.facebook.com/Malayalivartha


























