Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ എവിടെ? അവരെക്കുറിച്ച് കുറ്റപത്രത്തില്‍ മൗനംപാലിക്കുന്നു, കേസിന്റെ വിചാരണ താമസിക്കാതെ ആരംഭിക്കും

29 NOVEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ക്കായി അന്വേഷണം നടത്തുമെന്നും അവരെ പ്രതിചേര്‍ക്കുമെന്നും മെയ് നാലിന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അന്വേഷണ സംഘം അവരെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആക്ഷേപം.

സംഭവം നടക്കുമ്പോള്‍ കണ്ടല്‍ കാട്ടിലേക്ക് മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചതും ഒഴിവാക്കിയവരാണ്. ഇത് വിചാരണ വേളയില്‍ തിരിച്ചടിയായേക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ടേക്കറായി ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ (24)എന്നിവരാണ് കേസിലെ പ്രതികള്‍.

കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് ജോണ്‍ വര്‍ഗ്ഗീസ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2018 മാര്‍ച്ച് 14 ന് ആണ് ലാത്വിയന്‍ യുവതി ലിഗ സ്‌ക്രെമേനയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം കാട്ടു വള്ളി കഴുത്തില്‍ കുടുക്കി മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത്. തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കാണാതായ യുവതിയെ തെരയാന്‍ യാതൊന്നും ചെയ്യാതെ സഹോദരിയെ കളിയാക്കി മടക്കി അയക്കുകയായിരുന്നു.

സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലെ മയക്കുമരുന്ന് സംഘങ്ങളേയും കണ്ടല്‍ക്കാടിനെയും കുറിച്ച് കൃത്യമായി അറിവുള്ള തിരുവല്ലം പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു. ഒടുവില്‍ അന്വേഷണം എങ്ങുമെത്തില്ലെന്ന് ബോധ്യപ്പെട്ട യുവതിയുടെ ഭര്‍ത്താവും സഹോദരിയും ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയിലാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്. മെയ് നാലിന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 14 ന് കോവളത്തെ ഗ്രോ ബീച്ചില്‍ കണ്ട വിദേശ വനിതയെ തന്ത്രപൂര്‍വ്വം പ്രതികള്‍ ചേര്‍ന്ന് ഫൈബര്‍ ബോട്ടില്‍ വാഴമുട്ടത്തെ കണ്ടല്‍ കാട്ടിലെത്തിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. യുവതി ബഹളം വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കാട്ടുവള്ളികള്‍ ഉപയോഗിച്ച് മൃതദേഹം മരത്തിന്റെ വള്ളിയില്‍ കെട്ടിത്തൂക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കാട്ടുവള്ളിയിലും കൃത്യസ്ഥലത്തു നിന്നും ശേഖരിച്ച മുടിയിഴകള്‍ പ്രതികളുടേതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends